ജ­നം ര­ക്ഷ­പെ­ടുന്ന­ത് അ­വ­രു­ടെ ഭാ­ഗ്യം­കൊ­ണ്ട് മാ­ത്രം; വി.ഡി സ­തീശന്‍


വ­യനാട്ടില്‍ ആ­ന കര്‍­ഷക­നെ കൊ­ല­പ്പെ­ടു­ത്തി­യ സം­ഭ­വ­ത്തില്‍ ഒ­ന്നാം­പ്ര­തി സര്‍­ക്കാ­രെ­ന്ന് പ്ര­തി­പ­ക്ഷ നേ­താ­വ് വി.ഡി.സ­തീ­ശന്‍ നിയമസഭയിൽ പറഞ്ഞു. വ­ന്യ­ജീ­വി ആ­ക്ര­മ­ണ­ങ്ങ­ള്‍ വര്‍­ധി­ച്ച് വ­രു­മ്പോള്‍ സര്‍­ക്കാര്‍ ഒന്നും ചെ­യ്യു­ന്നി­ല്ല. ജ­നം ര­ക്ഷ­പെ­ടുന്ന­ത് അ­വ­രു­ടെ ഭാ­ഗ്യം­കൊ­ണ്ട് മാ­ത്ര­മാ­ണെ­ന്ന് സ­തീ­ശന്‍ പ­റഞ്ഞു. ഇട­ത് സര്‍­ക്കാര്‍ ഭ­രി­ക്കു­ന്നതു­കൊണ്ടോ പി­ണ­റാ­യി മു­ഖ്യ­മന്ത്രി ആ­യി­രി­ക്കു­ന്നതു­കൊണ്ടോ ആ­ണ് വ­ന്യ­മൃ­ഗ­ങ്ങള്‍ കാ­ട്ടില്‍­നി­ന്ന് ഇ­റ­ങ്ങി­വ­രു­ന്ന­തെ­ന്ന് ത­ങ്ങള്‍ പ­റ­ഞ്ഞില്ല. എ­ന്നാല്‍ ജ­ന­ങ്ങ­ളു­ടെ ജീ­വനും സ്വ­ത്തിനും സം­രക്ഷ­ണം നല്‍­കേണ്ട­ത് സ­ര്‍­ക്കാ­രി­ന്‍റെ ഉ­ത്ത­ര­വാ­ദി­ത്വ­മാണ്. സര്‍­ക്കാ­രി­ന്‍റെ നി­ഷ്‌ക്രി­യ­ത്വ­ത്തെയും നി­സം­ഗ­ത­യെ­യു­മാ­ണ് പ്ര­തിപ­ക്ഷം ചോദ്യം ചെ­യ്യു­ന്ന­ത്. ഇ­ത് നേ­രി­ടാ­നു­ള്ള എ­ന്ത് സം­വി­ധാ­ന­മാ­ണ് സര്‍­ക്കാര്‍ സ്വീ­ക­രി­ക്കു­ന്ന­തെന്നും സ­തീ­ശന്‍ ചോ­ദ്യ­മു­ന്ന­യിച്ചു. മ­ര­ണ­ഭ­യ­ത്തി­ലു­ള്ള ആ­ളു­കള്‍ വൈ­കാ­രി­ക­മാ­യി പ്ര­തി­ക­രിക്കും. അവ­രെ മാ­വോ­യി­സ്­റ്റു­ക­ളാ­യി ചി­ത്രീ­ക­രി­ക്കേ­ണ്ടെന്നും സ­തീ­ശന്‍ കൂ­ട്ടി­ച്ചേര്‍ത്തു.

article-image

bhjhmghfghh

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed