കേരളത്തിൽ ഹോട്ടൽ ജീവനക്കാർക്ക് ഏപ്രിൽ‍ ഒന്നുമുതൽ‍ ഹെൽ‍ത്ത് കാർ‍ഡ് നിർ‍ബന്ധം


സംസ്ഥാനത്ത് ഏപ്രിൽ‍ ഒന്നുമുതൽ‍ ഹെൽ‍ത്ത് കാർ‍ഡ് നിർ‍ബന്ധമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽ‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യവസ്തുക്കൾ‍ കൈകാര്യംചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽ‍ത്ത് കാർ‍ഡ് എടുക്കണം. ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽ‍ത്ത് കാർ‍ഡ് എടുക്കാത്തവർ‍ക്കെതിരെ ശനിയാഴ്ച മുതൽ നടപടി സ്വീകരിക്കും. എല്ലാ രജിസ്‌ട്രേഡ്‌ മെഡിക്കൽ‍ പ്രാക്ടീഷണർ‍മാരും ആവശ്യമായ പരിശോധനകൾ‍ നടത്തി ഹെൽ‍ത്ത് കാർ‍ഡ് നൽ‍കാം. രജിസ്‌ട്രേഡ്‌ മെഡിക്കൽ‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർ‍ട്ടിഫിക്കറ്റാണ് ആവശ്യം.   

ഡോക്ടറുടെ നിർ‍ദേശപ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ‍, വ്രണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകർ‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉൾ‍പ്പെടെയുള്ള പരിശോധനകൾ‍ നടത്തണം. സർ‍ട്ടിഫിക്കറ്റിൽ‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വർ‍ഷമാണ് ഈ ഹെൽ‍ത്ത് കാർ‍ഡിന്റെ കാലാവധി.

article-image

y

You might also like

Most Viewed