കരിങ്കൊടിക്കാരെ ആക്രമിച്ചില്ല; ബസിന് മുന്നിൽ ചാടിയവരുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചത്; മുഖ്യമന്ത്രി

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രതിഷേധം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധം തുടർന്നാൽ കേരളം എങ്ങനെ കാണുമെന്ന് നോക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിനെ സ്നേഹിക്കുന്നവർ പ്രകോപനത്തിൽ വീഴരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പ്രതിഷേധം കൊണ്ടൊന്നും ഇപ്പോള്‍ കാണുന്നതിന് ഒന്നും ഒരു കുറവുമാണ്ടാകില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കരിങ്കൊടി കാട്ടിയവർക്ക് നേരെ അക്രമം ഉണ്ടായില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ബസിന് മുന്നിൽ ചാടിയവരുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും അത് ഇനിയും തുടരണമെന്നും അത് മാതൃകാപരമായ കാര്യമാണെന്നും ചൂണ്ടിക്കാണിച്ചു. റബർ വിലയിടിവ് വിഷയത്തിൽ ഇടപെടണമെന്ന് ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടെന്നും യുഡിഎഫ് ബഹിഷ്കരിച്ചത് ശരിയായില്ലന്നും പാംപ്ലാനി പ്രഭാതഭക്ഷണ യോഗത്തിൽ പറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസ്സ് നാലാം ദിനത്തെ പര്യടനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
യാത്ര തുടങ്ങുന്ന മുൻപ് തന്നെ എതിർപ്പ് ഉയർന്നു വന്നു. അപവാദ പ്രചാരണത്തിന് വരെ തയാറായി. കൂടെ ബഹിഷ്കരണ ആഹ്വാനവും വരികയുണ്ടായി. ആളുകളെ പിന്തിരിപ്പിക്കുക എന്ന ഉദ്ദേശത്തിലായിരുന്നു അത്. പരിപാടി ജനം സ്വീകരിക്കരുത് എന്നായിരുന്നു അവരുടെ ആഗ്രഹമെന്നും പ്രതിപക്ഷ നിലപാട് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നവകേരള സദസ്സിനെ അശ്ലീല സദസ്സ് എന്ന് പരിഹസിച്ച പ്രതിപക്ഷ നേതാവിൻ്റെ പരാമർശത്തിന് എതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. അധിക്ഷേപിക്കുന്നത് ഞങ്ങളെയെല്ല, പങ്കെടുക്കുന്ന പതിനായിരങ്ങളെയാണ്. അശ്ലീല പരിപാടിക്കാണോ അവരൊക്കെ എത്തിച്ചേരുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംഘർഷാന്തരീക്ഷം ഉണ്ടന്ന് വരുത്തി പങ്കെടുക്കാൻ വരുന്ന നിഷ്പക്ഷമതികളെ തടയുകയാണ് ചെയ്യുന്നത്. തടയാൻ വരുന്നത് ഞങ്ങളെയാണ്. എത്ര കാലമായി ഇതൊക്കെ കാണുന്നതാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
asasadsadsdasads