ഇരുട്ടിലായ നേപ്പാളിന് പ്രകാശമായി ഇന്ത്യ; ദിവസേന 18 മണിക്കൂർ സൗജന്യ വൈദ്യുതി!


ഷീബ വിജയൻ

വെള്ളപ്പൊക്കത്തെ തുടർന്ന് വൈദ്യുതി പ്രതിസന്ധി നേരിടുന്ന നേപ്പാളിന് സഹായഹസ്തവുമായി ഇന്ത്യ മുന്നോട്ടെത്തി. നേപ്പാളിന് ദിവസേന 18 മണിക്കൂർ 654 മെഗാവാട്ട് വരെ വൈദ്യുതി കയറ്റുമതി ചെയ്യാൻ ഇന്ത്യ അനുമതി നൽകി. കേന്ദ്ര ഊർജ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 13 മുതൽ ഡിസംബർ 31 വരെയാണ് ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്. അർധരാത്രി മുതൽ വൈകിട്ട് 6 മണി വരെ നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റിക്ക് വൈദ്യുതി നൽകും. മുസാഫർപൂർ-ധൽക്കേബാർ 400 കെ.വി ഇരട്ട സർക്യൂട്ട് ലൈൻ വഴി 600 മെഗാവാട്ട് വരെയും, ടനക്പൂർ-മഹേന്ദ്രനഗർ 132 കെ.വി സിംഗിൾ സർക്യൂട്ട് ലൈൻ വഴി 54 മെഗാവാട്ടുമാണ് കൈമാറുക.

നേപ്പാളിലുണ്ടായ സമീപകാല വെള്ളപ്പൊക്കം ജലവൈദ്യുത അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടമുണ്ടാക്കുകയും ഇത് രാജ്യത്തിന്റെ ആഭ്യന്തര വൈദ്യുതി ഉൽപാദന ശേഷി കുറയ്ക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽ വൈദ്യുതി ആവശ്യകത നിറവേറ്റാൻ ഈ അനുമതി നേപ്പാളിനെ സഹായിക്കുമെന്നും ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഊർജ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. 2027 ജനുവരി മുതൽ കയറ്റുമതി ചെയ്യേണ്ട വൈദ്യുതിയുടെ അളവ് 2026 ഡിസംബറിൽ അവലോകനം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു. ആഗസ്റ്റ് 26 ന് നേപ്പാൾ-തിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ ഹിമപാതത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കമാണ് വടക്കൻ, മധ്യ നേപ്പാളിൽ വൻ നാശം വിതച്ചത്. ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് സെപ്റ്റംബർ 11 വരെ മരണസംഖ്യ 1,385 ആയി ഉയരുകയും 5,130 പേരെ കാണാതാവുകയും ചെയ്തു. 12 ലധികം ജലവൈദ്യുത നിലയങ്ങൾ തകർന്നതും ജീവനക്കാരെ കാണാതായതും ഉൽപാദനത്തെ സാരമായി ബാധിച്ചിരുന്നു. ഇന്ത്യ ആഗസ്റ്റ് 26 മുതൽ എട്ട് പ്രത്യേക വിമാനങ്ങളിലായി 130 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുകയും രക്ഷാപ്രവർത്തനങ്ങൾക്കായി വിദഗ്ധരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

article-image

adsdsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed