ഇറാൻ യുദ്ധത്തിൽ കനത്ത ആയുധക്ഷാമമെന്ന് പെന്റഗൺ റിപ്പോർട്ട്; അമേരിക്കൻ സൈനിക താവളങ്ങൾക്കും യുദ്ധവിമാനങ്ങൾക്കും വ്യാപക നാശനഷ്ടമുണ്ടായതായി സ്ഥിരീകരണം
ശാരിക
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ അമേരിക്കയ്ക്ക് കനത്ത ആയുധക്ഷാമം നേരിടുന്നതായി സമ്മതിച്ച് യു.എസ് പ്രതിരോധ മന്ത്രാലയം (പെന്റഗൺ). 'ഓപ്പറേഷൻ എപിക് റാത്ത്' എന്ന പേരിൽ നടന്ന സൈനിക നടപടിയെക്കുറിച്ച് പെന്റഗൺ ഇൻസ്പെക്ടർ ജനറൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് തന്ത്രപ്രധാന ശേഖരത്തിലെ ആയുധക്ഷാമവും ഉൽപ്പാദന മേഖലയിലെ തടസ്സങ്ങളും വ്യക്തമാക്കുന്നത്. ആയുധശേഖരം ആവശ്യത്തിനുണ്ടെന്ന ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ വാദങ്ങളെ തള്ളുന്നതാണ് പുതിയ കണ്ടെത്തലുകൾ.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടിൽ, ഇറാന്റെ പ്രത്യാക്രമണങ്ങളിൽ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടം സംഭവിച്ചതായി സ്ഥിരീകരിക്കുന്നു. ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ, ജോർദാൻ എന്നീ രാജ്യങ്ങളിലെ യു.എസ് താവളങ്ങളിലെ നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു. 4 എഫ്-15 യുദ്ധവിമാനങ്ങൾ, 30 എമ്മക്യു-9 റീപ്പർ ഡ്രോണുകൾ എന്നിവ പൂർണ്ണമായും നശിക്കുകയും എഫ്-35 ഉൾപ്പെടെയുള്ള വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കൂടാതെ നയതന്ത്ര കാര്യാലയങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഫെബ്രുവരി 28-ന് ആരംഭിച്ച ഈ പോരാട്ടത്തിൽ അരലക്ഷത്തിലധികം അമേരിക്കൻ സൈനികരാണ് പങ്കാളികളായത്. ആയുധക്ഷാമം കാരണം ഉചിതമായ നിമിഷങ്ങളിൽ ആക്രമണങ്ങളുടെ വ്യാപ്തി കുറയ്ക്കാൻ ട്രംപ് നിർബന്ധിതനായി എന്നാണ് വിലയിരുത്തൽ. എന്നാൽ ആയുധ ഉൽപ്പാദനം വേഗത്തിലാക്കാൻ മന്ത്രാലയം നടപടികൾ സ്വീകരിച്ചു വരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
dcdsadsadsads

