സാമ്പത്തിക ഉപരോധത്തിൽ ഉലഞ്ഞ് ഇറാൻ: ഹോർമുസ് കടലിടുക്കിലെ തർക്കത്തിനിടെ ഉപരോധം ശക്തമാക്കി യു.എസ്
ശാരിക
മനാമ: ഗൾഫ് മേഖലയെ യുദ്ധത്തിന്റെ നിഴലിലാക്കിയ സംഘർഷത്തിന് ആറുമാസത്തിന് ശേഷം, ഇറാന് മേൽ ശക്തമായ സാമ്പത്തിക സമ്മർദ്ദം ചെലുത്തി അമേരിക്ക. കടുത്ത സാമ്പത്തിക ഉപരോധവും യു.എസ് നാവികസേനയുടെ ഉപരോധവും കാരണം ഇറാന്റെ എണ്ണ കയറ്റുമതിയും വിദേശ നാണയ ലഭ്യതയും വൻതോതിൽ കുറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലോകത്തെ അഞ്ചിലൊന്ന് എണ്ണ, എൽ.എൻ.ജി വിതരണം നടക്കുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്താൻ സാധിക്കാത്തത് ഇറാന്റെ സ്വാധീനത്തെ ബാധിച്ചു. ലോക വിപണിയിലുണ്ടാകുന്ന ആഘാതം മുൻനിർത്തി അമേരിക്കയെ ചർച്ചയ്ക്ക് നിർബന്ധിതരാക്കാമെന്ന ഇറാന്റെ കണക്കുകൂട്ടലുകൾ തെറ്റിയതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഊർജ്ജ വിപണി ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തിയതോടെ ഇറാന് പ്രതീക്ഷിച്ച തരം സാമ്പത്തിക തിരിച്ചടി ഏൽപ്പിക്കാൻ സാധിച്ചില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധി രാജ്യത്തിനുള്ളിൽ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് ഇടയാക്കുമോ എന്ന് ഇറാനിയൻ നേതാക്കൾ ഭയപ്പെടുന്നുണ്ട്. ഇന്ധനം, ഗോതമ്പ് തുടങ്ങിയ അവശ്യവസ്തുക്കളുടെ ക്ഷാമവും രാജ്യത്ത് വർദ്ധിച്ചുവരികയാണ്. അതിനിടെ, മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരൻ ഇറാൻ, പാകിസ്ഥാൻ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ ചർച്ച നടത്തി.
daddsds

