ഹുർമുസ് കടലിടുക്ക് തുറക്കാൻ നയതന്ത്ര നീക്കം: സമ്മർദ്ദം ശക്തമാക്കി ഇറാൻ
ഷീബ വിജയൻ
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഹുർമുസ് കടലിടുക്ക് തുറക്കുന്നതിനുമുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നു. ഹുർമുസിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നതിനുള്ള ചർച്ചകൾ അനുകൂലമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ഇറാനും ഒമാനും വ്യക്തമാക്കി. അതേസമയം, ഹുർമുസ് കടലിടുക്കിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനുള്ള സമ്മർദ്ദം ഇറാൻ ശക്തമാക്കുകയാണ്. യു.എസ്-ഇറാൻ കരാറിന്റെ കരട് രേഖ മധ്യസ്ഥർ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് ഖത്തറും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും സ്ഥിരീകരിച്ചു.
ഇറാനിലേക്കുള്ള കപ്പലുകളുടെ പൂർണ്ണ നിയന്ത്രണം ഇറാന് നൽകുന്നതും, പുറത്തേക്കുള്ള കപ്പലുകൾക്ക് ഇറാനെ അറിയിച്ച ശേഷം ഒമാൻ അനുമതി നൽകുന്നതുമായ ഒരു ചട്ടക്കൂടിനാണ് ഇറാൻ ശ്രമിക്കുന്നത്. മേഖലയിൽ നിന്ന് യു.എസ് സ്വാധീനം ഒഴിവാക്കുകയാണ് ഇറാന്റെ ലക്ഷ്യം. ഈ വർഷം ഫെബ്രുവരി 28-ന് ഇസ്രായേലും യു.എസും ചേർന്ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനെ തുടർന്നാണ് ഇറാൻ ഹുർമുസ് കടലിടുക്ക് അടച്ചത്. ഇത് ആഗോളതലത്തിൽ വലിയ ഇന്ധന പ്രതിസന്ധിക്ക് കാരണമായിരുന്നു.
sddsdssddsf

