ജോ ബൈഡൻ കൊക്കെയ്ന് അടിമയെന്ന് ട്രംപ്


രഹസ്യാന്വേഷണ വിഭാഗം വൈറ്റ് ഹൗസിൽ‍ നടത്തിയ പതിവ് പരിശോധനക്കിടെ കൊക്കെയ്‍ന്‍ കണ്ടെത്തിയതിൽ‍ പ്രതികരണവുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡൊണാൾ‍ഡ് ട്രംപ്. പ്രസിഡന്‍റ് ജോ ബൈഡനും മകനും വേണ്ടി കരുതിയതാകാം മയക്കുമരുന്നെന്നും പ്രസംഗിക്കാനുള്ള ഊർ‍ജത്തിനായി ബൈഡന് ആരോ ലഹരി നൽ‍കുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു. കൊക്കെയ്ൻ അടിമയായ  പ്രസിഡന്‍റിനോ അദ്ദേഹത്തിന്റെ മകൻ ഹണ്ടർ ബൈഡനോ വേണ്ടി സൂക്ഷിച്ചാതാകാം. ജോ ബൈഡൻ ‘കൊക്കെയ്ൻ ഉപയോഗിക്കുന്ന  പ്രസിഡന്‍റ്’ ആണെന്നും ട്രംപ് പറഞ്ഞു. റിയൽ‍ അമേരിക്കാസ് വോയിസ്  എന്ന ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 വൈറ്റ് ഹൗസിൽ‍നിന്ന് കണ്ടെത്തിയ കൊക്കെയ്ന്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസംഗങ്ങൾ‍ അദ്ദേഹം മയക്കുമരുന്നിന്‍റെ സ്വാധീനത്തിലായിരുന്നുവെന്ന സൂചനകൾ‍ കാണിക്കുന്നുണ്ടെന്നും ഡൊണാൾ‍ഡ് ട്രംപ് പറഞ്ഞു. ജോയുടെ പ്രസംഗത്തിന്‍റെ തുടക്കത്തിൽ‍ അയാൾ‍ അൽ‍പം ഉഷാറാണെന്ന് തോന്നും. പക്ഷെ അധികനേരമില്ല, പ്രസംഗത്തിന്റെ അവസാനം, അയാൾ‍ ഒരു ദുരന്തമാണ്. സ്റ്റേജിൽ‍നിന്ന് പുറത്തേക്ക് പോകാൻ ‍പോലും അദ്ദേഹത്തിന് കഴിയില്ല. അവിടെ എന്തോ നടക്കുന്നുണ്ട് ‘’ ട്രംപ് ആരോപിക്കുന്നു. 

സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം ഇപ്പോഴും അന്വേഷണം നടത്തുന്നുണ്ടെന്നും വൈറ്റ് ഹൗസിൽ നിന്ന് കണ്ടെത്തിയ മയക്കുമരുന്നുമായി ബൈഡന് എന്തെങ്കിലും ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചില്ലെന്നും റിപ്പോർ‍ട്ടുകൾ‍ പറയുന്നു. മയക്കുമരുന്ന് കണ്ടെത്തുമ്പോൾ‍ ജോ ബൈഡനും ഹണ്ടർ ബൈഡനും ക്യാമ്പ് ഡേവിഡിലേക്കുള്ള  യാത്രയിലായിരുന്നു.കഴിഞ്ഞ ആഴ്ചയാണ് വൈറ്റ് ഹൗസ് വിംഗിലെ വർ‍ക്ക് ഏരിയയിൽ‍ നിന്നും സംശയാസ്പദമായി രീതിയിൽ‍ വെളുത്ത പൊടി കണ്ടെത്തിയത്. തുടർ‍ന്ന് ഇത് കൊക്കെയ്‍ന്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

article-image

sdgdfx

You might also like

  • Lulu Exchange
  • Straight Forward

Most Viewed