രോഗിയുടെ കൂട്ടിരിപ്പുകാരനെ മർദ്ദിച്ച സംഭവം: കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാരെ സെക്യൂരിറ്റി ജീവനക്കാർ മർദിച്ച പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവവുമായി ബന്ധപ്പെട്ടുള്ള സെക്യൂരിറ്റി ജീവനക്കാരെ ഏജൻസി സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. ഇതുകൂടാതെ സെക്യൂരിറ്റി ജീവനക്കാരെ നൽകിയ ഏജൻസിക്ക് അടിയന്തരമായി നോട്ടീസയച്ച് ആവശ്യമെങ്കിൽ ഈ ഏജൻസിയുമായുള്ള കരാർ റദ്ദാക്കാനും മന്ത്രി നിർദേശം നൽകി. മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴിലല്ലായിരുന്നു ഈ സെക്യൂരിറ്റി ജീവനക്കാർ പ്രവർത്തിച്ചിരുന്നത്. ഇനിമുതൽ എല്ലാ സെക്യൂരിറ്റി ജീവനക്കാരും ഇവരുടെ റിപ്പോർട്ടിംഗും ദൈനംദിന പ്രവർത്തനങ്ങളുമെല്ലാം മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴിൽ നടത്തണമെന്നും നിർദേശം നൽകി. ഇതോടൊപ്പം ഈ സെക്യൂരിറ്റി ജീവനക്കാർക്ക് പരിശീലനം നൽകാനും മന്ത്രി നിർദേശിച്ചു.

You might also like

Most Viewed