ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്തു


ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്ററെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. പാസ്റ്റർ സന്തോഷ് ജോൺ (55) ഭാര്യ ജിജി (50) എന്നിവരാണ് അറസ്റ്റിലായത്. ബജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിയിലാണ് അറസ്റ്റ്. ഞായറാഴ്ച ആരാധന നടക്കുമ്പോൾ ബജ്റംഗ്ദൾ ഗുണ്ടകൾ പ്രശ്നം ഉണ്ടാക്കുകയായിരുന്നെന്ന് ജോണിന്‍റെ സുഹൃത്ത് മിനാക്ഷി സിംഗ് ആരോപിച്ചു. ഗാസിയാബാദ് ഇന്ദിരാ പുരത്തായിരുന്നു സംഭവം. പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത പാസ്റ്ററെയും ഭാര്യയെയും ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു. എന്നാൽ പാസ്റ്ററെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 40-50 പേരടങ്ങുന്ന ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇതിനു പിന്നാലെ വീണ്ടും ജോണിനെയും ജിജിയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇവരുടെ ഫോണുകളും ലാപ്‌ടോപ്പും പിടിച്ചെടുത്തു. പാസ്റ്റർ സന്തോഷ് ജോണും കുടുംബവും 1996 മുതൽ ഗാസിയാബാദിൽ പ്രവർത്തിച്ചുവരികയാണ്. ദമ്പതികൾ ഹാൾ വാടകയ്‌ക്കെടുത്ത് പ്രാർഥന നടത്തുകയും ആളുകളെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരുടെ ആരോപണം. ക്രിസ്തുമതം സ്വീകരിച്ചാൽ രണ്ട് ലക്ഷം രൂപയും വീട് പണിയാൻ 25 ചതുരശ്ര മീറ്റർ സ്ഥലവും ദമ്പതികൾ വാഗ്ദാനം ചെയ്തെന്ന് പരാതിയിൽ പറയുന്നു.

article-image

235w5

You might also like

Most Viewed