പഞ്ചാബ് കോൺഗ്രസിൽ പോര് മുറുകുന്നു; അധ്യക്ഷ സ്ഥാനത്തിനായി ചന്നി അനുകൂലികൾ
ഷീബ വിജയൻ
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബ് കോൺഗ്രസിൽ ആഭ്യന്തര കലഹം അതിരൂക്ഷമാകുന്നു. മുതിർന്ന ദളിത് നേതാവും മുൻ മുഖ്യമന്ത്രിയുമായ ചരൺജിത് സിംഗ് ചന്നിയെ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) അധ്യക്ഷനാക്കണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളുടെ പ്രധാന ആവശ്യം. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് നിലവിലെ അധ്യക്ഷൻ അമരീന്ദർ രാജാ വാറിംഗിനെ തന്നെ ആ സ്ഥാനത്ത് നിലനിർത്താൻ തീരുമാനിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. മുൻ ഉപമുഖ്യമന്ത്രി ഒ.പി. സോണി ഉൾപ്പെടെയുള്ള നിരവധി മുതിർന്ന നേതാക്കളും ആറ് സിറ്റിംഗ് എംഎൽഎമാരും മുൻ എംഎൽഎമാരും കഴിഞ്ഞ ദിവസം ചന്നിയുടെ വസതിയിൽ യോഗം ചേരുകയും അദ്ദേഹത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ജലന്ധർ എംപിയായ ചരൺജിത് സിംഗ് ചന്നിയെ പാർട്ടിയുടെ പ്രചാരണ സമിതി ചെയർപേഴ്സണായി നേരത്തെ നിയമിച്ചിരുന്നു. എന്നാൽ അമരീന്ദർ രാജാ വാറിംഗിന്റെ നേതൃത്വത്തിൽ കോൺഗ്രസിന് പഞ്ചാബിൽ അധികാരത്തിൽ തിരിച്ചെത്താൻ സാധിക്കില്ലെന്നാണ് ചന്നി അനുകൂലികളുടെ വാദം. പിസിസി അധ്യക്ഷസ്ഥാനം നൽകാത്തതിൽ ചരൺജിത് സിംഗ് ചന്നിക്ക് കടുത്ത അതൃപ്തിയുള്ളതായാണ് സൂചനകൾ.
dsfdsaads

