ഫിലിപ്പീൻസിലെ ഉന്നത സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ മരിച്ചു
ഞായറാഴ്ച ഉച്ചയോടെ മെട്രോ മനിലയിലെ യൂണിവേഴ്സിറ്റി കാമ്പസിൽ വെടിവയ്പ്പ് നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ക്യൂസോൺ സിറ്റിയിലെ അറ്റെനിയോ ഡി മനില സർവകലാശാലയുടെ ഗേറ്റിൽ പ്രാദേശിക സമയം 14:55 നാണ് വെടിവെപ്പ് നടന്നതെന്ന് മെട്രോ മനില ഡെവലപ്‌മെന്റ് അതോറിറ്റി (എംഎംഡിഎ) സ്ഥിരീകരിച്ചു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അലക്‌സാണ്ടർ ഗെസ്മുണ്ടോ ഞായറാഴ്ച ഉച്ചയ്ക്ക് ലോ സ്കൂളിന്റെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കേണ്ടതായിരുന്നു.
വെടിവെയ്പിനെ തുടർന്ന് യൂണിവേഴ്സിറ്റി അടച്ചിട്ടു. വെടിവെച്ചയാളെ കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്.