അരിഹന്ത് ഇന്ത്യൻ നാവികസേനയുടെ ഭാഗമായി
ന്യൂഡല്‍ഹി: ഇന്ത്യന്‍ തദ്ദേശ നിര്‍മ്മിത ആണവ അന്തര്‍വാഹിനി ഐഎന്‍എസ് അരിഹന്ത് നാവികസേന കമ്മീഷന്‍ ചെയ്തു. നാവികസേനാ മേധാവി സുനില്‍ ലന്‍ബയാണ് ഓഗസ്റ്റില്‍ അന്തര്‍വാഹിനി കമ്മീഷന്‍ ചെയ്തത്. ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ സജ്ജമായ അരിഹന്ത് സുരക്ഷാ കാരണങ്ങളാല്‍ അതീവ രഹസ്യമായാണ് കമ്മീഷന്‍ ചെയ്തത്. 2009ല്‍ നിര്‍മാണം പൂര്‍ത്തിയായ അരിഹന്ത് കടലില്‍നിന്നും കരയില്‍നിന്നും ആകാശത്തുനിന്നുമുള്ള അണ്വായുധ പ്രയോഗങ്ങളെ നേരിടാന്‍ സജ്ജമാണ്.
റഷ്യയുടെ സഹായത്തോടെ, അകുല-1 എന്ന റഷ്യന്‍ അന്തര്‍വാഹിനിയുടെ മാതൃകയില്‍ നിര്‍മിച്ച അരിഹന്ത് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന അത്യന്താധുനിക യുദ്ധോപകരണ പദ്ധതിയുടെ ഭാഗമാണ്.
കപ്പലില്‍ ജോലിക്കാരായ നൂറോളം പേര്‍ക്ക് റഷ്യന്‍ വിദഗ്ധരും ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററും ചേര്‍ന്ന് വിദഗ്ദ്ധ പരിശീലനം നല്‍കി.

