താലിബാന് വിലക്കേർപ്പെടുത്തി ഫേസ്ബുക്
വാഷിംഗ്ടൺ: താലിബാനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് സാമൂഹ്യ മാധ്യമമായ ഫേസ്ബുക് വിലക്കേർപ്പെടുത്തി. താലിബാൻ അനുകൂല പോസ്റ്റുകളും നീക്കം ചെയ്യും. അതേസമയം, കന്പനി നിരോധിച്ചിട്ടും അഫ്ഗാനിസ്ഥാനുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ താലിബാൻ അംഗങ്ങൾ ഫേസ്ബുകിന്റെ മെസേജിംഗ് സേവനമായ വാട്ട്സ്‌ആപ്പ് ഉപയോഗിക്കുന്നത് തുടർന്നതായി റിപ്പോർട്ടുണ്ട്.
രാജ്യത്തെ സ്ഥിതിഗതികൾ കന്പനി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അക്കൗണ്ട് നീക്കംചെയ്യൽ ഉൾപ്പെടെയുള്ള അഫ്ഗാനിസ്ഥാനിലെ അംഗീകൃത ഓർഗനൈസേഷനുകളുമായി ബന്ധപ്പെട്ടിരിക്കുന്ന ഏത് അക്കൗണ്ടുകൾക്കും വാട്ട്സ്‌ആപ്പ് നടപടിയെടുക്കുമെന്നും ഫേസ്ബുക് വക്താവ് പറഞ്ഞു.
ട്വിറ്ററിലും ലക്ഷക്കണക്കിന് അനുയായികളാണ് താലിബാനുള്ളത്. താലിബാന്‍ അഫ്ഗാനിൽ ആധിപത്യം നേടുന്ന സമയത്ത് നിരവധി ട്വീറ്റുകളാണ് ഉണ്ടായത്.


