കാവേരി ജലം തമിഴ്‍നാടിന് നല്‍കേണ്ടതില്ലെന്നു സമിതി


ചെന്നൈ: കര്‍ണാടകത്തിലെ സംഭരണികളില്‍ ഉള്ളതിനെക്കാള്‍ വെള്ളം തമിഴ്‍നാട്ടിലെ സംഭരണികളില്‍ ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കാവേരി നദിയില്‍ നിന്ന് തമിഴ്‍നാടിന് വെള്ളം നല്‍കാന്‍ സാങ്കേതിക സമിതി ശുപാര്‍ശ നിഷേധിച്ചു. ഇരു സംസ്ഥാനങ്ങളും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്നോ നാളെയോ സുപ്രീം കോടതിയില്‍ നല്‍കും.

എന്നാല്‍ കാവേരി ജലത്തെ സംബന്ധിച്ച തര്‍ക്കത്തില്‍ ഡിഎംകെ അടക്കമുള്ള പ്രമുഖ പാര്‍ട്ടികളുടെ പിന്തുണയോടെ തമിഴ്‍നാട്ടിലെ കര്‍ഷകര്‍ 48 മണിക്കൂറോളം ട്രെയിനുകള്‍ തടയുകയാണ്. എംകെ സ്റ്റാലിന്‍ അടക്കമുള്ള നേതാക്കള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സമരങ്ങള്‍.

 സിപിഐ തുടങ്ങിയ ഇടതുപക്ഷ പാര്‍ട്ടികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നിരവധി കര്‍ഷകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed