ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ കഴിഞ്ഞ വർഷം 54 ശതമാനം വളർച്ച നേടിയതായി റിപ്പോർട്ട്
ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ കഴിഞ്ഞ വർഷം 54 ശതമാനം വളർച്ച നേടിയതായി ട്രേഡ് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയും ബഹ്റൈനിലെ ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ-ഗൾഫ് ബയർ സെല്ലർ മീറ്റീൽ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ 1.65 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് 2021-22ൽ നടന്നത്. ഉഭയകക്ഷി വ്യാപാരത്തിൽ മുഖ്യഭാഗവും ഭക്ഷ്യ, കാർഷികോൽപന്നങ്ങളാണ്. ബഹ്റൈനിലെക്ക് അരിയും മാംസവും പഞ്ചസാരയും സുഗന്ധവ്യഞ്ജനങ്ങളും പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യന്ന പ്രമുഖ രാജ്യമാണ് ഇന്ത്യ.
വരുംനാളുകളിൽ ബഹ്റൈന്റെ ഭക്ഷ്യസുരക്ഷാ പദ്ധതികളിൽ നിർണ്ണായക പങ്കാളിയാകാൻ ഇന്ത്യ ആഗ്രഹിക്കുന്നതായി സംഗമം ഉദ്ഘാടനം ചെയ്ത ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ പറഞ്ഞു.
മനാമ ഇന്റർകോണ്ടിനന്റൽ ഹോട്ടലിൽ നടന്ന പരിപാടിയിൽ ബഹ്റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുൽറഹ്മാൻ ജുമയും സന്നിഹിതനായിരുന്നു. ഇന്ത്യൻ ഭക്ഷ്യ, പാനീയ രംഗത്തെ 13 പ്രമുഖ കയറ്റുമതിക്കാരും ബഹ്റൈനിലെ റീട്ടെയ്ൽ, ഇറക്കുമതി, വിതരണ രംഗത്തെ 45 പ്രമുഖരും സംഗമത്തിൽ പങ്കെടുത്തു.
ോൂുോൂബ