വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയ കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവുശിക്ഷ

പ്രദീപ് പുറവങ്കര
മനാമ: അദ്ലിയയിൽ ഇരുനില വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയ കേസിൽ മൂന്ന് പേർക്ക് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു . ഇതോടൊപ്പം ഇവർക്ക് 5,000 ദിനാർ പിഴയും വിധിച്ചിട്ടുണ്ട്. നാലാമത്തെ പ്രതിക്ക് 10 വർഷം തടവും 5,000 ദിനാർ പിഴയും അഞ്ചാമതൊരാൾക്ക് ഒരു വർഷം തടവും 1,000 ദിനാർ പിഴയും വിധിച്ചു.
ശിക്ഷാ കാലാവധി കഴിഞ്ഞാൽ സംഘത്തലവനെ നാടുകടത്താനും കോടതി ഉത്തരവിട്ടു. 51കാരനായ സംഘത്തലവനാണ് വിത്തുകൾ ശേഖരിച്ചത്. തുടർന്ന് വീട്ടിൽ ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി മറ്റു രണ്ടു പ്രതികളെ സഹായികളാക്കി നിർത്തി കഞ്ചാവ് കൃഷി നടത്തുകയായിരുന്നു.
ചട്ടിയിൽ നട്ട കഞ്ചാവ് ചെടികൾ, ചൂടിനായുള്ള വിളക്കുകൾ എയർ കണ്ടീഷനിംഗ് യൂണിറ്റ്, മണ്ണ്, വളം, വായുസഞ്ചാരത്തിനുള്ള ഫാനുകൾ, ഉണക്കാനുള്ള റാക്കുകൾ എന്നിവ വീട്ടിൽ അന്വേഷണോദ്യാഗസ്ഥർ കണ്ടെത്തിയിരുന്നു. നാലാം പ്രതി ഇവർ കൃഷിചെയ്തുണ്ടാക്കിയ കഞ്ചാവ് വിറ്റിരുന്നയാളും അഞ്ചാം പ്രതി ഇയാളിൽനിന്ന് കഞ്ചാവ് വാങ്ങി ഉപയോഗിച്ചയാളുമാണ്.
sdfsf