കോ­ലു­മി­ട്ടാ­യി­യിൽ അഭി­നയി­ച്ചതിന് പ്രതി­ഫലം തന്നി­ല്ലെ­ന്ന ആരോ­പണവു­മാ­യി­ ഗൗ­രവ് മേ­നോ­ൻ


കൊ­ച്ചി­: കോ­ലു­മി­ട്ടാ­യി­ എന്ന ചി­ത്രത്തി­ന്റെ­ സംവി­ധാ­യകൻ അരുൺ വി­ശ്വനും നി­ർ­മ്മാ­താവ് അഭി­ജിത് അശോ­കനും എതി­രെ­ മി­കച്ച ബാ­ലതാ­രത്തി­നു­ള്ള ദേ­ശീ­യ, സംസ്ഥാ­ന പു­രസ്കാ­രങ്ങൾ നേ­ടി­യ ഗൗ­രവ് മേ­നോ­ൻ. പ്രതി­ഫലം തരാ­തെ­ സംവി­ധാ­യകനും നി­ർമ്­മാ­താ­വും തന്നെ­ പറ്റി­ച്ചെ­ന്നാണ് ഗൗ­രവി­ന്റെ­ ആരോ­പണം. സാ­റ്റലൈ­റ്റ് റൈ­റ്റ് ലഭി­ച്ച ശേ­ഷം പ്രതി­ഫലം നൽ­കാ­മെ­ന്ന ഉറപ്പി­ലാണ് ചി­ത്രത്തിൽ അഭി­നയി­ച്ചതെ­ന്നും എന്നാൽ പി­ന്നീട് കൈ­മലർ­ത്തു­കയാ­യി­രു­ന്നെ­ന്നും ഗൗ­രവ് മാ­ധ്യമങ്ങളോട് പറഞ്ഞു­. സംഭവം വി­ശദീ­കരി­ക്കു­ന്നതി­നി­ടെ­ വി­കാ­രാ­ധീ­നനാ­യ ഗൗ­രവ് തന്റെ­ അവസ്ഥ മറ്റൊ­രു­ കു­ട്ടി­ക്കും ഉണ്ടാ­കരു­തെ­ന്ന ആഗ്രഹം കൊ­ണ്ടാണ് ഇക്കാ­ര്യം തു­റന്നു­ പറയു­ന്നതെ­ന്നും കൂ­ട്ടി­ച്ചേ­ർ­ത്തു­.

സി­നി­മയ്ക്ക് സാ­റ്റലൈ­റ്റ് റൈ­റ്റ് നേ­ടാ­നെ­ന്ന പേ­രിൽ തന്നോട് ഒരു­ ചാ­നലി­ന്റെ­ പരി­പാ­ടി­യിൽ പങ്കെ­ടു­ക്കാൻ ആവശ്യപ്പെ­ട്ടെ­ന്നും എന്നാൽ കൊ­ണ്ടു­പോ­യത് മറ്റൊ­രു­ പ്രചാ­രണ പരി­പാ­ടി­ക്കാ­യി­രു­ന്നെ­ന്നും ഗൗ­രവ് പറഞ്ഞു­. സി­നി­മാ­ മേ­ഖലയിൽ തനി­ക്കെ­തി­രെ­ ഇവർ വ്യാ­പക പ്രചാ­രണം നടത്തു­ന്നു­ണ്ടെ­ന്നും ഗൗ­രവ് മേ­നോൻ ആരോ­പി­ച്ചു­.ഇതു­സംബന്ധി­ച്ച് ഐ.ജി­ ഉൾ­പ്പെ­ടെ­യു­ള്ളവർ­ക്ക് പരാ­തി­ നൽ­കി­യെ­ങ്കി­ലും തങ്ങൾ­ക്ക് നൽ­കി­യ എഗ്രി­മെ­ന്റ് നി­യമപരമാ­യി­ നി­ലനി­ൽ­ക്കു­ന്നതല്ലെ­ന്ന മറു­പടി­യാണ് ലഭി­ച്ചതെ­ന്നും ഗൗ­രവി­ന്റെ­ അമ്മ ജയ മേ­നോൻ പറഞ്ഞു­. താൻ തൽ­ക്കാ­ലം ചി­ത്രങ്ങളൊ­ന്നും കമ്മി­റ്റ് ചെ­യ്തി­ട്ടി­ല്ലെ­ന്നും ഇനി­ ഉറപ്പു­ള്ള സി­നി­മകൾ മാ­ത്രമേ­ ചെ­യ്യൂ­ എന്നും ഗൗ­രവ് മ പറഞ്ഞു­. നി­ലവിൽ കമ്മി­റ്റ് ചെ­യ്തി­രു­ന്ന പല ചി­ത്രങ്ങളും താൻ ഒഴി­വാ­ക്കു­കയാ­യി­രു­ന്നെ­ന്നും താ­രം കൂ­ട്ടി­ച്ചേ­ർ­ത്തു­.

അതേ­സമയം ഗൗ­രവ് അഭി­നയി­ച്ചത് പ്രതി­ഫലം വേ­ണ്ടെ­ന്ന ഉറപ്പി­ലെ­ന്ന് ചി­ത്രത്തി­ന്റെ­ സംവി­ധാ­യകൻ അരുൺ വി­ശ്വം വ്യക്തമാ­ക്കി­. ഇക്കാ­ര്യം എഗ്രി­മെ­ന്റിൽ വ്യക്തമാ­ക്കി­യി­രു­ന്നെ­ന്നും ചോ­റ്റാ­നി­ക്കര പോ­ലീസ് േസ്റ്റ­ഷനി­ലെ­ സി­വിൽ പോ­ലീസ് ഓഫീ­സർ കൂ­ടി­യാ­യ അരുൺ പറഞ്ഞു­. കോ­ലു­മി­ട്ടാ­യി­യിൽ അഭി­നയി­ച്ച ആരും പ്രതി­ഫലം വാ­ങ്ങി­യി­ട്ടി­ല്ലെ­ന്നും അരുൺ പറഞ്ഞു­. പലപ്പോ­ഴാ­യ 30,000 രൂ­പയോ­ളം ഗൗ­രവ് തങ്ങളിൽ നി­ന്ന് കൈ­പ്പറ്റി­യി­ട്ടു­ണ്ടെ­ന്നും ഐ.ജി­ ഓഫീ­സിൽ വെ­ച്ച് ഗൗ­രവി­ന്റെ­ മാ­താ­പി­താ­ക്കൾ തന്നെ­ ഇക്കാ­ര്യം സമ്മതി­ച്ചി­ട്ടു­ണ്ടെ­ന്നും ചി­ത്രത്തിന് ലാ­ഭം കി­ട്ടി­യി­രു­ന്നെ­ങ്കിൽ ഗൗ­രവിന് പണം നൽ­കാൻ തയ്യാ­റാ­യി­രു­ന്നു­. എന്നാൽ, ഒരു­ വർ­ഷത്തോ­ളം ലീ­വെ­ടു­ത്ത് സി­നി­മയെ­ടു­ത്ത താൻ തന്നെ­ കടക്കെ­ണി­യി­ലാ­ണെ­ന്നും അരുൺ പറയു­ന്നു­.

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed