ഗാസ വെടിനിർത്തൽ: ഹമാസ് കരാർ അംഗീകരിക്കണമെന്ന് ട്രംപ്; ഇസ്രായേൽ അംഗീകരിച്ചെന്ന് സൂചന


ഷീബ വിജയൻ 

വാഷിംഗ്ടൺ ഡിസി: ഗാസയിൽ ഇസ്രായേലുമായി 60 ദിവസത്തെ വെടിനിർത്തലിനായുള്ള "അന്തിമ നിർദ്ദേശം" അംഗീകരിക്കാൻ ഹമാസിനോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഖത്തർ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥരാണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്.

തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ, ഗാസയുമായി ബന്ധപ്പെട്ട് തന്റെ പ്രതിനിധികൾ ഇസ്രായേൽ ഉദ്യോഗസ്ഥരുമായി "ദൈർഘ്യമേറിയതും ഉൽപ്പാദനക്ഷമവുമായ" കൂടിക്കാഴ്ച നടത്തിയെന്ന് ട്രംപ് അറിയിച്ചു. ഇതിൽ 60 ദിവസത്തെ വെടിനിർത്തൽ വ്യവസ്ഥകൾക്ക് ഇസ്രായേൽ സമ്മതിച്ചതായി ട്രംപ് പറഞ്ഞു. ഖത്തറിൽ നിന്നും ഈജിപ്തിൽ നിന്നുമുള്ള പ്രതിനിധികൾ ഈ നിർദ്ദേശം ഹമാസിന് കൈമാറുമെന്നും ട്രംപ് പറഞ്ഞു.

"മധ്യേഷ്യയുടെ നന്മയ്ക്കായി ഈ കരാർ ഹമാസ് അംഗീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതല്ലെങ്കിൽ ഇപ്പോഴത്തെ സാഹചര്യം മെച്ചപ്പെടില്ല; അത് കൂടുതൽ വഷളാവുകയേ ഉള്ളൂ. " യുഎസ് പ്രസിഡന്റ് പറഞ്ഞു.

2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതോടെയാണ് ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഇസ്രായേൽ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഈ ആക്രമണത്തിൽ 1,200 പേർ മരിക്കുകയും 251 പേരെ ഗാസയിൽ ബന്ദികളാക്കുകയും ചെയ്തു. അതിന് ശേഷം ഇരു കക്ഷികളും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാണെന്ന സൂചന നൽകിയിട്ടില്ല. ഒക്ടോബർ 7-ലെ ആക്രമണത്തിന് ശേഷം നടന്ന ഇസ്രായേൽ സൈനിക നടപടിയിൽ 56,000-ത്തിലധികം പാലസ്തീനികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

article-image

adsadsasasd

You might also like

Most Viewed