റേഡിയോ ആക്ടീവ് പ്രസരണം പ്രതിരോധിക്കാനുള്ള നൂതന മുൻകരുതലുകളോടെ സൗദി ന്യൂക്ലിയർ റെഗുലേറ്ററി അതോറിറ്റി


അക്ബർ പൊന്നാനി

ജിദ്ദ: സൗദിയിലെ പരിസ്ഥിതിയുടെ സുരക്ഷിതമാണെന്നും ആശങ്കാജനകമായ ഏതെങ്കിലും റേഡിയോ ആക്ടീവ് ഫലങ്ങൾ യാതൊരു വിധത്തിലും നിലനിൽകുന്നില്ലെന്നും സൗദി ന്യൂക്ലിയർ ആൻഡ് റേഡിയോളജിക്കൽ റെഗുലേറ്ററി കമ്മീഷൻ (എൻ ആർ ആർ സി) സ്ഥിരീകരിച്ചു. ഇറാനിലെ ആണവ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അതോറിറ്റിയുടെ പ്രസ്താവന.

ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) രാജ്യങ്ങളിൽ ഉൾപ്പെടെ ഉണ്ടാകാനിടയുള്ള റേഡിയോ ആക്ടീവ് പ്രസരണം മുൻകൂട്ടി അറിഞ്ഞു അതിനെ നേരിടാനുള്ള മുൻകൂട്ടിയുള്ള പ്രാപ്തി രാജ്യത്തിനുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. ആണവ അടിയന്തരാവസ്ഥ പ്രാബല്യത്തിൽ വരുത്താതെ തന്നെ ഇന്നത്തെ അവസ്ഥയിൽ ഇത് നിലവിലുണ്ട്.


"അതിർത്തി കേന്ദ്രങ്ങളിലും ജനവാസ പ്രദേശങ്ങളിലും ഉൾപ്പെടെ രാജ്യത്തിന്റെ വലിയ പ്രദേശങ്ങളിൽ അതോറിറ്റിയുടെ എമർജൻസി ഓപ്പറേഷൻസ് സെന്റർ ഏർപ്പെടുത്തിയിട്ടുള്ള നിരന്തരമായ പാരിസ്ഥിതിക വികിരണ നിരീക്ഷണവും മുൻകൂർ മുന്നറിയിപ്പ് ശൃംഖലയും സാധ്യതയുള്ള ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള പ്രാപ്തിയെ ബലപ്പെടുത്തുന്നതാണ് ": എൻ ആർ സി കേന്ദ്രങ്ങൾ പറഞ്ഞു.


എമർജൻസി കേന്ദ്രം വഴി സൗദി അറേബ്യ നൽകി വരുന്ന പിന്തുണ രാജ്യാന്തര ആണവോർജ ഏജൻസിയും പ്രയോജനപ്പെടുത്തുന്നുണ്ട്. ആണവ, റേഡിയോളജിക്കൽ അടിയന്തര സാഹചര്യങ്ങളിലെ രാജ്യാന്തര സഹകരണത്തിന്റെയും അതിനോടുള്ള പ്രതിബദ്ധതയുടെയും ചട്ടക്കൂടിനുള്ളിൽ നിന്നുള്ളതാണ് ഈ സഹകരണമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

ആണവ അപകടങ്ങളുടെയും അത്യാഹിതങ്ങളുടെയും ഫലമായുണ്ടാകുന്ന റേഡിയോ ആക്ടീവ് പ്രസരണം, സമാന സംഭവ വികാസങ്ങൾ എന്നിവ സംബന്ധിച്ച പ്രവചന ശേഷി വർദ്ധിപ്പിക്കുന്നതിനും, ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനും അതിന്റെ അനന്തരഫലങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനുമുള്ള രാജ്യത്തിന്റെ സന്നദ്ധത അതോറിറ്റി ആവർത്തിച്ചു.

article-image

aa

You might also like

Most Viewed