സുരക്ഷാ പരിശോധന ശക്തം: കുവൈത്തിൽ 239 പേർ പിടിയിൽ


ശാരിക

കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ സുരക്ഷാ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി ഇൻവെസ്റ്റിഗേഷൻസ് നടത്തിയ തീവ്ര സുരക്ഷാ പരിശോധനയിൽ 239 പേർ പിടിയിലായി. പിടിയിലായവരിൽ ഭൂരിപക്ഷവും റെസിഡൻസി, തൊഴിൽ നിയമലംഘകരാണ്.

വിവിധ കേസുകളിൽ പൊലീസ് തിരയുന്ന പ്രതികളും പിടിയിലായതായി അധികൃതർ അറിയിച്ചു.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന.

ആഭ്യന്തര മന്ത്രാലയം ആക്ടിംങ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി പരിശോധനക്ക് നേരിട്ടുള്ള മേൽനോട്ടം നൽകി. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുക, നിയമവിരുദ്ധ തൊഴിലാളികളെ നിരീക്ഷിക്കുക, പൊതുസുരക്ഷ ഉറപ്പാക്കുക എന്നിവയുടെ ഭാഗമായിരുന്നു പരിശോധന.

നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിച്ചു ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. സുരക്ഷാ പരിശോധനകൾ തുടരുമെന്നും നിയമലംഘകർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉപേക്ഷിക്കപ്പെട്ട 17 വാഹനങ്ങൾ നീക്കം ചെയ്തു.

article-image

sdfdsf

You might also like

Most Viewed