നടിയെ ആക്രമിച്ച കേസ്; ദിലീപിന് വേണ്ടി സാക്ഷിയെ മൊഴി മാറ്റാൻ ശ്രമിച്ചതിന്റെ തെളിവ് പുറത്ത്

നടി ആക്രമിക്കപ്പെട്ട സമയം ആലുവയിലെ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപ് മൊഴി നൽകിയിരുന്നത്. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടർ ഹൈദരലിയും അന്വേഷണ സംഘത്തിന് ആദ്യം മൊഴി നൽകിയിരുന്നു. ഈ മൊഴി തിരുത്താനാണ് സൂരജ് ആവശ്യപ്പെടുന്നത്. രേഖകൾ പോലീസിന്‍റെ കൈവശം ഉണ്ടെന്നു പറഞ്ഞ ഡോക്ടറോട്, ആ കോപ്പിക്ക് യാതൊരു വാലിഡിറ്റി ഇല്ലെന്നും, നമ്മൾ കോടതിക്ക് നൽകുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സൂരജ് മറുപടി നൽകുന്നു. നമ്മൾ കൊടുക്കുന്ന മൊഴി കോടതിയിൽ എഴുതിയെടുക്കും. അതാണ് ഇനി പ്രൊസീഡ് ചെയ്യുക. നമ്മൾ എഴുതിയതിലൊന്നും ഒപ്പിട്ടിട്ടില്ലെന്നും സൂരജ് പറയുന്നു. ആ മൊഴിക്ക് ഇനി വാലിഡിറ്റി ഇല്ല. അതുകൊണ്ടാണ് കോടതി വിളിച്ച് ഇങ്ങനെ പറഞ്ഞിരുന്നോ എന്നെല്ലാം ചോദിക്കുന്നത്. നമ്മൾ കൊടുക്കുന്ന മൊഴി നമ്മുടെ അഡ്വക്കേറ്റും പ്രോസിക്യൂഷനും നോട്ട് ചെയ്യും. അതോടെ നമ്മുടെ മൊഴിയെടുപ്പ് കഴിഞ്ഞു. അതാണ് പിന്നെ പരിഗണിക്കുക. എന്താണ് കോടതിയിൽ പറയേണ്ടതെന്ന് വക്കീൽ പറഞ്ഞു തരുമെന്നും സൂരജ് പറയുന്നു.
ഇതുവരെ എങ്ങനെയായി എന്ന് ഡോക്ടർ ചോദിക്കുമ്പോൾ, ഇതുവരെ പ്രശ്‌നം ഒന്നുമില്ല. ചണ്ഡീഗഡിൽ നിന്നും റിപ്പോർട്ട് വന്നശേഷമേ നമ്മുടെ ക്രോസ് തുടങ്ങൂ. ഡോക്ടറുടെ സ്‌റ്റേറ്റ്‌മെന്‍റ് റിക്കാർഡ് ചെയ്തുകഴിഞ്ഞാൽ പിന്നെ പോകേണ്ടി വരില്ല. കൺഫർമേഷന് വേണ്ടി ഡേറ്റ് ഒക്കെ ചോദിക്കും. എത്രാം തീയതി, എന്ന ഡേറ്റ് തുടങ്ങി ചോദിക്കും. അതേ മൊഴി തന്നെ നഴ്‌സും നൽകുന്നതോടെ അതിന്‍റെ ക്ലാരിഫിക്കേഷൻ കഴിഞ്ഞുവെന്നും സൂരജ് പറയുന്നു. നശിപ്പിക്കപ്പെട്ട ദിലീപിന്‍റെ ഫോൺ രേഖകൾ വിദഗ്ധപരിശോധനയിലൂടെ തിരികെ എടുത്തപ്പോഴാണ് സാക്ഷിയെ സ്വാധീനിക്കുന്ന ഫോൺ സംഭാഷണം അന്വേഷണസംഘത്തിന് ലഭിച്ചത്.