ധർമസ്ഥല തിരോധനക്കേസിൽ വഴിത്തിരിവ്; പരാതിക്കാരൻ അറസ്റ്റിൽ, ആരോപണങ്ങൾ വ്യാജമെന്ന് പ്രത്യേക അന്വേഷണസംഘം


ഷീബ വിജയൻ 

ബംഗളൂരു: ധർമ്മസ്ഥലയിലെ ദുരുഹമരണങ്ങളുമായി ബന്ധപ്പെട്ട കേസിൽ വൻ ട്വിസ്റ്റ്. ധർമ്മസ്ഥലയിലെ വനത്തിൽ താൻ മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്ന് വെളിപ്പെടുത്തൽ നടത്തിയ പരാതിക്കാരനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം മണിക്കൂറുകൾ ചോദ്യം ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇയാൾ ഉന്നയിച്ച ആരോപണങ്ങളെല്ലാം വ്യാജമാണെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. ഇയാൾക്കൊപ്പം ആരോപണങ്ങൾ ഉന്നയിച്ച മറ്റൊരാളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.ധർമ്മസ്ഥലയിൽ നിരവധി സ്ത്രീകൾ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടുവെന്നും ഭീഷണിക്ക് വഴങ്ങി ഇവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചുവെന്നുമായിരുന്നു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ.

നേരത്തെ ധർമസ്ഥല പൊലീസ് സ്റ്റേഷനിൽനിന്ന് കഴിഞ്ഞ ദശകങ്ങളിൽ രജിസ്റ്റർ ചെയ്ത അസ്വാഭാവിക മരണകേസുകളുടെ സമഗ്ര വിവരം ടീം തലവനായ എസ്‌.എസ്‌.പി യുവരാജ് ശേഖരിച്ചിരുന്നു. കഴിഞ്ഞ ദശകങ്ങളിൽ ഗ്രാമത്തിൽ കുഴിച്ചിട്ട, അവകാശപ്പെടാത്ത മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ഏതാനും എൻ.‌എച്ച്‌.ആർ.‌സി ഉദ്യോഗസ്ഥർ ധർമസ്ഥല ഗ്രാമപഞ്ചായത്ത് ഓഫിസ് സന്ദർശിക്കുകയും ചെയ്തിരുന്നു. ധർമസ്ഥല ഗ്രാമത്തിൽ യുവതിയുടെ മൃതദേഹം അനധികൃതമായി സംസ്‌കരിച്ചത് താൻ കണ്ടതായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌.ഐ.ടി) അറിയിച്ച രണ്ടാമത്തെ പരാതിക്കാരനായ ടി. ജയന്തിന് വധഭീഷണിയെന്ന് പരാതിയും ഇതിനിടെ ഉയർന്നിരുന്നു. 17 പേരടങ്ങുന്ന സംഘത്തിൽനിന്ന് വധഭീഷണി ഉണ്ടെന്ന് ധർമസ്ഥല പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. എസ്‌.ഐ.ടിയെ സമീപിച്ച ദിവസം മുതൽ ചില വ്യക്തികൾ അക്രമത്തിന് പ്രേരിപ്പിക്കുന്നതരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രസ്താവന പുറപ്പെടുവിച്ചു.

അതിനിടെ മകളെ കാണാനില്ലെന്ന് പരാതി നൽകിയത് ഭീഷണിക്ക് വഴങ്ങിയാണെന്ന വെളിപ്പെടുത്തലുമായി സുജാത ഭട്ട് രംഗത്തെത്തി. അനന്യ ഭട്ട് എന്ന മകൾ ഉണ്ടായിരുന്നുവെന്നും മകളെ കാണാതായി എന്നുമുള്ള അവകാശവാദം നുണയായിരുന്നുവെന്ന് സുജാത ഭട്ട് പറഞ്ഞു. ധർമസ്ഥല തിരോധാന കേസുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വെളിപ്പെടുത്തലുകളിൽ ഒന്നായിരുന്നു അനന്യ ഭട്ട് എന്ന മകളെ 2003 മുതൽ കാണാതായി എന്ന സുജാത ഭട്ടിന്‍റെ തുറന്നുപറച്ചിൽ. മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിൽ പഠിച്ചിരുന്ന കുട്ടി, സുഹൃത്തുക്കൾക്കൊപ്പം ടൂർ പോയിരുന്നുവെന്നും അതിനുശേഷം കാണാതായി എന്നുമായിരുന്നു പരാതി. കേസ് എസ്ഐടി ഏറ്റെടുത്തു. എന്നാൽ അന്വേഷണത്തിൽ അനന്യ ഭട്ട് എന്നപേരിൽ ഒരാളും കോളജിൽ പഠിച്ചിരുന്നില്ലെന്ന് കണ്ടെത്തി. ഇക്കാര്യം കോളജ് അധികൃതരും സ്ഥിരീകരിച്ചു.

article-image

sadsfwasa

You might also like

  • Lulu Exchange
  • Straight Forward

Most Viewed