വോട്ടർ പട്ടികയിൽ നിന്ന് 84,000ത്തിലധികം പേരെ 'മറ്റു കാരണങ്ങൾ' ചൂണ്ടിക്കാട്ടി ഒഴിവാക്കി
ഷീബ വിജയൻ
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ മൂന്നാം ഘട്ട നടപടികളിൽ രണ്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 84,000ത്തിലധികം വോട്ടർമാരെ 'മറ്റു കാരണങ്ങൾ' ചൂണ്ടിക്കാട്ടി വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി. ആദ്യ രണ്ട് ഘട്ടങ്ങളിൽ ഇല്ലാത്ത പുതിയൊരു വിഭാഗം ഉൾപ്പെടുത്തിയാണ് ഈ ഒഴിവാക്കൽ നടന്നിരിക്കുന്നത്. ഈ വർഷം ഡിസംബർ വരെ നീളുന്ന മൂന്നാം ഘട്ട പരിശോധനയുടെ ഭാഗമായി ഒഡീഷ, ഉത്തരാഖണ്ഡ്, ദാദ്ര-നഗർ ഹവേലി & ദാമൻ-ദിയു എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിലാണ് ഈ മാറ്റം. മരണപ്പെട്ടവർ, സ്ഥലം മാറിപ്പോയവർ തുടങ്ങിയ സാധാരണ കാരണങ്ങൾക്ക് പുറമെയാണിത്. വീടുകളിലെത്തി പരിശോധന നടത്തുമ്പോൾ വിവരശേഖരണ ഫോമുകൾ സമർപ്പിക്കാനോ അതിൽ ഒപ്പിടാനോ വിസമ്മതിച്ച വോട്ടർമാരെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയതെന്ന് അധികൃതർ വിശദീകരിക്കുന്നു. എന്നാൽ ഒഴിവാക്കപ്പെട്ട അർഹരായ വോട്ടർമാർക്ക് വരും ദിവസങ്ങളിൽ വീണ്ടും അപേക്ഷ നൽകി അന്തിമ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്.
dfsdfsds

