വെല്ലുവിളികളെ അതിജീവിച്ച് ബഹ്‌റൈനിൽ വിശ്വാസനിർഭരമായ ഈദാഘോഷം; ശുഭപ്രതീക്ഷയോടെ പ്രാർത്ഥനാ നിരതരായി വിശ്വാസികൾ
പ്രദീപ് പുറവങ്കര
മനാമ: ഇറാന്റെ ആക്രമണങ്ങളെ തുടർന്നുണ്ടായ അസാധാരണ സാഹചര്യങ്ങൾക്കിടയിലും, പതറാത്ത വിശ്വാസത്തോടും ശുഭപ്രതീക്ഷയോടും കൂടി ബഹ്‌റൈൻ രാജ്യത്തുടനീളം ഈദ് അൽ ഫിത്തർ നമസ്‌കാരം നിർവ്വഹിച്ചു. രാജ്യത്തെ പള്ളികളിലും ഈദ് ഗാഹുകളിലും പുലർച്ചെ മുതൽ തന്നെ വിശ്വാസികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വിശ്വാസവും പ്രത്യാശയും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ഈ വർഷത്തെ പെരുന്നാൾ നമസ്‌കാരം ബഹ്‌റൈൻ ജനതയുടെ ആത്മവിശ്വാസത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി മാറി.
സൗമ്യമായ വസന്തകാല കാലാവസ്ഥയും അതിനൊപ്പം പെയ്ത നേരിയ മഴയും ഈദ് പ്രഭാതത്തിന് സവിശേഷമായ മാറ്റുകൂട്ടി. നമസ്‌കാരത്തിന് പിന്നാലെ നടന്ന പ്രാർത്ഥനകളിൽ രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമായി വിശ്വാസികൾ പ്രാർത്ഥിച്ചു. ഭരണാധികാരിയായ ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും നേതൃത്വത്തിന് കീഴിൽ രാജ്യം കൂടുതൽ കരുത്തോടെ മുന്നേറാൻ പ്രത്യേക പ്രാർത്ഥനകൾ നടന്നു. നിലവിലെ വെല്ലുവിളികളെ അതിജീവിക്കാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ബഹ്‌റൈന്റെ കഴിവിൽ വിശ്വാസികൾ പൂർണ്ണമായ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
assasadxds
dfssdd



