കുറഞ്ഞ സ്ഥലത്ത് കൂടുതൽ‍ സൗകര്യം: മിനയിൽ‍ പുതിയ തമ്പുകൾ സജ്ജീകരിച്ചു


മക്ക: ഹജ്ജ് തീർ‍ത്ഥാടകർ‍ക്കുളള സൗകര്യങ്ങൾ‍ നവീകരിക്കുന്നതിന്റെ ഭാഗമായി മിനയിൽ ബഹുനില തമ്പുകൾ സ്ഥാപിച്ചു. രണ്ട് നിലയുള്ള തമ്പ് വഴി കുറഞ്ഞ സ്ഥലത്ത് കൂടുതൽ‍ തീർ‍ഥാടകരെ ഉൾ‍ക്കൊള്ളും. വിഷൻ‍ 2030ന്റെ ഭാഗമായി ഹജ്ജ് തീർത്ഥാടകരുടെ എണ്ണം കൂട്ടാനായി അറബ് രാജ്യങ്ങൾ‍ക്കായുള്ള മുതവ്വഫിൻ കീഴിലാണ് ഈ വർഷം ബഹുനില തമ്പ് പരീക്ഷണം. ഇത് ആദ്യമായാണ് ഹജ്ജിന് ബഹുനില തമ്പുകളൊരുക്കുന്നത്. 

article-image

അറബ് രാജ്യങ്ങൾക്ക് വേണ്ടിയുള്ള മുത്വവ്വിഫിന് കീഴിലാണ് വിവിധ തട്ടുകളോട് കൂടിയ തമ്പുകൾ തമ്പുകൾ പരീക്ഷിക്കുന്നത്. തീപിടിക്കാത്ത ബഹുനില ടെന്റുകൾ കൂടുതൽ‍ തീർ‍ഥാടകരെ ഉൾ‍ക്കൊള്ളാനാകും. ഓരോ തമ്പിലും എട്ട് വീതം അധിക തീർഥാടകരെ ഉൾക്കൊള്ളാനുള്ള സംവിധാനമുണ്ടാകും. താഴെ നിലയിൽ തൊഴിലാളികളെ പാർപ്പിക്കുന്നതിനും ഭക്ഷണ സാമഗ്രികൾ സൂക്ഷിക്കുന്നതിനുംമുകളിലെ തട്ടിൽ തീർഥാടകർക്ക് താമസിക്കുന്നതിനുമാണ് ഉപയോഗിക്കുക.  എളുപ്പത്തിൽ മാറ്റി സ്ഥാപിക്കാനാകും വിധമാണ് തമ്പുകൾ‍.

article-image

പ്രതിവർഷം 2.6 ദശലക്ഷത്തിലധികം തീർഥാടകരെ ഉൾക്കൊള്ളാൻ അനുവദിക്കുന്ന സുരക്ഷയും സുരക്ഷാ നടപടികളും അനുസരിച്ച് തീർഥാടകരെ ഉൾക്കൊള്ളുന്നതിനായി സൽമാൻ രാജാവ് നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതിയാണിത്, ഇത് ലോകത്തിലെ ഏറ്റവും വലിയ കൂടാര നഗരമായി മാറുന്നു. ടെഫ്ലോൺ കൊണ്ട് പൊതിഞ്ഞ ഗ്ലാസ് തുണിത്തരങ്ങളാണ് കൂടാരങ്ങൾ നിർമ്മിച്ചിരിക്കുന്നത്, ഇത് ജ്വലനത്തിനും വിഷരഹിത വാതകങ്ങൾക്കുമുള്ള ഉയർന്ന പ്രതിരോധത്തിന് പേരുകേട്ടതാണ. കൂടാരങ്ങൾ എയർ കണ്ടീഷൻ ചെയ്തതും കാലാവസ്ഥാ പ്രതിരോധവുമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed