ഇസ്രായേൽ - ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിയൻ ഹാജിമാർക്കായി സൗദി അറേബ്യ പ്രത്യേക ഓപ്പറേഷൻ റൂം സ്ഥാപിച്ചു


അക്ബർ പൊന്നാനി

ജിദ്ദ: ഇറാനിൽ ഇസ്രായേൽ നടത്തിയ ഏകപക്ഷീയമായ ആക്രമണങ്ങളും അതിന് ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളും മിഡിൽ ഈസ്റ്റിൽ ഉണ്ടാക്കിയിരിക്കുന്ന യുദ്ധസമാനമായ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ ഹജ്ജ് തീർത്ഥാടനം കഴിഞ്ഞു മടങ്ങുന്ന ഇറാനിയൻ തീർത്ഥാടകരുടെ കാര്യത്തിൽ പ്രത്യേക സുരക്ഷാ - ക്ഷേമ നടപടികൾ കൈകൊള്ളുകയാണ് സൗദി അറേബ്യ.

ഇറാനിയൻ തീർഥാടകരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനും അവരുടെ മാതൃരാജ്യത്തിലേക്കും കുടുംബങ്ങളിലേക്കുമുള്ള സുരക്ഷിതമായ മടങ്ങുന്നതിനുള്ള സാഹചര്യങ്ങൾ ശരിയാകുന്നതുവരെ അവർക്ക് എല്ലാ സേവനങ്ങളും നൽകുന്നതിന് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ.

നിലവിൽ മക്കയിലും മദീനയിലുമായി ഏതാണ്ട് മുക്കാൽ ലക്ഷത്തിലേറെ ഇറാനിയൻ തീർത്ഥാടകരാണ് ഉള്ളത്. ഇവരുടെ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി സൗദി അറേബ്യ ഹജ്ജ്, ഉംറ മന്ത്രാലയത്തിനുള്ളിൽ ഒരു പ്രത്യേക ഓപ്പറേഷൻ റൂം സ്ഥാപിച്ചിരിക്കുകയാണ്. സൗദി അറേബ്യയിൽ കഴിയുന്ന വേളയിലും, സ്വദേശത്തേക്ക് പുറപ്പെടുന്നതുവരെയും ഉയർന്ന നിലവാരമുള്ള സേവനങ്ങളും പരിചരണവും അവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഭാഗമായാണ് ഇത്.

ഡസൻ കണക്കിന് ആളുകളുടെ മരണത്തിനും, നിരവധി പേരുടെ മരണത്തിനും, ആണവ കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടും ഇറാനിൽ ഇസ്രായേലിന്റെ ആക്രമണം വർദ്ധിച്ചതിനെ തുടർന്നാണ് സൗദിയുടെ ഭാഗത്തു നിന്നുള്ള പ്രത്യേക നടപടികൾ.

ഇറാൻ ഹാജിമാരുടെ മടക്കത്തിന് പ്രത്യേക പദ്ധ്വതി തന്നെ കൊണ്ടിരിക്കുകയാണ് സൗദി അറേബ്യ. ഇത് പ്രകാരം ഇറാനിയൻ ഹാജിമാരെ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളം, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നുള്ള ആഭ്യന്തര വിമാന സർവീസുകളിലൂടെ അർഅർ അതിർത്തി ചെക്ക്പോസ്റ്റിൽ എത്തിക്കുകയും അവിടെ നിന്ന് അവർ കരമാർഗം ഇറാനിൽ യാത്ര ചെയ്യുകയും ചെയ്യും. ഇത് സംബന്ധിച്ച പദ്ധതി വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലാക്കി തുടങ്ങി.

article-image

aa

You might also like

Most Viewed