മന്ത്രിമാരുടെ പേഴ്‌സണൽ‍ സ്റ്റാഫ് നിയമനത്തെ അതിരൂക്ഷമായി വിമർ‍ശിച്ച് ഗവർ‍ണർ‍ ആരിഫ് മുഹമ്മദ് ഖാൻ


മന്ത്രിമാരുടെ പേഴ്‌സണൽ‍ സ്റ്റാഫ് നിയമനത്തെ അതിരൂക്ഷമായി വിമർ‍ശിച്ച് ഗവർ‍ണർ‍ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാർ‍ക്ക് 20ലധികം പേഴ്‌സണൽ‍ സ്റ്റാഫുകളുണ്ട്. സ്റ്റാഫ് നിയമനത്തിന്‍റെ പേരിൽ പാർട്ടി കേഡർ വളർത്തുന്നുവെന്നും ഗവർണർ ആരോപിച്ചു. നടക്കുന്നത് പാർട്ടി റിക്രൂട്ട്മെന്‍റാണ്. പെൻഷനും ശന്പളവും ഉൾ‍പ്പടെ വൻ സാന്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നു. രണ്ടു വർ‍ഷം കൂടുന്പോൾ‍ സ്റ്റാഫിനെ മാറ്റി നിയമിക്കുന്നു. ഈ രീതി റദ്ദാക്കണം. ഇത് നയപ്രഖ്യാപനത്തിൽ‍ ഉൾ‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഈ നിലപാടിൽ‍ നിന്നും പിന്നോട്ടില്ല. 

രാജ്ഭവനെ നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കരുത്. സർക്കാരിന് അതിന് അവകാശമില്ല. ജ്യോതിലാലിനെ മാറ്റാൻ താൻ ആവശ്യപ്പെട്ടിട്ടില്ല. രാഷ്ട്രപതിയോടു മാത്രമെ തനിക്ക് ഉത്തരം പറയേണ്ട ബാധ്യതയുള്ളുവെന്നും ഗവർണർ ആഞ്ഞടിച്ചു. മുൻമന്ത്രി എ.കെ ബാലനെതിരെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഗവർണർ കുറ്റപ്പെടുത്തി. ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സതീശൻ കണ്ടുപഠിക്കണമെന്നും ഗവർണർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed