ഈ ഉന്മാദം ആർ‍ക്ക് വേണ്ടി..


ലോ­കം വീ­ണ്ടും ഒരു­ മഹാ­യു­ദ്ധത്തി­ലേ­യ്ക്ക് നടന്നു­നീ­ങ്ങു­ന്ന കാ­ലം അടു­ക്കു­ന്നു­ എന്ന തരത്തി­ലു­ള്ള വാ­ർ‍­ത്തകളാണ് വീ­ണ്ടും നമ്മു­ടെ­ ചു­റ്റും നി­റയു­ന്നത്. സൈ­നി­ക നടപടി­കളും യു­ദ്ധങ്ങളും സത്യത്തിൽ‍ ഉന്‍മാ­ദങ്ങളാ­ണെ­ന്ന് പറയാ­റു­ണ്ട്. ആരു­ടെ­യൊ­ക്കെ­യോ­ മാ­നസി­ക വി­ഭ്രാ­ന്തി­കളാണ് മനു­ഷ്യക്കു­രു­തി­കൾ‍ സൃ­ഷ്ടി­ക്കു­ന്ന യു­ദ്ധങ്ങളു­ടെ­ ആവി­ർ‍­ഭാ­വത്തിന് കാ­രണമാ­കു­ന്നത്. അമേ­രി­ക്കയു­ടെ­ ഭരണാ­ധി­പൻ ഡോ­ണൾ‍­ഡ് ട്രംപ് മു­ന്പും പലപ്പോ­ഴും കാ­ണി­ച്ചി­രി­ക്കു­ന്ന ഉന്‍മാ­ദാ­വസ്ഥ ലോ­കത്തി­ന്റെ­ താ­ളം തെ­റ്റി­ക്കു­മോ­ എന്ന ആശങ്കയി­ലാണ് ഭൂ­രി­ഭാ­ഗം രാ­ജ്യങ്ങളും. ഉന്മാ­ദത്തി­ന്റെ­ കാ­ര്യത്തിൽ‍ ഒട്ടും തന്നെ­ പി­റകിൽ‍ അല്ലാ­ത്ത ഭരണാ­ധി­കാ­രി­യാണ് ഉത്തര കൊ­റി­യ ഭരി­ക്കു­ന്നത്. കി­ ജോംഗ് ഉൻ എന്ന ഈ ഭരണാ­ധി­കാ­രി­യും തന്റെ­ വി­ല്ലത്തരങ്ങൾ‍ കൊ­ണ്ട് കു­പ്രസി­ദ്ധനാ­ണ്. ഇവർ‍ രണ്ട് പേ­രും പരസ്പരം ഭീ­ഷണി­കൾ‍ മു­ഴക്കി­യും മു­ന്നറി­യി­പ്പു­കൾ‍ നൽ‍­കി­യും ഏറെ­ മു­ന്പോ­ട്ട് പോ­യി­രി­ക്കു­ന്നു­. ഇത് വലി­യൊ­രു­ സംഘർ‍­ഷത്തി­ന്റെ­ സാ­ധ്യതകളി­ലേ­ക്കാണ് വാ­തിൽ‍ തു­റന്നി­രി­ക്കു­ന്നത്.

തലസ്ഥാ­ന നഗരത്തിൽ‍ നടന്ന വലി­യൊ­രു­ സൈ­നി­ക പരേ­ഡിൽ‍ അന്തർ‍­വാ­ഹി­നി­ അടി­സ്ഥാ­നമാ­യു­ള്ള പു­തി­യ ബാ­ലി­സ്റ്റിക് മി­സൈ­ലു­കളു­ടെ­ പ്രദർ‍­ശനം നടത്തി­ക്കൊ­ണ്ടാണ് ഉത്തരകൊ­റി­യ മു­ന്നറി­യി­പ്പ് നൽ‍­കി­യി­രി­ക്കു­ന്നത്. പ്രദേ­ശത്ത് ആശങ്ക വർ‍­ദ്ധി­ച്ചി­രി­ക്കെ­ ‘സ്വന്തം ശൈ­ലി­യി­ലു­ള്ള ആണവ ആക്രമണം,’ ഉൾ‍­പ്പെ­ടെ­ ഏത് ആക്രമണത്തോ­ടും പ്രതി­കരി­ക്കു­മെ­ന്നാണ് ഒറ്റപ്പെ­ട്ട് നി­ൽ‍­ക്കു­ന്ന ഉത്തരകൊ­റി­യയു­ടെ­ ഭീ­ഷണി­. ‘തി­രി­ച്ചു­പി­ടി­ക്കാ­നും കൈ­കാ­ര്യം ചെ­യ്യാ­നും പറ്റാ­ത്ത ഒരു­ ഘട്ടത്തി­ലേ­ക്ക്’ കാ­ര്യങ്ങൾ‍ എത്തു­ന്നതിന് മു­ന്പ് സംഘർ‍­ഷം അവസാ­നി­പ്പി­ക്കണമെ­ന്ന് ഉത്തര കൊ­റി­യയയു­ടെ­ ഏക പ്രധാ­ന സഖ്യകക്ഷി­യാ­യ ചൈ­നയും മു­ന്നറി­യി­പ്പ് നൽ‍­കി­യി­ട്ടു­ണ്ട്.
ഇത് കൂ­ടാ­തെ­ സി­റി­യയു­ടെ­യും അഫ്ഗാ­നി­സ്ഥാ­ന്റെ­യും നേ­രെ­ അമേ­രി­ക്ക വ്യാ­പകമാ­യ രീ­തി­യിൽ‍ കഴി­ഞ്ഞ ദി­വസങ്ങളിൽ‍ അക്രമണം നടത്തി­ കഴി­ഞ്ഞു­. റഷ്യയെ­ അത് പ്രകോ­പി­ച്ചി­ട്ടു­മു­ണ്ടെ­ന്ന് വാ­ർ‍­ത്തകളിൽ‍ നി­ന്ന് മനസി­ലാ­ക്കാം. മധ്യേ­ഷ്യയിൽ‍ ഈ ഒരു­ സംഘർ‍­ഷം ഉണ്ടാ­ക്കു­ന്ന ഗതി­ചലനങ്ങൾ‍ വലു­താ­ണ്. രാ­ജ്യങ്ങൾ‍ തമ്മി­ലു­ള്ള വാ­ണി­ജ്യബന്ധങ്ങൾ‍ പോ­ലും ഇത് കാ­രണം ഉലഞ്ഞി­ട്ടു­ണ്ട്. ശീ­തയു­ദ്ധത്തി­ന്റെ­ സമാ­നമാ­യ ദി­വസങ്ങളി­ലേ­യ്ക്ക് ലോ­കം നടന്നു­നീ­ങ്ങി­കൊ­ണ്ടി­രി­ക്കു­കയാ­ണെ­ന്ന് നി­രീ­ക്ഷകർ‍ കരു­തു­ന്നു­. ഇതു­ കൂ­ടാ­തെ­ ഇന്ത്യയും പാ­ക്കി­സ്ഥാ­നു­മി­ടയി­ലും സംഘർ‍­ഷങ്ങൾ‍ പു­കഞ്ഞു­കൊ­ണ്ടി­രി­ക്കു­കയാ­ണ്. അത് ഒരു­ യു­ദ്ധത്തി­ലേ­യ്ക്ക് എത്തു­മോ­ എന്ന ആശങ്കയി­ലാണ് രണ്ട് രാ­ജ്യങ്ങളി­ലെ­യും അതി­ർ‍­ത്തി­ പ്രദേ­ശങ്ങളിൽ‍ താ­മസി­ക്കു­ന്നവർ‍.
ചി­ന്തി­ക്കു­ന്ന മൃ­ഗമെ­ന്ന നി­ലയ്ക്ക് മനു­ഷ്യന്റെ­ പരാ­ജയത്തി­ന്റെ­ ലക്ഷണമാണ് എല്ലാ­ യു­ദ്ധവു­മെ­ന്ന് ഒരു­ ചി­ന്തകൻ പറഞ്ഞത് ഓർ‍­ക്കട്ടെ­. ഒപ്പം മനു­ഷ്യരാ­ശി­യു­ടെ­ നി­ലനി­ൽ‍­പ്പിന് തന്നെ­ ഭീ­ഷണി­യാ­കു­ന്ന തരത്തിൽ‍ ഉന്മാ­ദി­കളാ­യ ഭരണാ­ധി­കാ­രി­കൾ‍ യു­ദ്ധത്തി­ന്റെ­ കാ­ഹളം പു­റപ്പെ­ടു­വി­ക്കു­ന്പോൾ‍ എന്തേ­ എവി­ടെ­യും ഒരു­ ഗാ­ന്ധി­ പു­നർ‍­ജനി­ക്കു­ന്നി­ല്ലെ­ന്ന ചി­ന്തയോ­ടെ­...

You might also like

  • Lulu Exchange
  • Straight Forward

Most Viewed