ചലചിത്ര അക്കാദമി ചെയർ‍മാൻ രാജിവെക്കണം; സംവിധായകന്‍ വിനയൻ


സംവിധായകനും ചലചിത്ര അക്കാദമി ചെയർ‍മാനുമായ രഞ്ജിത്തിനെതിരെ വീണ്ടും രൂക്ഷ വിമർ‍ശനവുമായി സംവിധായകന്‍ വിനയന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെ നടത്തിയ വിമർ‍ശനത്തിൽ‍ ചലചിത്ര അക്കാദമി ചെയർ‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത് രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ചലചിത്ര അവാർ‍ഡ് നിർ‍ണയത്തിലെ ഇടപെടലിനെക്കുറിച്ച് മന്ത്രിക്ക് നൽ‍കിയ പരാതിയിൽ‍ മറുപടി ലഭിച്ചില്ല എന്നും മറ്റു പലരേയും ബാധിക്കുമെന്നതിനാലാണ് താന്‍ കോടതിയിൽ‍ പോകാതിരുന്നതെന്നും വിനയന്‍ വ്യക്തമാക്കി. കേസ് തള്ളിപ്പോകാന്‍ വേണ്ടി ചിലർ‍ കോടതിയിൽ‍ വ്യാജ പരാതികൾ‍ കൊടുത്തു എന്നും സംവിധായകന്‍ ഷാജി. എന്‍. കരുണ്‍ തന്നെ ഫോണിൽ‍ വിളിച്ച് പിന്തുണ അറിയിച്ചുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിനയന്‍ ചൂണ്ടിക്കാട്ടി.  കളങ്കിതനായ ചെയർ‍മാന്‍ അവാർ‍ഡ് ദാന ചടങ്ങിലും ഫിലിം ഫെസ്റ്റിവലുകളിലും പങ്കെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പോസ്റ്റിലൂടെ ആഞ്ഞടിച്ചു. സാംസ്‌കാരിക മന്ത്രിയിൽ‍ നിന്നും തനിക്ക് ഒരു മറുപടിയും ലഭിച്ചില്ലെന്നും അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി മനു. സി. പുളിക്കന്‍ തന്നെ വിളിച്ചിരുന്നുവെന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു. 

സംവിധായകന്‍ വിനയന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർ‍ണരൂപം: “പ്രിയമുള്ള എന്‍റെ സുഹൃത്തുക്കൾ‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ‍ നേരുന്നു. വളരെ അത്യാവശ്യമായ ഒരു കാര്യം നിങ്ങളുമായി പങ്കുവയ്‌കേണ്ടതുണ്ട് എന്നതു കൊണ്ടു കൂടിയാണ് ഇപ്പോളീ കുറിപ്പെഴുതുന്നത്...ചലച്ചിത്ര അക്കാദമിയുടെ ചെയർ‍മാന്‍ ഇത്തവണത്തെ സിനിമാ അവാർ‍ഡു നിർ‍ണ്ണയത്തിൽ‍ തന്റെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് ഇടപെട്ടു എന്ന ജൂറി മെമ്പർ‍മാരുടെ തന്നെ വെളിപ്പെടുത്തലുകൾ‍ക്കു ശേഷം അതിനെ ക്കുറിച്ച് വലിയ ചർ‍ച്ച നമ്മുടെ നാട്ടിൽ‍ നടന്നുവല്ലോ?  ധാർ‍മ്മികതയുടെ പേരിലാണങ്കിലും നിയമ പരമായിട്ടാണങ്കിലും തെറ്റു ചെയ്തു എന്ന് പകലു പോലെ വ്യക്തമായ സാഹചര്യത്തിൽ‍ ചെയർ‍മാന്‍സ്ഥാനം രാജി വയ്കുന്നതാണ് മാന്യത എന്നാണ് ഞാന്‍ അന്നും ഇന്നും പറയുന്നത് .. അല്ലാതെ കോടതിയിൽ‍ കേസിനു പോകുമെന്നോ പ്രഖ്യാപിച്ച അവാർ‍ഡ്കൾ‍ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെടുമെന്നോ ഞാനൊരിടത്തും പറഞ്ഞിട്ടില്ല.. ഒരു നിലപാടെടുത്താൽ‍ യാതൊരു കാരണവശാലും ഞാനതിൽ‍ നിന്നു മാറുകയില്ല എന്ന് എന്നെ മനസ്സിലാക്കിയിട്ടുള്ള സുഹൃത്തുക്കൾ‍ക്കറിയാം..  ജൂറി മെമ്പർ‍മാരുടെ വോയിസ് ക്ലിപ്പ് ഉൾ‍പ്പെടെ കൃത്യമായ തെളിവുകളുമായി കോടതിയിൽ‍ പോയാൽ‍ അക്കാദമി പുലിവാലുപിടിക്കും എന്നറിയാഞ്ഞിട്ടല്ല ഞാനതിനു പോകാഞ്ഞത്. അതെന്റെ നിലപാടായിരുന്നു... അതിനു ചില കാരണങ്ങളും ഉണ്ടായിരുന്നു. അക്കാദമി ചെയർ‍മാന്‍ ശ്രീ രഞ്ജിത് കാണിച്ച വൃത്തികേടിന് മറ്റു പലരും ബുദ്ധിമുട്ടേണ്ടതില്ലല്ലോ എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ സിനിമാക്കഥ പോലുള്ള ചില കോടതി നാടകങ്ങൾ‍ നടത്തി നിയമത്തിന്റെ കണ്ണിൽ‍ പൊടിയിട്ട് ആ പബ്ലിസിറ്റിയിൽ‍ രക്ഷപെടാനുള്ള ശ്രമം മറുപക്ഷത്ത് നടക്കുന്നു എന്നത് പരിഹാസ്യമാണ്. ചില ഡമ്മി കക്ഷികളെ കണ്ടെത്തി യാതൊരു തെളിവും ഹാജരാക്കാതെ കോടതികളിൽ‍ കേസുകൊടുപ്പിച്ചു തള്ളിക്കുക. ആ വാർ‍ത്ത കൊടുത്ത് താന്‍ തെറ്റുകാരനല്ലന്ന് വരുത്തി തീർ‍ക്കുക. ഈ തിരക്കഥ കാലഹരണപ്പെട്ടതാണന്ന് പറഞ്ഞു കൊള്ളട്ടെ.. ഇന്നു സുപ്രീം കോടതിയിൽ‍ ചെല്ലുമ്പോൾ‍ അവിടെ തടസ്സ ഹർ‍ജി കൊടുത്തു എന്നു കൂടി വാർ‍ത്തവന്നാൽ‍ സംഗതി വളരെ വിശ്വസനീയമായി എന്നു ധരിക്കുന്നെങ്കിൽ‍ അതിൽ‍ ഇങ്ങനൊരു ചതി ഉണ്ടായിരുന്നു എന്ന് നിങ്ങളെ ധരിപ്പിക്കേണ്ടത് എന്റെ ആവശ്യമാണ്.”

article-image

gdgf

You might also like

Most Viewed