ഇന്ത്യയെ 'നാഥുറാം ഗോഡ്‌സെയുടെ രാജ്യ'മാക്കാന്‍ ശ്രമിക്കുന്നു: ബിജെപിക്കും ആര്‍എസ്എസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി തേജസ്വി യാദവ്


ബിജെപിക്കും ആര്‍എസ്എസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്. ആര്‍എസ്എസും ബിജെപിയും ഇന്ത്യയെ 'നാഥുറാം ഗോഡ്‌സെയുടെ രാജ്യ'മാക്കാന്‍ ആഗ്രഹിക്കുകയാണെന്ന് തേജസ്വി ആരോപിച്ചു.

ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളെയും തേജസ്വി യാദവ് വിമര്‍ശിച്ചു. ചോദ്യം ചെയ്യുന്നവരെ വേട്ടയാടാന്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ബിബിസി റെയ്ഡിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

സത്യം പറയുന്നവര്‍ക്കെതിരെ പ്രതികാരം ചെയ്യുകയാണ് കേന്ദ്രത്തിന്റെ രീതിയെന്ന് തേജസ്വി യാദവ് കുറ്റപ്പെടുത്തി. വ്യത്യസ്ത മത വിശ്വാസം പിന്തുടരുന്ന നിരവധി ഭാഷകള്‍ സംസാരിക്കുന്ന ഐക്യത്തോടെ നിലകൊള്ളുന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യ. എന്നാല്‍ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തുവിട്ടതിന് ശേഷം ആദായ നികുതി വകുപ്പ് ബിബിസിയുടെ മുംബൈ, ഡല്‍ഹി ഓഫിസുകളില്‍ റെയ്ഡ് നടത്തിയിരുന്നു. മൂന്ന് ദിവസമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ബിബിസിയുടെ വരുമാനവും അടയ്ക്കുന്ന നികുതിയും തമ്മില്‍ ഒത്തുപോകുന്നില്ലെന്ന് ഐടി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

article-image

GFHFGHGFH

You might also like

  • Lulu Exchange
  • Straight Forward

Most Viewed