സാമ്പത്തിക സഹകരണം ശക്തമാക്കാൻ സൗദി-സ്വിസ് നിക്ഷേപ സംഗമം ജിദ്ദയിൽ നടന്നു
പ്രദീപ് പുറവങ്കര I ഗൾഫ്
ജിദ്ദ: സൗദി അറേബ്യയും സ്വിറ്റ്സർലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്നതിനും പുതിയ നിക്ഷേപ സാധ്യതകൾ തേടുന്നതിനുമായി സൗദി-സ്വിസ് ഇൻവെസ്റ്റ്‌മെന്റ് റൗണ്ട് ടേബിൾ ജിദ്ദയിൽ സംഘടിപ്പിച്ചു. ഇരുരാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും പ്രമുഖ ബിസിനസ്സ് വ്യക്തിത്വങ്ങളും യോഗത്തിൽ പങ്കെടുത്തു.
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, സ്വിസ് പ്രസിഡന്റ് ഗൈ പാർമെലിൻ, സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ-ഫാലിഹ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ. ഇരുരാജ്യങ്ങളിലെയും ധനകാര്യ, വാണിജ്യ മേഖലകളിലെ ഉന്നതതല പ്രതിനിധി സംഘങ്ങളും യോഗത്തിൽ സംബന്ധിച്ചു.
പ്രധാന സാമ്പത്തിക മേഖലകളിൽ തന്ത്രപരമായ നിക്ഷേപ സഹകരണം വർദ്ധിപ്പിക്കുന്നതിനും സ്വകാര്യ മേഖലയിലെ പങ്കാളിത്തം വിപുലീകരിക്കുന്നതിനുമുള്ള ചർച്ചകൾക്കാണ് യോഗം മുൻഗണന നൽകിയത്. സുസ്ഥിരമായ നിക്ഷേപ വളർച്ചയ്ക്കും ഉഭയകക്ഷി സാമ്പത്തിക ബന്ധം ആഴത്തിലാക്കുന്നതിനും ഇരുരാജ്യങ്ങളും ഒരേപോലെ പ്രതിജ്ഞാബദ്ധമാണെന്ന് യോഗം വിലയിരുത്തി.
sddsf



