വിദേശരാജ്യങ്ങളിൽ കുടുങ്ങിയ 1748 ബഹ്‌റൈൻ പൗരന്മാരെ തിരിച്ചെത്തിച്ചു; ദൗത്യം പുരോഗമിക്കുന്നു

പ്രദീപ് പുറവങ്കര
മനാമ: നിലവിലെ സാഹചര്യങ്ങൾ കാരണം വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ബഹ്‌റൈൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ബഹ്റൈനിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രമങ്ങൾ തുടരുന്നു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങളും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ താൽപ്പര്യവുമാണ് ഈ ദൗത്യത്തിന് പിന്നിൽ. ഇതുവരെയായി 1,748 പൗരന്മാരെയാണ് തിരികെ ബഹ്റൈനിലെത്തിച്ചതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി, ബഹ്‌റൈൻ്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിന്റെ രണ്ട് വിമാനങ്ങൾ ഇന്ന് തുർക്ക്മെനിസ്ഥാൻ റിപ്പബ്ലിക്കിൽ നിന്ന് എത്തി. ഇറാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ 377 പൗരന്മാർ ഈ വിമാനങ്ങളിലുണ്ടായിരുന്നു. കൂടാതെ, ഇറാനിലെ മഷാദ് നഗരത്തിൽ നിന്ന് ബഹ്‌റൈനിലേക്ക് പൗരന്മാരെ എത്തിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ ബസുകൾ വഴി 156 പേർ കരമാർഗ്ഗവും എത്തിച്ചേർന്നു.
നിലവിൽ ഇറാനിലുള്ളതും രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതുമായ ബഹ്‌റൈൻ പൗരന്മാർ വിദേശകാര്യ മന്ത്രാലയത്തിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൺടാക്റ്റ് ആൻഡ് ഫോളോ-അപ്പ് സെന്ററുമായി +97317227555 എന്ന നമ്പറിൽ ബന്ധപ്പെടാനും അവരുടെ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്താനും, അല്ലെങ്കിൽ ഒരു പ്രതിനിധിയെ അതിനായി ചുമതലപ്പെടുത്താനും മന്ത്രാലയം അഭ്യർത്ഥിച്ചു.
aa