രാജ് താക്കറെയുടെ ഭീഷണി; മുംബൈയിൽ മോസ്കുകളിൽ ബാങ്കുവിളി സമയത്തു ഉച്ചഭാഷിണി നിർത്തി


ഉച്ചഭാഷിണിയിലൂടെ എവിടെ ബാങ്ക് വിളിച്ചാലും ആ മോസ്കുകളുടെ മുന്നിൽ ഹനുമാൻ ചാലിസ ഉച്ചഭാഷിണിയിൽ കേൾപ്പിക്കുമെന്ന മഹാരാഷ്‌ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെയുടെ ഭീഷണിയെത്തുടർന്ന് ഇന്നു രാവിലെ മുംബൈയിലും സമീപപ്രദേശങ്ങളിലും നിരവധി മോസ്കുകളിൽ ബാങ്കുവിളി സമയത്തു ഉച്ചഭാഷിണി നിർത്തി.  കല്യാണിൽ, മിക്ക മോസ്കുകളും രാവിലെ ബാങ്കുവിളി സമയത്ത് ഉച്ചഭാഷിണി ഓഫ് ചെയ്തു. സുപ്രീം കോടതിയുടെ നിർദേശപ്രകാരം പ്രഭാത നമസ്കാര സമയത്ത് ഉച്ചഭാഷിണി ഒഴിവാക്കുമെന്ന് അറിയിച്ച മോസ്കുകളുടെ ട്രസ്റ്റിമാരുമായി പോലീസ് കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ് താക്കറെയുടെ ഭീഷണി മൂലം പലേടത്തും സുരക്ഷയും ജാഗ്രതയും തുടരുകയാണ്.  ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ വായിക്കാൻ തയാറായിരുന്നുവെന്നും എന്നാൽ, പ്രദേശത്തെ മൂന്നു മോസ്കുകളിൽ പ്രഭാത പ്രാർഥനയ്ക്കിടെ ഉച്ചഭാഷിണി നിർത്തിയതിനെത്തുടർന്ന് അങ്ങനെ ചെയ്തില്ലെന്നും പനവേലിൽനിന്നുള്ള നവനിർമാൺ സേന പറഞ്ഞു. ഒരു അവസരവും എടുക്കാതെ, മഹാരാഷ്‌ട്ര സർക്കാർ ക്രമസമാധാനപാലനത്തിനായി വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ലീവ് റദ്ദാക്കുകയും സെൻസിറ്റീവ് സ്ഥലങ്ങളിൽ സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

രണ്ടു ദിവസം മുമ്പു പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചു താക്കറെയ്ക്കെതിരെ ഔറംഗബാദ് പോലീസ് കേസെടുത്തിരുന്നു. ഇന്നലെ വൈകുന്നേരം ട്വീറ്റ് ചെയ്ത പ്രസ്താവനയിൽ, ഉച്ചഭാഷിണികൾ നീക്കം ചെയ്യാത്ത മോസ്കുകൾക്കു സമീപമുള്ള ഉച്ചഭാഷിണികളിൽ ഹനുമാൻ ചാലിസ വായിക്കാനുള്ള തന്‍റെ പദ്ധതി താക്കറെ ആവർത്തിച്ചു.  ഉച്ചഭാഷിണികൾക്കെതിരായ തന്‍റെ പ്രതിഷേധം മതപരമല്ലെന്നും സാമൂഹിക അടിസ്ഥാനത്തിലുള്ളതാണെന്നും മോസ്കുകളിൽനിന്നുള്ള പാരായണങ്ങൾ ശബ്ദമലിനീകരണത്തിലേക്കു നയിക്കുന്നുവെന്നും താക്കറെ ആരോപിച്ചു.  മഹാരാഷ്‌ട്രയിലെ സിവിൽ തെരഞ്ഞെടുപ്പിനു മുന്നോടിയായി താക്കറെയുടെ പാർട്ടിയും അദ്ദേഹത്തിന്‍റെ ബന്ധുവായ ഉദ്ധവ് താക്കറെ നയിക്കുന്ന സംസ്ഥാന സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായിരിക്കുകയാണ്.  എംഎൻഎസ് ബിജെപിയുടെ ബി ടീം ആണെന്നും ഹിന്ദുത്വത്തിനെതിരായ ആക്രമണാത്മക നിലപാടിലൂടെ സേനയുടെ വോട്ടുകൾ വെട്ടിക്കുറയ്ക്കാൻ ശ്രമിക്കുകയാണെന്നും ഭരണകക്ഷിയായ ശിവസേന ആരോപിച്ചു.

You might also like

  • Straight Forward

Most Viewed