വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവം; സ്റ്റേജിൽ കയറാൻ പെൺകുട്ടിക്ക് ലജ്ജയുണ്ടായിരുന്നുവെന്ന് ജിഫ്രി തങ്ങൾ


വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ വിചിത്ര ന്യായീകരണവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പൊതുവേദിയിലേക്ക് വരുമ്പോൾ സ്ത്രീകൾ ലജ്ജിതരാണെന്നും ഇതൊഴിവാക്കാനാണ് ആ പെൺകുട്ടിയെ സ്റ്റേജിൽ കയറ്റിയതിന് സമസ്ത നേതാവ് അബ്ദുല്ല മുസ്ലിയാർ വിമർശനം നടത്തിയതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പെൺകുട്ടിയെ സമസ്ത നേതാവ് അപമാനിച്ചെന്ന പ്രയോഗം തെറ്റാണ്. അങ്ങനെയൊന്ന് അവിടെ സംഭവിച്ചിട്ടില്ല. സ്ത്രീകൾ ലജ്ജിതരാകുന്ന മാനസിക അവസ്ഥ മനസിലാക്കിയാണ് അന്ന് സമസ്ത നേതാവ് പ്രതികരിച്ചത്. സ്റ്റേജിൽ കയറാൻ പെൺകുട്ടിക്ക് ലജ്ജയുണ്ടായതായി അദ്ദേഹം മനസിലാക്കിയിരുന്നു. ഇതോടെയാണ് കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചതിനെ വിമർശിച്ചത്. 

ഈ സംഭവത്തിൽ പെൺകുട്ടിക്കോ വീട്ടുകാർക്കോ നാട്ടുകാർക്കോ പരാതിയില്ല. രാജ്യത്തിന്‍റെ നന്മ മനസിലാക്കി പ്രവർത്തിക്കുന്നവരാണ് സമസ്ത അംഗങ്ങൾ. കാലോചിതമായ പ്രവർത്തനമാണ് സമസ്ത നടത്തുന്നത്. സമസ്ത മാറണമെന്ന് പുറത്തുള്ളവരല്ല പറയേണ്ടതെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. ഈ വിഷയത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുക്കുന്നത് സ്വാഭാവിക നടപടി മാത്രമാണ്. കേസെടുക്കുന്നത് ഒന്നും ഒരു വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed