ആത്മീയാനുഭൂതിയിൽ അറഫാ സംഗമം; ജന്മാഭിലാഷം പൂവണിഞ്ഞ നിർവൃതിയിൽ ഹജ്ജാജി ലക്ഷങ്ങൾ

അക്ബർ പൊന്നാനി
അറഫാ: ഹജ്ജാജി ലക്ഷങ്ങൾക്ക് നവജാത ശിശുവിന്റെ നൈർമല്യം പകർന്ന് നൽകി മറ്റൊരു അറഫാ സംഗമം കൂടി ചരിത്രത്തിന്റെ ഭാഗമായി. ഹിജ്ര വർഷം 1446 ലെ മഹത്തായ അറഫാ സംഗമത്തിൽ വ്യാഴാഴ്ച സ്വദേശികളും വിദേശികളുമായ രണ്ട് ദശലക്ഷത്തോളം തീർത്ഥാടകരാണ് ആഗോള മുസ്ലിം സമൂഹത്തിന്റെ പ്രതിനിധികളായി സംബന്ധിച്ചത്. "ലബ്ബൈക്ക അല്ലാഹുമ്മ ലബ്ബൈക്ക്....".
പ്രവാചക ശ്രേഷ്ട്ടൻ ഇബ്രാഹിം നബി ഉദ്‌ഘോഷിച്ച ലോകരക്ഷിതാവായ അല്ലാഹുവിന്റെ ആഹ്വാനത്തിന് ഉത്തരമേകി കരയും കടലും ആകാശവും താണ്ടിയെത്തിയ അല്ലാഹുവിന്റെ അതിഥികൾ വിശുദ്ധ ഹജ്ജിന്റെ അനിവാര്യ കർമമായ അറഫാ സംഗമം ഇന്നത്തെ പകലിൽ അർത്ഥപൂർണമാക്കി. ഒരേ വേഷധാരികളായി, ഒരേ മന്ത്രധ്വനികൾ മുഴക്കി, ഒരേ ലക്‌ഷ്യം മനസ്സില് താലോലിച്ച്, ഏകനാഥനെ മാത്രം മനസ്സിൽ നിറച്ച് "കാരുണ്യവാന്റെ അതിഥികൾ" വിശുദ്ധ ഹജ്ജ് എന്ന ജന്മാഭിലാഷം സഫലമാക്കി.
സൂര്യൻ ഉദിക്കുന്നതിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായ ദിവസം എന്നും പിശാചു ഏറ്റവുമധികം നിരാശനാകുന്ന ദിവസം എന്നും അന്ത്യപ്രവാചകൻ മുഹമ്മദ് നബി വിശേഷിപ്പിച്ച അറഫാ ദിനത്തിൽ ഹാജിമാർ സർവലോകരക്ഷിതാവിൽ നിന്ന് കരഞ്ഞിരന്ന് പാപമുക്തി സ്വന്തമാക്കി. മനസ്സിലും വച്ചസ്സിലും ഉരുക്കഴിഞ്ഞ സ്ത്രോത്ര കീർത്തനങ്ങളും മന്ത്രധ്വനികളും മഹത്തായ ദിനത്തിന്റെ മായാത്ത, മനോജ്ഞ മുദ്രകളായി.
വ്യാഴാഴ്ച്ച പുലരുന്നതിന് മുമ്പ് മുതൽ തന്നെ മിനയിൽ നിന്ന് പതിനഞ്ചു കിലോമീറ്റർ അകലെയുള്ള അറഫായിലേക്കുള്ള വഴികൾ വെള്ള വസ്ത്രധാരികളെ കൊണ്ട് പാൽകടലായി പരന്നൊഴുകി. എണ്ണമറ്റ ദേശക്കാരും ഭാഷക്കാരും വർണക്കാരും ജീവിത ശീലക്കാരും ആണെങ്കിലും ഏക മനസ്കരായി, ഒരേ വേഷധാരികളായി ഒരേ ലക്ഷ്യത്തോടെ അവർ ഒരേ മന്ത്രം മുഴക്കി മനസ്സാ - വാചാ - കർമണാ ഹജ്ജിനെ മനോഹരമാക്കി.
മാനവിക ഐക്യത്തിന്റെയും പ്രപഞ്ച നാഥന്റെ ഏകത്വ പ്രഖ്യാപനത്തിന്റെയും മഹാസംഗമത്തിൽ ആദ്യപിതാവ് ആദമും ആദ്യമാതാവ് ഹവ്വയും കണ്ടുമുട്ടിയ അതിവിസ്ത്രുത്ത അറഫാ മൈതാനം ഉൾപ്പുളകം കൊണ്ടു. : "ലബ്ബൈകല്ലാഹുമ്മ ലബ്ബൈക് (അല്ലാഹുവേ നിന്റെ വിളിക്ക് ഉത്തരമെകി ഞങ്ങളിതാ എത്തി), ലബ്ബിക ലാഷരീക് ലക്ക ലബ്ബൈക് (ഉത്തരവ്, നിന്നിൽ പങ്കുകാരായി ആരും തന്നെയില്ല), "ഇന്നൽ ഹംദ വന്നിഅമത്ത വൽ മുൽക്ക ലക്ക്" (സ്തുതിയും അനുഗ്രഹവും അധികാരവും നിനക്ക് മാത്രം) "ലാ ഷരീക്ക ലക്ക" (നിനക്ക് പണക്കാർ ആരുമില്ല) എന്നാ
മനസ്സിലും വച്ചസ്സിലും സുകൃത സൂക്തങ്ങൾ താലോലിച്ചു അല്ലാഹുവിന്റെ അതിഥികൾ അവനിലേക്ക് തിരിഞ്ഞു ഇരന്നു - പാപമോച്ചനതിനായും, ഇഹപര സൌഭാഗ്യതിനായും. പാപഭാരം പ്രപഞ്ചശ്രുഷ്ട്ടാവിന്റെ മുന്നില് ഇറക്കിവെച്ചു വിരയാര്ന്ന കൈകൾ വാനിലുയര്തി ഹാജിമാര് ഇറനനിഞ്ഞ പ്രാർത്ഥനകളിൽ മുഴുകി - കടുത്ത വെയിലിലും ചൂടിലും ആവേശം തളരാതെ അല്ലാഹുവിന്റെ അതിഥികൾ ഒരു മുഴുപകൽ പ്രാർത്ഥനാനിമഗ്നരായി. തണൽ മരങ്ങളും നേർത്ത ജലധാരയും ചൂടിനു തെല്ലൊരു ആശ്വാസമായി.
പാപമോചനത്താൽ സുകൃതം നിറഞ്ഞവാരായി സൂര്യാസ്തമയത്തോടെ അറഫയിൽ നിന്ന് മടങ്ങും - ശിഷ്ട ജീവിതത്തിൽ ഇനി പാപക്കറകൾ ഏൽക്കാതെ നോക്കുമെന്ന പ്രതിജ്ഞയോടെയായിരുന്നു.
അന്ത്യ പ്രവാചകന്റെ ഹജ്ജ് വേളയിലെ ആവേശം വിതറുന്ന പ്രഭാഷണം ഈ പള്ളിയില വെച്ചായിരുന്നു. അറഫയിലെ മറ്റൊരു ആകര്ഷണ കേന്ദ്രമായ "കാരുണ്യ ശിഖിരം" എന്ന ജബൽറഹ്‍മ കുന്നിൽ സമയം കഴിച്ചു കൂട്ടാനായിരുന്നു പലരുടെയും തിടുക്കം. പ്രവാചകന അതിൽ കയറി നിന്ന് പ്രാര്തിച്ചിരുന്നു എന്നതാണ് ഹാജിമാര്ക്ക് ആവേശം.
പ്രവാചക ചര്യ പിൻപറ്റിക്കൊണ്ടു അറഫയിൽ വെച്ച് ളുഹർ, അസർ എന്നീ നിസ്കാരങ്ങൾ ഒരു ബാങ്കും രണ്ടു ഇഖാമത്തുകളും ആയിട്ട് ചുരുക്കിയും ചേർത്തുമാണ് ഹാജിമാര് നിർവഹിച്ചത്. ഇതിനായി ചരിത്രപ്രസിദ്ധമായ നമിറ പള്ളിയിലാണ് ലക്ഷങ്ങൾ സംഗമിച്ചത്. പ്രാർത്ഥനയ്ക്ക് പ്രമുഖ സൗദി പണ്ഡിതനും ഉന്നത പണ്ഡിത സഭാംഗവും വിശുദ്ധ ഹറം ഇമാമും ഖതീബുമായ ഡോ. ശൈഖ് സ്വാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് നേതൃത്വം നൽകി.
gdfg