അഫ്ഗാനിസ്ഥാനിൽ പ്രകൃതിക്ഷോഭം: മഴയിലും മഞ്ഞുവീഴ്ചയിലും 61 മരണം
ശാരിക l അന്തർദേശീയം lകാബൂൾ:
അഫ്ഗാനിസ്ഥാനിൽ മൂന്ന് ദിവസമായി തുടരുന്ന അതിശക്തമായ മഴയിലും മഞ്ഞുവീഴ്ചയിലും പെട്ട് 61 പേർ മരിച്ചതായി റിപ്പോർട്ട്. അപകടങ്ങളിൽ 110 പേർക്ക് പരിക്കേൽക്കുകയും നിരവധി പ്രവിശ്യകളിൽ പ്രധാന റോഡുകൾ തകരുകയും വൈദ്യുതി ബന്ധം പൂർണ്ണമായി തടസപ്പെടുകയും ചെയ്തിട്ടുണ്ട്. മധ്യ-ഉത്തര പ്രവിശ്യകളെയാണ് ദുരന്തം ഏറ്റവും മാരകമായി ബാധിച്ചിരിക്കുന്നതെന്ന് അഫ്ഗാനിസ്ഥാൻ ദുരന്ത നിവാരണ അതോറിറ്റി വെളിപ്പെടുത്തി. മരണനിരക്ക് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിട്ടുള്ളതും ഈ മേഖലകളിലാണ്.
കനത്ത മഴയെത്തുടർന്ന് കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നതും മഞ്ഞിടിച്ചിലും താപനിലയിലുണ്ടായ കടുത്ത കുറവുമാണ് മരണസംഖ്യ ഉയരാൻ പ്രധാന കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. ഏകദേശം 458 വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. ദുരന്തം 360 കുടുംബങ്ങളെ നേരിട്ട് ബാധിച്ചതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെ കാണ്ഡഹാറിന്റെ ദക്ഷിണ പ്രവിശ്യയിൽ മേൽക്കൂര ഇടിഞ്ഞുവീണതിനെത്തുടർന്ന് ആറ് കുട്ടികൾ ദാരുണമായി കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
േേ്ിു


