സൗദിയിൽ ഇഖാമ കഴിഞ്ഞവരും ഹുറൂബ് കേസിൽപ്പെട്ടവരുമായ 3581 ഇന്ത്യക്കാർക്ക് എക്‌സിറ്റ് വിസ ലഭിച്ചു


റിയാദ്: സൗദി അറേബ്യയിൽ ഇഖാമ കാലാവധി കഴിഞ്ഞവരും ഹുറൂബ് കേസിൽപ്പെട്ടവരുമായ 3581 ഇന്ത്യൻ തൊഴിലാളികൾക്ക് എക്‌സിറ്റ് വിസ ലഭിച്ചു. ഇന്ത്യൻ എംബസിക്ക് കീഴിൽ രജിസ്റ്റർ ചെയ്തവര്‍ക്കാണ് നാട്ടിലേക്ക് മടങ്ങാൻ‍ അവസരം ഒരുങ്ങിയത്. രജിസ്റ്റർ ചെയ്തവരിൽ‍ ബാക്കിയുള്ളവരുടെയും എക്‌സിറ്റ് നടപടിക്രമങ്ങൾ ഘട്ടം ഘട്ടമായി പൂർത്തിയാക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

ഹുറൂബ് കേസിൽ‍പ്പെട്ട 3032 പേർക്കും ഇഖാമ കാലാവധി കഴിഞ്ഞ 549 പേർക്കുമാണ് എക്‌സിറ്റ് വിസ ലഭിച്ചത്. തന്റെ കീഴിൽ നിന്ന് ഒളിച്ചോടിയെന്ന് സൗദി പാസ്‌പോർ‍ട്ട് വിഭാഗത്തിന് പരാതി നൽകുകയും നിയമലംഘനത്തിന് പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്ന നടപടിയാണ് ഹുറൂബ്. ഇത്തരത്തിൽ നിരവധിയാളുകൾ സൗദി അറേബ്യയിലുണ്ട്.

ഈ വർഷം ആദ്യമാണ് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷൻ എംബസിയിൽ ആരംഭിച്ചത്. രജിസ്റ്റർ ചെയ്തവരിൽ നിന്ന് ഒരു ബാച്ചിനാണ് നാട്ടിലേക്ക് മടങ്ങാനായി എക്‌സിറ്റ് വിസ ലഭിച്ചത്. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർക്ക് ഇന്ത്യൻ എംബസിയുടെ വെബ്‌സൈറ്റിൽ ഇനിയും രജിസ്റ്റർ ചെയ്യാം. ഇതിനായി https://www.eoiriyadh.gov.in/news_detail/?newsid=35</a> എന്ന ലിങ്ക് സന്ദർ‍ശിക്കുക.

You might also like

Most Viewed