റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ഫീസ് വർദ്ധന പിൻവലിച്ചു
റിയാദ് : റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ വിദ്യാർത്ഥികളുടെ ഫീസ് വർദ്ധിപ്പിച്ച നടപടി അധികൃതർ പിൻവലിച്ചു. പുതിയ ഫീസ് നിരക്ക് സ്‌കൂളിന്റെ വെബ്‌സൈറ്റിൽ ഇന്നലെ പ്രസിദ്ധീകരിച്ചു. മുൻ വർഷത്തേക്കാൾ ഫീസ് കുത്തനെ വർദ്ധിപ്പിച്ച നടപടിക്കെതിരെ രക്ഷിതാക്കളിൽ നിന്ന് വൻതോതിൽ പ്രതിഷേ
ധമുയർന്നിരുന്നു.
കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മൂന്നുമാസത്തേക്ക് 825 റിയാലും ആറു മുതൽ 10 വരെ 900 റിയാലും 11, 12 ക്ലാസുകാർക്ക് 1050 റിയാലുമാണ് ഏറ്റവും പുതിയ ഫീസ്. ഈ അധ്യയന വർഷത്തേക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ നിശ്ചയിച്ച ഫീസ് യഥാക്രമം 1110, 1185, 1335 എന്നിങ്ങ
നെയായിരുന്നു.
കഴിഞ്ഞ അധ്യയന വർഷത്തെ 885, 960, 1110 റിയാൽ ഫീസിൽ നിന്നാണ് 30 ശതമാനത്തോളം വർദ്ധിപ്പിച്ച് പുതുക്കിയ ഫീസ് ഫെബ്രുവരിയിൽ പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതും ഇന്ത്യൻ അംബാസഡർ, പ്രിൻസിപ്പൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്ക് പരാതി ഇ−മെയിലിൽ അയച്ചതും. രണ്ടാമത്തെ കുട്ടിക്ക് ഫീസിളവില്ലെങ്കിലും മൂന്നാമത്തെ കുട്ടിക്ക് ഫീസിന്റെ 10 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെയുള്ള ഫീസ് ഘടനയിൽ ഈ ഇളവുണ്ടായിരുന്നില്ല. അഡ്മിഷൻ ഫോമിനുള്ള ചാർജ് 50 റിയാലിൽ നിന്ന് 25 റിയാൽ ആക്കി കുറച്ചിട്ടുമുണ്ട്.
സയൻസ് ആൻഡ് ലബോറട്ടറി ഫീസ് 200 റിയാൽ തന്നെയായിരിക്കും. ഏപ്രിൽ, ജൂൺ, ഒക്ടോബർ, ജനുവരി മാസങ്ങളിലാണ് ഫീസ് അടക്കേണ്ടത്. പണമായും ഓൺലൈനായും കാർഡുകൾ വഴിയും ഫീസ് അടക്കാം. അഡ്മിഷൻ ഫീസ് 500 റിയാൽ, വികസന ഫണ്ട് 1000 റിയാൽ, എൻട്രൻസ് ടെസ്റ്റ് ഫീസ് 100 റിയാൽ എന്നിവയിൽ നിലവിലെ രീതി തന്നെ തുടരും. സ്‌കൂളിന്റെ ചെലവിനനുസരിച്ച് ഫീസിൽ സമയാസമയം മാറ്റം വരുത്താനുള്ള അവകാശം സ്‌കൂൾ മാനേജ്‌മെ
ന്റിനുണ്ടെന്നും അറിയിപ്പിലുണ്ട്.
ഫീസ് കുറക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ മാനേജിംഗ് കമ്മിറ്റിയെ സമീപിച്ചപ്പോൾ ഭാരിച്ച ചെലവ് കാരണം കുറക്കാനാകില്ലെന്നായിരുന്നു ആദ്യം നിലപാടെടു
ത്തതെന്ന് രക്ഷിതാക്കൾ പറഞ്ഞു. തുടർന്ന് ചെലവു ചുരുക്കുന്നതിന് രക്ഷിതാക്കൾ നിർദ്ദേശം സമർപ്പിക്കുകയും ചെയ്തു. കെട്ടിടങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയുടെ വാടക ചാർജ്ജുകൾ ബന്ധപ്പെട്ടവരുമായി സംസാരിച്ച് കുറക്കുക, സ്‌കൂൾ അവധി ദിവസങ്ങളിൽ േസ്റ്റഡിയവും ഓഡിറ്റോറിയവും വാടകക്ക് നൽകുക, ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരു ക്യാന്പസിലേക്ക് മാറ്റി ഷിഫ്റ്റ് സന്പ്രദായം നടപ്പാക്കി കെട്ടിട വാടക ലാഭിക്കുക, അഡ്മിനിസ്‌ട്രേഷൻ മേഖലയിലെ അനാവശ്യ ചെലവു കുറക്കുക, വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞതിനാൽ അനാവശ്യ സ്റ്റാഫിനെ ഒഴിവാക്കുക, ഫീസിൽ ആനുകൂല്യം നൽകി അഡ്മിഷൻ വർദ്ധിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ രക്ഷിതാക്കൾ ബന്ധപ്പെട്ടവർക്കയച്ച ഇ− മെയിലുകളിൽ വ്യക്തമാക്കിയിരുന്നു.
ആശ്രിത വിസയിലുള്ള അധ്യാപകർ സ്‌കൂളുകളിൽ ജോലി ചെയ്യാൻ തൊഴിൽ മന്ത്രാലയത്തിന്റെ അജീർ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത് അനുമതി നേടിയിരിക്കണമെന്നതാണ് വ്യവസ്ഥ. എന്നാൽ ഈ വർഷം മുതൽ ഈ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാൻ 9500 റിയാൽ വാർഷിക ഫീസ് വന്നേക്കുമെന്നും വാർത്ത പ്രചരിച്ചിരുന്നു.
ആശ്രിത ലെവി താങ്ങാനാവാത്തതിനാൽ വൻതോതിൽ കുട്ടികൾ ഫൈനൽ എക്‌സിറ്റിൽ പോയേക്കുമെന്ന് ചർച്ചകൾ ചൂടു പിടിച്ച സമയത്താണ് ഫീസ് വർദ്ധന നടപ്പാക്കിയത്. എന്നാൽ അജീർ ഫീസ് സംബന്ധിച്ച് പ്രചരിക്കപ്പെട്ടത് കെട്ടുകഥയായിരുന്നുവെന്ന് പിന്നീട് വ്യക്തമാവുകയും ഫീസ് വർദ്ധന കാരണം അഡ്മിഷൻ കു
റയുകയും ചെയ്തതോടെ നിലവിലെ വർദ്ധന പിൻവലിക്കാൻ തടസ്സമില്ലാതായി.