ജലസ്രോ­­­തസ്സു­­­കൾ‍ ഉറവി­­­ടം മു­­­തൽ‍ സംരക്ഷി­­­ക്കണം: -ഇ.പി ജയരാ­­­ജൻ‍


കണ്ണൂർ‍: ജലസ്രോതസ്സുകൾ‍ ഉത്ഭവകേന്ദ്രങ്ങൾ‍ മുതൽ‍ സംരക്ഷിക്കപ്പെടുന്ന സ്ഥിതിയുണ്ടാകണന്നെ് ഇ.പി ജയരാജൻ‍ എം.എൽ‍.എ. കർ‍ഷക സംഘം
ജില്ലാ കമ്മിറ്റി പഴശ്ശി അണക്കെട്ട് പരിസരത്ത് സംഘടിപ്പിച്ച ജലസേചന −ജലസംരക്ഷണ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാർ‍ഷിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് പഴശ്ശി ജലസേചന പദ്ധതി ആരംഭിച്ചത്. കേരളത്തിലെ വൻ ‍കിട ജലസേചന പദ്ധതിയായ പഴശ്ശി പദ്ധതിക്ക് ലക്ഷ്യം പൂർ‍ത്തിയാക്കാനായില്ല. നാല് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് 1961−ൽ‍ പ്രവൃത്തി തുടങ്ങിയത്. എന്നാൽ‍, 200 കോടിയോളം ചെലവായെങ്കിലും പദ്ധതി പൂർ‍ത്തിയാക്കാനായില്ല. ശാസ്ത്രീയവും സമഗ്രവുമായ പഠനം നടത്തി പഴശ്ശി ജലസേചനപദ്ധതിയുടെ പ്രശ്‌നങ്ങൾ‍ക്ക് പരിഹാരം കാണണമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

പുഴകളിലൂടെ ഒഴുക്കിക്കളയാനുള്ളതാണ് മാലിന്യമെന്ന് ചിലർ‍ ധരിക്കുകയാണ്. അതുകൊണ്ടാണ് പുഴകളും തോടുകളും മാലിന്യം കൊണ്ട് നിറയുന്നത്. കർ‍ഷകസംഘം ജില്ലാ പ്രസിഡണ്ട് ഒ.വി നാരായണൻ‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വത്സന്‍ പനോളി, കെ.ശ്രീധരൻ‍, കെ.ടി ചന്ദ്രൻ‍ എന്നിവർ‍ സംസാരിച്ചു. കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ. പി.ജയരാജ്, സോയിൽ‍ കൺ‍സർവ്‍വേഷൻ‍ ഓഫീസർ‍ വി.വി പ്രകാശൻ‍, പിലിക്കോട് കാർ‍ഷിക ഗവേഷണ കേന്ദ്രം അസി. പ്രൊഫസർ‍ ഡോ. പി.കെ രതീഷ്, റെയ്ഡ്‌കോ ടെക്‌നിക്കൽ‍ അഡ്വൈസർ‍ കെ.സി ജെയിംസ് എന്നിവർ‍ വിവിധ വിഷയങ്ങളവതരിപ്പിച്ചു. ജില്ലയിലെ നഗരസഭാ ചെയർ‍മാൻമാർ‍, ഗ്രാമ, ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡണ്ടുമാർ‍ തുടങ്ങിയവർ‍ ശിൽപശാലയിൽ‍ പങ്കെടുത്തു.

You might also like

Most Viewed