ലൈംഗി­കതയെ­ അറി­യാ­ത്ത നി­യമങ്ങൾ


ജെ­. ബി­ന്ദു­രാ­ജ്

 

ബി­സി­ ചാ­നലി­ലെ­ നൈ­റ്റ് ലൈ­ന്റെ­ അവതാ­രകയാ­യ കാ­റ്റി­ കോ­റിക് കഴി­ഞ്ഞ ഏപ്രി­ലിൽ ആർ­ട്ടി­ഫി­ഷ്യൽ ഇന്റലി­ജൻ­സു­ള്ള സെ­ക്സ് റോ­ബോ­ട്ടു­കളു­മാ­യി­ ഒരു­ അഭി­മു­ഖം നടത്തി­യി­രു­ന്നു­. ലെ­സ്ബി­യൻ റോ­ബോ­ട്ടാ­യ ഹാ­ർ­മണി­യോട് അവരു­ടെ­ സു­ഹൃ­ത്താ­കാൻ താൻ താ­ൽ­പര്യപ്പെ­ടു­ന്നു­വെ­ന്ന് കാ­റ്റി­ പറഞ്ഞപ്പോൾ ‘ഒരു­ സു­ഹൃ­ത്തി­നപ്പു­റം പലതു­മാ­കാൻ തനി­ക്ക് താ­ൽ­പര്യമു­ണ്ടെ­ന്നാ­യി­രു­ന്നു­’ ഹാ­ർ­മണി­യു­ടെ­ മറു­പടി­. അൽ­പ്പമൊ­ന്ന് പതറി­പ്പോ­യ കാ­റ്റി­ ‘തനി­ക്ക് ഫ്രണ്ട്ഷി­പ്പി­നപ്പു­റം മറ്റൊ­ന്നു­മാ­കാൻ താ­ൽ­പ്പര്യമി­ല്ലെ­ന്ന്’ മറു­പടി­ നൽ­കു­കയും ചെ­യ്തു­. റോ­ബോ­ട്ടു­മാ­യി­ സെ­ക്സി­ലേ­ർ­പ്പെ­ടു­ന്നതി­നെ­പ്പറ്റി­ വരെ­ ലോ­കം ചി­ന്തി­ച്ചു­ കൊ­ണ്ടി­രി­ക്കു­ന്ന സമയത്താണ് ഭാ­രതീ­യ സംസ്‌കാ­രം നി­ലനി­ർ­ത്താൻ ഇന്ത്യയിൽ അവി­ഹി­ത ബന്ധത്തിൽ ഭർ­ത്താ­വി­നൊ­പ്പം ഭാ­ര്യയേ­യും കു­റ്റക്കാ­രി­യാ­ക്കു­ന്ന മട്ടിൽ നി­യമം ഭേ­ദഗതി­ ചെ­യ്യണമെ­ന്ന് കേ­ന്ദ്ര സർ­ക്കാർ വാ­ദി­ക്കു­ന്നതും സ്വവർ­ഗരതി­ കു­റ്റകരമാ­ണെ­ന്ന 377ാം വകു­പ്പ് ഇല്ലാ­താ­ക്കാൻ സു­പ്രീം കോ­ടതി­യിൽ നി­യമപോ­രാ­ട്ടം നടക്കു­ന്നതു­മൊ­ക്കെ­. ഇതൊ­ക്കെ­ സംഭവി­ക്കു­ന്നത് ലൈംഗി­കതയു­ടെ­ കാ­ര്യത്തിൽ ഒരു­ കാ­ലത്ത് തു­റന്ന സമീ­പനം വെച്ചു­പു­ലർ­ത്തു­കയും രതി­രീ­തി­കളെ­പ്പറ്റി­ ആഴത്തിൽ പഠി­ച്ച വാ­ത്സ്യാ­യന്റെ­ കാ­മസൂ­ത്രം എഴു­തപ്പെ­ട്ട നാ­ട്ടി­ലാ­ണെ­ന്നു­മാണ് ഏറ്റവും ദയനീ­യമാ­യ കാ­ര്യം. 

ലൈംഗി­കതയെ­ അറി­യു­കയും ആസ്വദി­ക്കു­കയും ചെ­യ്യു­ന്നതി­നു­ പകരം ലൈംഗി­കതയെ­ ഒരു­ വലി­യ കു­റ്റകൃ­ത്യം പോ­ലെ­ കാ­ണു­ന്ന സമൂ­ഹത്തി­ന്റെ­ ഇടയി­ലാണ് ഇന്ന് നമ്മു­ടെ­ ജീ­വി­തം. അടി­ച്ചമർ­ത്തപ്പെ­ട്ട ലൈംഗി­കതയാണ് ബലാ­ത്സംഗത്തി­ലേ­ക്കും ലൈംഗി­ക പീ­ഡനങ്ങളി­ലേ­ക്കു­മൊ­ക്കെ­ നയി­ക്കു­ന്നതെ­ന്ന യാ­ഥാ­ർ­ത്ഥ്യം തി­രി­ച്ചറി­യാ­തെ­, മാ­റി­യ കാ­ലത്തും ലൈംഗി­കതയെ­പ്പറ്റി­ ചർ­ച്ച ചെ­യ്യു­ന്നതു­പോ­ലും വി­ലക്കു­ന്ന ഒരു­ സമൂ­ഹമാണ് കേ­രളത്തി­ലു­ള്ളത്. യന്ത്രമനു­ഷ്യരു­മാ­യു­ള്ള ലൈംഗി­കബന്ധത്തെ­പ്പറ്റി­യും വി­വാ­ഹത്തെ­പ്പറ്റി­യു­മൊ­ക്കെ­ വരെ­ ലോ­കം ചി­ന്തി­ക്കു­ന്പോ­ഴും നമ്മൾ സദാ­ചാ­രം പറഞ്ഞും നൂ­റ്റാ­ണ്ടു­കളു­ടെ­ കാ­ലഹരണപ്പെ­ട്ട നി­യമങ്ങൾ പു­റത്തെ­ടു­ത്തും മതപരമാ­യ വി­ഡ്ഢി­ത്തങ്ങൾ വി­ളന്പി­യും ജനതയെ­ ഭയപ്പെ­ടു­ത്തി­ വെച്ചി­രി­ക്കു­കയാണ് ഇപ്പോ­ഴും. ശരീ­രത്തി­ലു­ള്ള ലൈംഗി­കാ­വയവത്തെ­ ഭീ­തി­യോ­ടെ­ നോ­ക്കി­ക്കാ­ണു­കയും എല്ലാ­ ജീ­വജാ­ലങ്ങൾ­ക്കും നൈ­സർ­ഗി­കമാ­യ ലൈംഗി­കചോ­ദനയു­ണ്ടെ­ങ്കി­ലും മനു­ഷ്യന്റേ­തിന് നൂ­റു­കണക്കി­നു­ നി­യമങ്ങളു­ടെ­ നൂ­ലാ­മാ­ലകളി­ടു­കയും ചെ­യ്തി­രി­ക്കു­ന്നു­ നമ്മൾ. സദാ­ചാ­ര സംബന്ധി­യാ­യ അബദ്ധ വി­ചാ­രങ്ങളാൽ മലി­നമാ­ക്കപ്പെ­ട്ട മനസ്സു­ള്ള, ഇന്ത്യയി­ലെ­ സ്വയം പ്രഖ്യാ­പി­ത പരി­ഷ്‌കൃ­തസമൂ­ഹം എത്രത്തോ­ളം അപരി­ഷ്‌കൃ­തമാ­ണെ­ന്ന് നമ്മു­ടെ­ നി­യമചർ­ച്ചകളും സംവാ­ദങ്ങളും തെ­ളി­യി­ക്കു­ന്നു­ണ്ട്. പ്രണയത്തെ­ ഭയക്കു­കയും ലൈംഗി­കതയെ­ അമർ­ച്ച ചെ­യ്തു­െവയ്ക്കു­കയും ചെ­യ്യു­ന്ന സമൂ­ഹത്തിന് സ്വയംഭോ­ഗം പോ­ലും വലി­യ പാ­പമാ­ണ്. പി­ന്നെ­ എങ്ങനെ­യാണ് ആ സമൂ­ഹത്തിന് സ്വവർ­ഗ ലൈംഗി­കതയേ­യും സ്വാ­ഭാ­വി­ക ലൈംഗി­കതയേ­യും പോ­ലും ഉൾ­ക്കൊ­ള്ളാ­നാ­കു­ക? 

സാ­മൂ­ഹി­കമാ­യും മാ­നസി­കമാ­യും കു­ടുംബപരമാ­യും വരി­ഞ്ഞു­മു­റു­ക്കപ്പെ­ട്ട ഒരു­ ജീ­വി­തമാണ് ഇന്ത്യക്കാ­രന്റേ­ത്. ലൈംഗി­കതയു­ടെ­ കാ­ര്യത്തി­ലാണ് ആ പി­രി­മു­റു­ക്കം അതി­ന്റെ­ മൂ­ർ­ധന്യത്തി­ലെ­ത്തി­ നി­ൽ­ക്കു­ന്നത്. പു­രു­ഷനും പു­രു­ഷനും തമ്മി­ലു­ള്ള ആകർ­ഷണവും സ്ത്രീ­യും സ്ത്രീ­യും തമ്മി­ലു­ള്ള ആകർ­ഷണവു­മെ­ല്ലാം സ്ത്രീ­യും പു­രു­ഷനും തമ്മി­ലു­ള്ള ആകർ­ഷണം പോ­ലെ­ തന്നെ­ സ്വാ­ഭാ­വി­കമാ­ണെ­ന്നും അതിൽ അന്പരക്കേ­ണ്ടതാ­യി­ ഒന്നു­മി­ല്ലെ­ന്നും ശാ­സ്ത്രലോ­കം കാ­ലങ്ങൾ­ക്കു­ മു­ന്നേ­ പറഞ്ഞു­വച്ചു­വെ­ങ്കി­ലും ഇനി­യും അതൊ­ന്നും ബോ­ധമണ്ഡലത്തി­ലേ­യ്ക്ക് ഉൾ­ക്കൊ­ള്ളാൻ നമു­ക്കാ­യി­ട്ടി­ല്ലെ­ന്നതാണ് സത്യം. അസംഖ്യം സദാ­ചാ­രക്കു­രു­ക്കു­കളി­ൽ­പ്പെ­ട്ട യാ­ഥാ­സ്ഥി­തി­ക മതങ്ങൾ പോ­ലും സ്വവർ­ഗലൈംഗി­കതയെ­ അംഗീ­കരി­ച്ചി­ട്ടും ഇന്ത്യൻ സമൂ­ഹവും നി­യമവും ഇപ്പോ­ഴും അതി­നു­നേ­രെ­ മു­ഖം തി­രി­ച്ചു­ നി­ൽ­ക്കു­കയാ­ണ്. സ്വവർ­ഗലൈംഗി­കത ആയാ­ലും കു­ടുംബത്തി­നു­ള്ളി­ലെ­ അവി­ഹി­തബന്ധമാ­യാ­ലു­മെ­ല്ലാം എല്ലാ­ത്തി­നേ­യും ക്രി­മി­നൽ കു­റ്റമാ­യി­ക്കാ­ണു­കയും പ്രതി­ ചേ­ർ­ക്കപ്പെ­ടു­ന്നവന് പരമാ­വധി­ ശി­ക്ഷ വാ­ങ്ങി­ക്കൊ­ടു­ക്കണമെ­ന്ന കാ­ര്യത്തിൽ നീ­തി­ന്യാ­യാ­സനങ്ങളും പു­രോ­ഗമനവാ­ദി­കളു­മെ­ല്ലാം ഒറ്റക്കെ­ട്ടാ­യി­രു­ന്നു­ ഇതു­വരെ­. അഞ്ചു­ വർ­ഷം മു­തൽ പത്തു­വർ­ഷം വരെ­ തടവു­ ലഭി­ക്കാ­വു­ന്ന കു­റ്റങ്ങളാ­യി­ മാ­റി­ അവയിൽ പലതു­മെ­ന്നതി­നു­ പു­റമേ­, പോ­ലീ­സു­കാ­ർ­ക്ക് എൽ ജി­ ബി­ ടി­ കമ്യൂ­ണി­റ്റി­യു­ടെ­ മേൽ തങ്ങളു­ടെ­ അതി­ക്രമങ്ങൾ നി­ർ­ബാ­ധം നടത്താ­നു­ള്ള തു­റു­പ്പു­ശീ­ട്ടു­ കൂ­ടി­യാ­യി­രു­ന്നു­ ഈ നി­യമം.

ഇന്ത്യൻ ശി­ക്ഷാ­നി­യമത്തി­ന്റെ­ 377ാം വകു­പ്പു­ തന്നെ­ ആദ്യം പരി­ശോ­ധനയ്ക്കെ­ടു­ക്കാം. സ്വകാ­ര്യതയിൽ ഒരേ­ ലിംഗക്കാർ തമ്മിൽ ലൈംഗി­കബന്ധത്തിൽ ഏർ­പ്പെ­ടു­ന്നത് കു­റ്റകരമാ­ണെ­ന്ന 377ാം വകു­പ്പ് ദൽ­ഹി­ ഹൈ­ക്കോ­ടതി­ റദ്ദാ­ക്കി­യത് 2009ലാ­യി­രു­ന്നു­. ഇന്ത്യയി­ലെ­ ലൈംഗി­ക ന്യൂ­നപക്ഷങ്ങളെ­ സംബന്ധി­ച്ചി­ടത്തോ­ളം ഈ വി­ധി­ന്യാ­യം തു­ടർ­ന്ന് പല അവകാ­ശങ്ങളും ചോ­ദി­ച്ചു­വാ­ങ്ങാ­നു­ള്ള ഒരു­ ചവി­ട്ടു­പടി­യാ­യി­ മാ­റേ­ണ്ടതാ­യി­രു­ന്നു­ ലിംഗസമത്വത്തി­ലേ­ക്കും ലിംഗനീ­തി­യി­ലേ­ക്കു­മൊ­ക്കെ­ മു­ന്നേ­റാൻ അതവർ­ക്ക് വലി­യ ഊർ­ജം പകർ­ന്നു­കൊ­ടു­ക്കാൻ ഏറെ­ സഹാ­യകമാ­കു­കയും ചെ­യ്യു­മാ­യി­രു­ന്നു­. എന്നാൽ യാ­ഥാ­സ്ഥി­തി­ക മതസംഘടനകൾ ഈ വി­ധി­ന്യാ­യത്തെ­ ചോ­ദ്യം ചെ­യ്തു­കൊ­ണ്ട് സു­പ്രീം കോ­ടതി­യിൽ അപ്പീൽ നൽ­കി­. 2013ൽ സു­പ്രീം കോ­ടതി­ ദൽ­ഹി­ ഹൈ­ക്കോ­ടതി­യു­ടെ­ വി­ധി­ന്യാ­യം റദ്ദാ­ക്കു­കയും സ്വവർ­ഗഭോ­ഗം ശി­ക്ഷാ­ർ­ഹമാ­ണെ­ന്ന 377ാം വകു­പ്പ് ഭരണഘടനാ­പരമാ­യി­ നി­ലനി­ൽ­ക്കു­ന്നതാ­ണെ­ന്നും വി­ധി­ച്ചു­. ഇന്ത്യയിൽ വളരെ­ ചെ­റി­യൊ­രു­ ശതമാ­നം പേർ മാ­ത്രമേ­ സ്വവർ­ഗരതി­ക്കാ­രാ­യി­ ഉള്ളു­വെ­ന്ന വി­ചി­ത്രമാ­യ ഒരു­ ന്യാ­യവും സ്വവർ­ഗരതി­യു­ടെ­ നി­രോ­ധനം തു­ടരു­ന്നതിന് അനു­മതി­ നൽ­കി­യ വി­ധി­യിൽ സു­പ്രീം കോ­ടതി­ ഉന്നയി­ച്ചി­രു­ന്നു­വെ­ന്നതാണ് ദയനീ­യം. ഇതി­നു­ പു­റമേ­, 377ാം വകു­പ്പ് ഭേ­ദഗതി­ ചെ­യ്യു­ന്നതും റദ്ദാ­ക്കു­ന്നതി­ന്റേ­യു­മൊ­ക്കെ­ ഉത്തരവാ­ദി­ത്തം ഇന്ത്യൻ പാ­ർ­ലമെ­ന്റി­നാ­ണെ­ന്ന്­ പറഞ്ഞ് സു­പ്രീം കോ­ടതി­ കൈ­യൊ­ഴി­യു­കയും ചെ­യ്തു­. ഇതേ­ തു­ടർ­ന്ന് നാസ് ഫൗ­ണ്ടേ­ഷനും സ്വവർ­ഗരതി­ക്കാ­രു­ടെ­ സംഘടനകളും ക്യു­റേ­റ്റീവ് ഹർ­ജി­ നൽ­കി­. 2016 ഫെ­ബ്രു­വരി­ ആറിന് ഇക്കാ­ര്യത്തിൽ തീ­രു­മാ­നമെ­ടു­ക്കാൻ അന്നത്തെ­ സു­പ്രീം കോ­ടതി­ ചീഫ് ജസ്റ്റിസ് ടി­.എസ് താ­ക്കൂർ അഞ്ചംഗ ഭരണഘടനാ­ ബെ­ഞ്ചി­നെ­ ചു­മതലപ്പെ­ടു­ത്തി­. 2017 ഓഗസ്റ്റിൽ സ്വകാ­ര്യത മൗ­ലി­കാ­വകാ­ശമാ­യി­ സു­പ്രീം കോ­ടതി­ അംഗീ­കരി­ച്ചതോ­ടെ­ സ്വകാ­ര്യമാ­യി­ സ്വവർ­ഗ്ഗ ലൈംഗി­കതയിൽ ഏർ­പ്പെ­ടു­ന്നത് കു­റ്റകരമല്ലെ­ന്ന് വരു­മെ­ന്നു­ വന്നു­. ഇതേ­ തു­ടർ­ന്നാണ് 2018യിൽ പഴയ വി­ധി­ന്യാ­യം പു­നപ്പരി­ശോ­ധി­ക്കാൻ കോ­ടതി­ തീ­രു­മാ­നി­ക്കു­ന്നത്. ആണാ­യാലും പെ­ണ്ണാ­യാ­ലും രണ്ടു­ വ്യക്തി­കൾ തമ്മിൽ പരസ്പര സമ്മതത്തോ­ടെ­, ലൈംഗി­കതയിൽ ഏർ­പ്പെ­ടു­ന്നതിൽ രാ­ഷ്ട്രത്തി­നെ­ന്തു­ കാ­ര്യം എന്ന സ്വാ­ഭാ­വി­കമാ­യ ചോ­ദ്യത്തിന് മറു­പടി­ നൽ­കാൻ പോ­ലും ഇത്രകാ­ലമാ­യി­ട്ടും ഇന്ത്യൻ നീ­തി­ന്യാ­യ വ്യവസ്ഥയ്ക്ക് കഴി­ഞ്ഞി­ട്ടി­ല്ലെ­ന്നത് ദയനീ­യമാ­യ കാ­ര്യമാ­ണെ­ന്ന കാ­ര്യത്തിൽ തർ­ക്കമി­ല്ല. മതസ്ഥാ­പനങ്ങളാണ് 377ാം വകു­പ്പ് നി­ലനി­ർ­ത്തണമെ­ന്ന കാ­ര്യത്തിൽ ശാ­ഠ്യം പി­ടി­ക്കു­ന്നത്. അവരു­ടെ­ ദൃ­ഷ്ടി­യിൽ സ്വവർ­ഗരതി­ കു­ടുംബവ്യവസ്ഥി­തി­ക്കു­ നേ­രെ­യു­ള്ള വെ­ല്ലു­വി­ളി­യും അവരു­ടെ­ മതപ്രമാ­ണങ്ങളു­ടെ­ ലംഘനവു­മാ­ണ്. 377-ാം വകു­പ്പ് ഇല്ലാ­താ­ക്കി­യാൽ സംഘരതി­യും ലൈംഗി­കരോ­ഗങ്ങളു­മൊ­ക്കെ­ വ്യാ­പി­ക്കു­മെ­ന്നാണ് അവരു­ടെ­ വാ­ദം. പക്ഷേ­ തീ­ർ­ത്തും വ്യക്തി­പരമാ­യ ഒരു­ തെ­രഞ്ഞെ­ടു­പ്പാണ് സ്വന്തം ലൈംഗി­കതയെ­ന്നതി­നാൽ മതസ്ഥാ­പനങ്ങൾ­ക്ക് ഒരു­ വ്യക്തി­യു­ടെ­ സ്വകാ­ര്യതയിൽ ഇടപെ­ടാൻ എന്താണ് അധി­കാ­രം എന്നതാണ് പ്രധാ­നപ്പെ­ട്ട കാ­ര്യം. 

മു­ൻ­കാ­ലങ്ങളിൽ നി­ന്നും വ്യത്യസ്തമാ­യി­ സമൂ­ഹത്തി­ന്റെ­ ഉന്നത ശ്രേ­ണി­കളിൽ വി­രാ­ജി­ക്കു­ന്നവർ സ്വവർ­ഗ ലൈംഗി­കതയ്ക്ക് അനു­കൂ­ലമാ­യും 377-ാം വകു­പ്പ് ഇല്ലാ­താ­ക്കു­ന്നതി­നു­മാ­യി­ നി­ലകൊ­ള്ളാൻ തു­ടങ്ങി­യി­ട്ടു­ണ്ടെ­ന്നതു­മാണ് കു­റച്ചെ­ങ്കി­ലും ആശ്വാ­സം പകരു­ന്ന വ്യതി­യാ­നം. ഇന്ത്യൻ ഇൻ­സ്റ്റി­റ്റ്യൂ­ട്ട് ഓഫ് ടെ­ക്നോ­ളജി­ (ഐഐടി­) യിൽ നി­ന്നും എഞ്ചി­നീ­യർ­മാ­രാ­യി­ മാ­റി­യ 350 പേ­രോ­ളം വ്യക്തി­കളെ­ പ്രതി­നീ­ധീ­കരി­ക്കു­ന്ന പ്രവി­റ്റി­ എന്ന സംഘടന സ്വവർ­ഗ്ഗ ലൈംഗി­കതയ്ക്കു­ മേ­ലു­ള്ള ഇന്ത്യൻ സർ­ക്കാ­രി­ന്റെ­ നി­രോ­ധനം ഇല്ലാ­താ­ക്കണമെ­ന്നും 377-ാം വകു­പ്പ് റദ്ദാ­ക്കണമെ­ന്ന് ആവശ്യപ്പെ­ട്ട് ഇപ്പോൾ സു­പ്രീം കോ­ടതി­യിൽ ഹർ­ജി­ നൽ­കി­യി­ട്ടു­ണ്ട്. ഐഐടി­കളി­ലെ­ പൂ­ർ­വവി­ദ്യാ­ർ­ത്ഥി­കളും വി­ദ്യാ­ർ­ത്ഥി­കളു­മാ­യ 20 പേർ തങ്ങൾ സ്വവർ­ഗതി­ക്കാ­രാ­ണെ­ന്നും നി­ലവി­ലെ­ നി­യമം തങ്ങളെ­ ക്രി­മി­നലു­കളാ­യാണ് കണക്കാ­ക്കു­ന്നതെ­ന്നും അത് തങ്ങളെ­ കടു­ത്ത വി­ഷാ­ദരോ­ഗത്തി­ലേ­ക്ക് നയി­ച്ചു­വെ­ന്നു­മൊ­ക്കെ­ സു­പ്രീം കോ­ടതി­ക്കു­ നൽ­കി­യ പരാ­തി­യിൽ പറയു­ന്നു­മു­ണ്ട്. സ്വവർ­ഗരതി­ ഒരു­ മനു­ഷ്യസഹജമാ­യ ഒരു­ യാ­ഥാ­ർ­ത്ഥ്യമാ­ണെ­ന്നും അത് കു­റ്റകൃ­ത്യത്തി­ന്റെ­ തലത്തിൽ വരേ­ണ്ടു­ന്ന ഒന്നല്ലെ­ന്നും സു­പ്രീം കോ­ടതി­യെ­ ഇതി­നകം തന്നെ­ അവർ­ക്ക് ബോ­ധ്യപ്പെ­ടു­ത്താ­നാ­യി­ എന്നതി­ന്റെ­ തെ­ളി­വാണ് 377-ാം വകു­പ്പി­ന്റെ­ കാ­ര്യത്തിൽ സു­പ്രീം കോ­ടതി­ ഇതി­നകം നടത്തി­യ ചി­ല പരാ­മർ­ശങ്ങൾ. സ്വവർ­ഗരതി­ക്കാ­രാ­യവർ വഴി­പി­ഴച്ചവരല്ലെ­ന്നും അവർ സാ­ധാ­രണയിൽ നി­ന്നു­ള്ള ഒരു­ വ്യതി­യാ­നം മാ­ത്രമാ­ണെ­ന്നു­മാണ് അവർ നി­രീ­ക്ഷി­ച്ചത്. ചീഫ് ജസ്റ്റിസ് ദീ­പക് മി­ശ്രയും ജസ്റ്റി­സു­മാ­രാ­യ ആർഎഫ് നരി­മാ­നും എഎം ഖാ­ൻ­വി­ൽ­ക്കറും ഡി­വൈ­ ചന്ദ്രചൂ­ഡും ഇന്ദു­ മൽ­ഹോ­ത്രയു­മടങ്ങി­യ ബെ­ഞ്ച് മൗ­ലി­കാ­വകാ­ശങ്ങൾ­ക്ക് വി­രു­ദ്ധമാ­യി­ വരു­ന്ന ഒരു­ നി­യമവും നി­ലനി­ൽ­ക്കാൻ അനു­വദി­ക്കി­ല്ലെ­ന്നാണ് വാ­ദത്തി­നി­ടെ­ പരാ­മർ­ശം നടത്തി­യത്. ഇന്ത്യൻ ഭരണഘടന പൗ­രന്മാ­രു­ടെ­ സെ­ക്ഷ്വൽ ഓറി­യന്റേ­ഷനെ­പ്പറ്റി­ മൗ­നം പാ­ലി­ക്കു­ന്നത് ഒരു­ യാ­ഥാ­ർ­ത്ഥ്യമാ­ണെ­ങ്കി­ലും ആർ­ട്ടി­ക്കിൾ 14-നു­ മു­കളി­ലു­ള്ള ഒരു­ കടന്നു­കയറ്റവും അത് അനു­വദി­ക്കു­ന്നി­ല്ലെ­ന്നതും പ്രധാ­നമാ­ണ്.

സ്വവർ­ഗരതി­ക്കാ­രനാ­ണെ­ന്ന് തി­രി­ച്ചറി­ഞ്ഞാൽ പോ­ലും രക്ഷി­താ­ക്കളു­ടെ­ മു­ന്നിൽ അത് അവതരി­പ്പി­ക്കാ­നും അവരെ­ തന്റെ­ ലൈംഗി­കചോ­ദനയു­ടെ­ വ്യതി­യാ­നം മനസ്സി­ലാ­ക്കി­ നൽ­കാ­നും പലപ്പോ­ഴും യു­വാ­ക്കൾ­ക്ക് കഴി­യാ­തെ­ പോ­കു­ന്നു­. അത്തരക്കാർ വീ­ട്ടു­കാ­രു­ടെ­ സമ്മർ­ദ്ദത്തി­നു­ വഴങ്ങി­ വി­വാ­ഹം ചെ­യ്യു­ന്നതോ­ടെ­ കൂ­ടു­തൽ വലി­യ പ്രശ്നങ്ങളി­ലേ­യ്ക്ക് അത് എത്തപ്പെ­ടു­കയും ചെ­യ്യു­ന്നു­. അമരാ­വതി­യിൽ നി­ന്നും രണ്ടു­ മാ­സം മു­ന്പ് റി­പ്പോ­ർ­ട്ട് ചെ­യ്യപ്പെ­ട്ട കേ­സിൽ പതി­നെ­ട്ടു­ വർ­ഷത്തെ­ ദാ­ന്പത്യജീ­വി­തത്തി­നു­ശേ­ഷമാണ് ഡോ­ക്ടറാ­യ ഭാ­ര്യ ഡോ­ക്ടറാ­യ ഭർ­ത്താ­വി­നെ­തി­രെ­ വി­ശ്വാ­സലംഘനത്തി­നും പീ­ഡനത്തി­നും കേ­സ്സു­കൊ­ടു­ത്തി­രി­ക്കു­ന്നത്. സ്വവർ­ഗതി­ക്കാ­രനാ­യ ഭർ­ത്താവ് തന്നെ­ കാ­ലങ്ങളോ­ളം ലൈംഗി­കമാ­യി­ അവഗണി­ച്ചു­വെ­ന്നും ഭർ­ത്താ­വി­ന്റെ­ സ്വവർ­ഗ ഭോ­ഗം ഒളി­ക്യാ­മറ ഉപയോ­ഗി­ച്ച് പി­ടി­കൂ­ടു­കയാ­യി­രു­ന്നു­വെ­ന്നു­മാണ് പരാ­തി­യിൽ പറഞ്ഞി­ട്ടു­ള്ളത്. വീ­ട്ടു­കാ­രു­ടെ­ നി­ർ­ബന്ധത്തി­നു­ വഴങ്ങി­ വി­വാ­ഹബന്ധത്തിന് തയാ­റാ­യതി­നാ­ലാണ് ഇന്ന് ഈ നി­യമക്കു­രു­ക്കി­ലേ­ക്ക് ഡോ­ക്ടർ­ക്ക് പോ­കേ­ണ്ടി­ വന്നതെ­ന്നതാണ് വാ­സ്തവം. തന്റെ­ ലൈംഗി­കചോ­ദന ഏതു­മട്ടി­ലു­ള്ളതാ­ണെ­ന്ന് പറയാ­നു­ള്ള ധൈ­ര്യം ഡോ­ക്ടർ­ക്കു­ണ്ടാ­യി­രു­ന്നു­വെ­ങ്കിൽ ഒരു­പക്ഷേ­ പതി­നെ­ട്ട് വർ­ഷക്കാ­ലം ലൈംഗി­കത നി­ഷേ­ധി­ക്കപ്പെ­ട്ട ജീ­വി­തം ആ സ്ത്രീ­യും നയി­ക്കേ­ണ്ടതാ­യി­ വരു­മാ­യി­രു­ന്നി­ല്ല. ഇതേ­പോ­ലെ­ തന്നെ­ ലെ­സ്ബി­യനാ­യ സ്ത്രീ­കൾ­ക്കൊ­പ്പം ജീ­വി­ക്കേ­ണ്ടി­ വരു­ന്ന പു­രു­ഷന്മാ­രു­ടെ­ അവസ്ഥയും. ക്രോ­മോ­സോ­മു­കളി­ലെ­ വ്യതി­യാ­നങ്ങളും ഹോ­ർ­മോ­ണൽ വ്യതി­യാ­നങ്ങളു­മെ­ല്ലാം ഓരോ­രു­ത്തരു­ടേ­യും സ്വഭാ­വത്തേ­യും ലൈംഗി­കതയേ­യു­മൊ­ക്കെ­ മാ­റ്റി­മറി­ക്കു­ന്നതിൽ നി­ർ­ണാ­യകമാ­യ സ്വാ­ധീ­നം ചെ­ലു­ത്തു­ന്നു­ണ്ടെ­ന്നാണ് ശാ­സ്ത്രീ­യ പഠനങ്ങൾ പറയു­ന്നത്. അത്തരം വസ്തു­തകളൊ­ന്നും തന്നെ­ മനസ്സി­ലാ­ക്കാ­തെ­, മതസംഹി­തകളിൽ പറഞ്ഞി­ട്ടു­ള്ള വാ­ദമു­ഖങ്ങളു­മാ­യി­ സു­പ്രീം കോ­ടതി­യിൽ വാ­ദി­ക്കാ­നെ­ത്തി­യവർ അക്ഷരാ­ർ­ത്ഥത്തിൽ സ്വയം വഞ്ചി­ക്കു­കയും മറ്റു­ള്ളവരു­ടെ­ അവകാ­ശങ്ങൾ­ക്കു­മേൽ കു­തി­ര കയറു­കയു­മാണ് ചെ­യ്യു­ന്നത്.

അതു­പോ­ലെ­ തന്നെ­യാണ് അവി­ഹി­തബന്ധത്തിൽ പു­രു­ഷനെ­പ്പോ­ലെ­ സ്ത്രീ­യേ­യും കു­റ്റക്കാ­രി­യാ­യി­ കണ്ട് ശി­ക്ഷി­ക്കണമെ­ന്ന് ആവശ്യപ്പെ­ട്ട് കേ­ന്ദ്ര സർ­ക്കാർ സു­പ്രീം കോ­ടതി­ക്ക് നൽ­കി­യ മറു­പടി­. നി­ലവിൽ ഇന്ത്യൻ ശി­ക്ഷാ­നി­യമത്തി­ലെ­ 497-ാം വകു­പ്പ് പ്രകാ­രം അവി­ഹി­തബന്ധ കേ­സു­കളിൽ പു­രു­ഷൻ മാ­ത്രം കു­റ്റക്കാ­രനാ­കു­കയും സ്ത്രീ­യെ­ ഇരയാ­യി­ കണക്കാ­ക്കു­കയും ചെ­യ്യു­ന്നതാണ് നി­യമം. ഈ വകു­പ്പു­ പ്രകാ­രം നി­ലവിൽ അവി­ഹി­തബന്ധത്തിൽ ഏർ­പ്പെ­ട്ട സ്ത്രീ­യു­ടെ­ ഭർ­ത്താ­വിന് മാ­ത്രമാണ് പരാ­തി­ നൽ­കാൻ കഴി­യു­ക. ഭർ­ത്താ­വി­ന്റെ­ അനു­മതി­ കൂ­ടാ­തെ­ ഭർ­തൃ­മതി­യാ­യ സ്ത്രീ­യു­മാ­യി­ അന്യപു­രു­ഷൻ ലൈംഗി­കബന്ധത്തിൽ ഏർ­പ്പെ­ടു­ന്നത് ബലാ­ത്സംഗമല്ലെ­ങ്കി­ൽ­ക്കൂ­ടി­ അവി­ഹി­തബന്ധമെ­ന്ന കു­റ്റമാ­യി­ കണക്കാ­ക്കണമെ­ന്നും അഞ്ചു­ വർ­ഷം വരെ­ തടവോ­ പി­ഴയോ­ രണ്ടും കൂ­ടി­യോ­ ശി­ക്ഷയാ­യി­ നൽ­കണമെ­ന്നും ഇത്തരം സംഭവത്തിൽ ഭർ­തൃ­മതി­യാ­യ സ്ത്രീ­യെ­ തെ­റ്റു­കാ­രി­യാ­യി­ കണ്ട് ശി­ക്ഷി­ക്കേ­ണ്ടതി­ല്ലെ­ന്നു­മാണ് നി­യമം പറയു­ന്നത്. ഈ നി­യമത്തി­ന്റെ­ ഏറ്റവും പ്രശ്നം പു­രു­ഷനെ­ മാ­ത്രം ശി­ക്ഷി­ക്കു­ന്നതാ­ണെ­ന്ന മട്ടി­ലാണ് ഇപ്പോൾ വാ­ദങ്ങൾ നടക്കു­ന്നത്. യഥാ­ർ­ത്ഥത്തിൽ ഈ നി­യമം എത്രത്തോ­ളം സ്ത്രീ­വി­രു­ദ്ധമാ­ണെ­ന്ന കാ­ര്യമാണ് നാം ചർ­ച്ച ചെ­യ്യേ­ണ്ടത്. ഭർ­ത്താ­വി­ന്റെ­ അനു­മതി­യോ­ടു­ കൂ­ടി­യാണ് അന്യപു­രു­ഷനു­മാ­യി­ ബന്ധപ്പെ­ടു­ന്നതെ­ങ്കിൽ ആ ബന്ധം കു­റ്റകരമാ­കി­ല്ലെ­ന്ന മട്ടി­ലാണ് നി­യമത്തി­ന്റെ­ വാ­ചകഘടന. അതി­ന്റെ­ പച്ചയാ­യ അർ­ത്ഥം ഈ നി­യമം സ്ത്രീ­യെ­ പു­രു­ഷന്റെ­ ഒരു­ അടി­മവസ്തു­വാ­യാണ് കണക്കാ­ക്കു­ന്നതെ­ന്നാ­ണ്. പു­രു­ഷന് ഇഷ്ടമു­ള്ള രീ­തി­യിൽ ഉപയോ­ഗി­ക്കാ­വു­ന്ന ഒരു­ വസ്തു­.

ഭർ­ത്താ­വി­ന്റെ­ അനു­മതി­യോ­ടെ­ അന്യപു­രു­ഷനു­മാ­യി­ ലൈംഗി­കബന്ധത്തിൽ ഏർ­പ്പെ­ട്ടാൽ തെ­റ്റല്ലാ­തി­രി­ക്കു­കയും അനു­മതി­ കൂ­ടി­ അന്യപു­രു­ഷനു­മാ­യി­ ഭാ­ര്യ ബന്ധപ്പെ­ട്ടാൽ അന്യപു­രു­ഷനെ­തി­രെ­ ഭർ­ത്താ­വിന് കേ­സ്സു­കൊ­ടു­ക്കാ­നാ­കു­മെ­ന്ന് എഴു­തി­വെയ്ക്കു­കയും ചെ­യ്തതി­ൽ­പരം വലി­യ തോ­ന്ന്യാ­സം വേ­റെ­ ഉണ്ടാ­കാ­നു­ണ്ടോ­? സ്ത്രീ­യു­ടെ­ സ്വതന്ത്രമാ­യ അസ്തി­ത്വത്തി­നും വ്യക്തി­ത്വത്തി­നും പു­ല്ലു­വി­ല കൽ­പ്പി­ക്കു­ന്ന ഈ നി­യമം തന്നെ­ ഇല്ലാ­താ­ക്കു­ന്നതി­നെ­പ്പറ്റി­യാണ് വാ­സ്തവത്തിൽ നാം നി­ലകൊ­ള്ളേ­ണ്ടതെ­ന്ന് ആർ­ക്കാണ് ബോ­ധ്യപ്പെ­ടാ­ത്തത്? ബ്രി­ട്ടീഷ് വി­ക്ടോ­റി­യൻ കാ­ലഘട്ട നി­യമത്തെ­ ആധാ­രമാ­ക്കി­യാണ് ഈ നി­യമം ഐപി­സി­യിൽ ഉൾ­പ്പെ­ടു­ത്തി­യതെ­ങ്കി­ലും ഇന്ന് ബ്രി­ട്ടനടക്കമു­ള്ള രാ­ജ്യങ്ങൾ ഇത്തരം നി­യമങ്ങളെ­ ക്രി­മി­നൽ നി­യമങ്ങളിൽ നി­ന്നും എടു­ത്തു­കളഞ്ഞി­രി­ക്കു­ന്നു­. അവി­ഹി­ത ബന്ധം മി­ക്ക രാ­ജ്യങ്ങളി­ലും ഒരു­ സി­വിൽ കേസ് മാ­ത്രമാ­ണി­ന്ന്. പല രാ­ജ്യങ്ങളി­ലും പങ്കാ­ളി­യു­ടെ­ അവി­ഹി­തം കണ്ടെ­ത്തി­യാൽ ആരും കേ­സ്സി­നു­ പോ­ലും പോ­കാ­റി­ല്ല. ബന്ധത്തിൽ നി­ന്നും മോ­ചനം നേ­ടു­കയെ­ന്ന സാ­ധാ­രണ കാ­ര്യം മാ­ത്രമേ­ അവി­ടെ­ സംഭവി­ക്കാ­റു­ള്ളു­. പക്ഷേ­ ഇന്ത്യയിൽ അവി­ഹി­തബന്ധത്തി­ലേ­ർ­പ്പെ­ട്ടാൽ അത് ക്രി­മി­നൽ കേ­സ്സാ­കു­മെ­ന്നു­ മാ­ത്രമല്ല അഞ്ചു­ വർ­ഷം വരെ­ ജയി­ൽ­ശി­ക്ഷയും അനു­ഭവി­ക്കേ­ണ്ടി­ വരും. എന്നാൽ മറ്റു­ രാ­ജ്യങ്ങളിൽ നി­ന്നും വ്യത്യസ്തമാ­യി­ ഇന്ത്യയിൽ കു­ടുംബത്തിന് വലി­യ പ്രാ­മു­ഖ്യം കൽ­പി­ക്കപ്പെ­ടു­ന്നതി­നാൽ കു­ടുംബഘടനയെ­ സംരക്ഷി­ക്കാൻ ഈ ഒരു­ സി­വിൽ നി­യമമാ­യി­ നി­ലനി­ർ­ത്തപ്പെ­ടണമെ­ന്നാണ് അഭി­ഭാ­ഷകനാ­യ ഡി­ ബി­ ബി­നു­വി­നെ­പ്പോ­ലു­ള്ളവർ ചൂ­ണ്ടി­ക്കാ­ട്ടു­ന്നത്.

പ്രാ­ഥമി­കമാ­യി­ അവി­ടെ­ ചി­ല ചോ­ദ്യങ്ങളു­യരു­ന്നു­ണ്ട്. പരസ്പരം സഹവർ­ത്തി­ത്വത്തോ­ടെ­ നീ­ങ്ങാ­ത്ത ഒരു­ കു­ടുംബം കു­ടുംബമാ­യി­ തന്നെ­ നി­ലനി­ൽ­ക്കേ­ണ്ടതി­ന്റെ­ ആവശ്യമു­ണ്ടോ­ എന്നതാണ് അടി­സ്ഥാ­നപരമാ­യ ചോ­ദ്യം. കു­ടുംബവ്യവസ്ഥി­തി­യ്ക്ക് വലി­യ പ്രാ­മു­ഖ്യം നൽ­കു­ന്ന ഒരു­ സമൂ­ഹത്തിൽ കു­ടുംബം നി­ലനി­ൽ­ക്കു­ന്നതി­നും നി­യമങ്ങളു­ണ്ടാ­ക്കപ്പെ­ട്ടു­വെ­ന്നതിൽ അത്ഭു­തമി­ല്ല. വി­ദേ­ശരാ­ജ്യങ്ങളിൽ സ്ത്രീ­കൾ­ക്ക് സ്വന്തം കാ­ലിൽ നി­ൽ­ക്കാ­നു­ള്ള ശേ­ഷി­യും കഴി­വു­മൊ­ക്കെ­ ഉണ്ടെ­ങ്കി­ലും ഇന്ത്യയി­ലെ­ അവസ്ഥ വി­ഭി­ന്നമാ­ണെ­ന്നും അതി­നാൽ അവർ സംരക്ഷി­ക്കപ്പെ­ടേ­ണ്ടതു­ണ്ടെ­ന്നു­മാണ് നി­യമത്തെ­ അനു­കൂ­ലി­ക്കു­ന്നവരു­ടെ­ വാ­ദം. വി­വാ­ഹേ­തര രതി­ അതു­കൊ­ണ്ടു­ തന്നെ­ ഇന്ത്യയിൽ പങ്കാ­ളി­യോ­ടു­ള്ള കടു­ത്ത വഞ്ചനയെ­ന്ന നി­ലയി­ലും കു­ടുംബഛി­ദ്രത്തി­ലേ­ക്ക് നയി­ക്കു­ന്ന പ്രശ്നമാ­യു­മാണ് കണക്കാ­ക്കപ്പെ­ടു­ന്നത്. ഐപി­സി­ 497-ാം വകു­പ്പി­നു­ പു­റമേ­, ഹി­ന്ദു­ വി­വാ­ഹ നി­യമത്തി­ന്റെ­ 13-ാം വകു­പ്പു­ പ്രകാ­രവും സ്പെ­ഷ്യൽ മാ­ര്യേജ് ആക്ടി­ന്റെ­ 27-ാം വകു­പ്പു­പ്രകാ­രവും അവി­ഹി­തബന്ധം വി­വാ­ഹമോ­ചനത്തി­നാ­യു­ള്ള കാ­രണമാ­യി­ പറയു­ന്നു­ണ്ട്. പക്ഷേ­ അതൊ­ന്നും തന്നെ­ ഒരു­ ക്രി­മി­നൽ ശി­ക്ഷാ­ നി­യമമാ­യി­ എന്തു­കൊ­ണ്ട് അവി­ഹി­തബന്ധത്തെ­ കാ­ണു­ന്നതിന് മറു­പടി­യാ­കു­ന്നി­ല്ല. വി­ക്ടോ­റി­യൽ കാ­ലഘട്ടത്തി­ന്റെ­ സദാ­ചാ­രബോ­ധത്തേ­യും കു­ടുംബബന്ധത്തിൽ പാ­ലി­ക്കേ­ണ്ടു­ന്ന മര്യാ­ദയേ­യു­മൊ­ക്കെ­ ബ്രി­ട്ടീ­ഷു­കാർ ഇവി­ടേ­യ്ക്ക് ഇറക്കു­മതി­ ചെ­യ്തതി­ന്റെ­ പരി­ണതഫലമാ­ണി­തെ­ന്ന് വ്യക്തം. പു­രു­ഷാ­ധി­പത്യ സമൂ­ഹത്തി­ൽ­പോ­ലും പക്ഷേ­ കേ­രളത്തിൽ നാ­യർ വീ­ടു­കളിൽ ഏതു­ പു­രു­ഷനൊ­പ്പം ശയി­ക്കണമെ­ന്ന് സ്ത്രീ­കൾ തീ­രു­മാ­നി­ച്ചി­രു­ന്ന നാ­ടാണ് കേ­രളമെ­ന്നതും മറന്നു­കൂ­ടാ­. അക്കാ­ലത്തെ­ സ്ത്രീ­കളു­ടെ­ സ്വാ­തന്ത്ര്യബോ­ധത്തി­ന്റെ­ ചെ­റി­യൊ­രു­ ഭാ­ഗം പോ­ലും ഇന്നത്തെ­ സ്ത്രീ­കൾ­ക്കി­ല്ലെ­ന്നു­ വ്യക്തം.

ലൈംഗി­കതയേ­യും ദാ­ന്പത്യത്തേ­യും വി­വാ­ഹേ­തരബന്ധങ്ങളേ­യും സംബന്ധി­ച്ച നി­യമങ്ങളിൽ കാ­ലോ­ചി­തമാ­യ മാ­റ്റങ്ങൾ ഇന്ത്യൻ സമൂ­ഹം ആഗ്രഹി­ക്കു­ന്നു­ണ്ടെ­ങ്കി­ലും ഇനി­യും അവയിൽ മാ­റ്റങ്ങൾ കൊ­ണ്ടു­വരാൻ നമു­ക്കാ­യി­ട്ടി­ല്ലാ­ത്തതി­നാ­ലാണ് ഇപ്പോ­ഴും സ്വവർ­ഗരതി­ക്കാ­രെ­ നാം ക്രി­മി­നലു­കളെ­പ്പോ­ലെ­ കണക്കാ­ക്കു­ന്നതും എൽജി­ബി­ടി­ സമൂ­ഹം ഇപ്പോ­ഴും പൊ­തു­ധാ­രയിൽ നി­ന്നും അകറ്റി­നി­ർ­ത്തപ്പെ­ടു­കയും ചെ­യ്യു­ന്നതു­മൊ­ക്കെ­. എന്നാൽ ഈ നി­യമങ്ങൾ അവർ­ക്ക് അനു­കൂ­ലമാ­യി­ പൊ­ളി­ച്ചെ­ഴു­തു­കയോ­ നീ­ക്കം ചെ­യ്യു­കയോ­ ചെ­യ്യു­ന്നതി­നു­ള്ള ശ്രമങ്ങളാണ് അടി­യന്തരമാ­യി­ നമു­ക്കാ­വശ്യം. കഴി­ഞ്ഞയാ­ഴ്ച നി­യമമന്ത്രി­ രവി­ശങ്കർ പ്രസാദ് 377-ാം വകു­പ്പ് ഇല്ലാ­ക്കേ­ണ്ടതാ­ണെ­ന്നും ലൈംഗി­കതയു­ടെ­ തെ­രഞ്ഞെ­ടു­പ്പി­ന്റെ­ കാ­ര്യത്തിൽ മനു­ഷ്യന് പൂ­ർ­ണ സ്വാ­തന്ത്ര്യം നൽ­കണമെ­ന്നും പറഞ്ഞത് സർ­ക്കാ­രിൽ പ്രതീ­ക്ഷ നൽ­കു­ന്നു­ണ്ട്. അവി­ഹി­തബന്ധങ്ങളെ­ സംബന്ധി­ച്ചി­ട്ടു­ള്ള ക്രി­മി­നൽ നി­യമങ്ങൾ നീ­ക്കു­കയും അതി­നെ­ സി­വിൽ നി­യമത്തി­ന്റെ­ പരി­ധി­യി­ലേ­ക്കെ­ത്തി­ക്കു­കയും ചെ­യ്താൽ കു­റഞ്ഞപക്ഷം സ്വന്തം ശരീ­രത്തെ­ സ്ത്രീ­യ്ക്കും പു­രു­ഷനും അവനവന്റെ­ കൈ­യി­ലൊ­തു­ക്കാ­നു­മാ­കും. എന്നാൽ അതി­ലേ­ക്കു­ള്ള പാ­ത ദു­ഷ്‌ക്കരമാ­ണ്; പ്രത്യേ­കി­ച്ചും മതവും മതജീ­വി­കളും മനു­ഷ്യനെ­ അവയി­ലേ­ക്ക് തളച്ചി­ട്ടി­രി­ക്കു­ന്നതി­നാൽ.

You might also like

Most Viewed