അവസാന നാളുകളിൽ കാശിക്ക് പോകുന്നത് പതിവാണ്; മോദിയെ പരിഹസിച്ച് അഖിലേഷ് യാദവ്


ന്യൂഡൽഹി: കാശി വിശ്വനാഥ ക്ഷേത്രവും ഗംഗയും ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ ഉദ്ഘാടനം നിർവഹിക്കാൻ ഉത്തർപ്രദേശിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. അവസാന നാളുകളിൽ കാശിക്ക് പോകുന്നത് പതിവാണ്− അഖിലേഷ് പരിഹസിച്ചു. 2014 മുതൽ മോദി പ്രതിനിധാനം ചെയ്യുന്ന ലോക്സഭാ മണ്ഡലമാണു വാരാണസി. കാശിവിശ്വനാഥ ക്ഷേത്രംമുതൽ ഗംഗവരെ നീളുന്ന ഇടനാഴിയുടെ ഉദ്ഘാടനം നിർവഹിച്ചശേഷം വൈകുന്നേരം ഗംഗാ ആരതിയും കഴിഞ്ഞാണു മോദി മടങ്ങിയത്. 

പ്രധാനമന്ത്രിക്കൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗംഗാ സ്നാനത്തിൽ പങ്കെടുക്കാതിരുന്നതിനെയും അഖിലേഷ് വിമർശിച്ചു. ‘ബിജെപി സർക്കാർ കോടിക്കണക്കിനു രൂപയാണ് ഗംഗയുടെ ശുചീകരണത്തിനു ചെലവഴിക്കുന്നത്. എന്നാൽ യോഗിക്ക് ഗംഗയിലെ മാലിന്യത്തെ കുറിച്ച് ക്യത്യമായി അറിയാം. അതാണ് അദ്ദേഹം ഗംഗാസ്നാനത്തിനു മുതിരാതിരുന്നത്'− അഖിലേഷ് പറഞ്ഞു.

You might also like

Most Viewed