കളളപ്പണം വെളുപ്പിക്കൽ കേസ്; ഡികെ ശിവകുമാറിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു

കളളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു. ശിവകുമാറിന് കർണാടകയിലും ഡൽഹിയിലും അനധികൃത സ്വത്തുക്കളുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഐടി വകുപ്പാണ് ഡികെ ശിവകുമാറിനെതിരെ പരാതി നൽകിയിരുന്നത്. മനഃസാക്ഷിക്ക് നിരക്കാത്തതൊന്നും താൻ ചെയ്തിട്ടില്ല, ആരേയും ബുദ്ധിമുട്ടിക്കാനൊ വഞ്ചിക്കാനൊ തയ്യാറല്ല. അങ്ങനെയൊരു ജീവിതം തനിക്ക് ആവശ്യമില്ലെന്നും ഇഡി കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ഡി കെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. നടപടിയാരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ കളളപ്പണം വെളുപ്പിക്കൽ കേസിൽ ശിവകുമാർ ജാമ്യത്തിലാണ്.
ഡൽഹി ഹൈക്കോടതിയാണ് കേസിൽ ശിവകുമാറിന് ജാമ്യം അനുവദിച്ചത്. 25000 രൂപ കോടതിയിൽ കെട്ടിവെക്കണം, രാജ്യം വിട്ടുപോകരുത് എന്നീ നിബന്ധനകളോടെയായിരുന്നു ജാമ്യം. സെപ്റ്റംബർ മൂന്നിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. 2017ൽ ശിവകുമാറിന്റെ ഡൽഹിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച എട്ട് കോടി രൂപ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തിരുന്നു. എന്നാൽ ഇഡി പിടിച്ചെടുത്തത്