16 വയസ് വരെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്താലും വധശിക്ഷ ലഭിക്കണം: കമൽഹാസൻ

ചെന്നൈ: കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാനുള്ള ഓർഡിനൻസിലെ പ്രായ പരിധിക്കെതിരെ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. 16 വയസ് വരെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്താലും വധശിക്ഷ ലഭിക്കുന്നതിനുള്ള നിയമം കൊണ്ടു വരണമെന്ന് കമൽഹാസൻ ആവശ്യപ്പെട്ടു.
12 വയസിന് താഴെയുള്ളവരെ ബലാത്സംഗം ചെയ്താൽ പരമാവധി വധ ശിക്ഷയും 12നും 16നുമിടയിലുള്ളവരെ ബലാത്സംഗം ചെയ്യുന്നവർക്ക് പരാവധി ജീവപര്യ
ന്തം ശിക്ഷയും ഉറപ്പാക്കുന്നതിനുള്ള ഓർഡിനൻസാണ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. ഇതിലെ പ്രായപരിധിക്കെതിരെയാണ് നടൻ രംഗത്തെത്തിയിരിക്കുന്നത്.
12 മുതൽ 16 വയസ് വരെയുള്ളവർ കുട്ടികളല്ലേയെന്ന് അദ്ദേഹം ചോദിച്ചു. 12 വയസുള്ളവരെ പോലെ തന്നെയാണ് ഈ പ്രായത്തിലുള്ള കുട്ടികളും. എനിക്കറിയില്ല, എന്ത് കാഴ്ചപ്പാടിലാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകരോടും അനുകൂലികളോടും യൂട്യൂബിലൂടെ സംസാരിക്കുന്നതിനിടെയാണ് മക്കൾ നീതി മയ്യം അദ്ധ്യക്ഷൻ ഇക്കാര്യം പറഞ്ഞത്.
ഈ വയസ്സിലുള്ള ആൺകുട്ടികളെയും ഉത്തരവാദിത്വത്തോടെവളർത്തികൊണ്ടുവരാൻ കുടുംബങ്ങൾ ശ്രമിക്കണം. പെൺകുട്ടികളെ ചാരിത്ര്യം, സത്യസന്ധത എ
ന്നിവയുടെ മൂല്യം പഠിപ്പിക്കുന്നത് പോലെ ആൺകുട്ടികളെ നിർബന്ധമായും ഉത്തരവാദിത്വം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.