അനധികൃത റിക്രൂട്ട്മെന്‍റ് നടത്തിയ എട്ട് സ്ഥാപനങ്ങൾക്കെതിരെ നടപടി

രാജ്യത്ത് അനധികൃത റിക്രൂട്ട്മെന്‍റ് നടത്തിയ എട്ട് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും, താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 26 നിയമവിരുദ്ധ തൊഴിലാളികൾ പിടിയിലായതായും എൽ.എം.ആർ.എ. അറിയിച്ചു. ഇവരെ അന്വേഷണത്തിന്റെ ഭാഗമായി റിമാൻഡ് ചെയ്തിരിക്കുകയാണ്. നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്‍റ്സ് അഫയേഴ്സ്, കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ച് എൽ.എം.ആർ.എ നടത്തിയ പരിശോധനയെത്തുടർന്നാണ് നടപടി.
അനുമതിയില്ലാതെയാണ് ഹൗസ് മെയ്ഡുകളെ റിക്രൂട്ട്മെന്‍റ് നടത്തിയിരുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്.
df