പോ­രാ­ളി­യു­ടെ­ സംഗീ­തത്തെ­ വി­സ്‌മരി­ച്ച്‌ ജനഗണമന


രാജീവ് വെള്ളിക്കോത്ത്

ഏതൊ­രു­ ഗാ­നത്തി­ന്റെ­യും ജീ­വൻ നൽ­കു­ന്ന സംഗീ­ത സംവി­ധാ­യകനാണ് ഗാ­നരചയി­താ­വി­നേ­ക്കാ­ളും എന്നും പ്രശസ്തി­യും പ്രാ­ധാ­ന്യവും ലഭി­ക്കു­ക. ചലച്ചി­ത്രഗാ­നങ്ങൾ ആയാ­ലും ലളി­തഗാ­നങ്ങൾ ആയാ­ലും പലപ്പോ­ഴും രചയി­താവ് വി­സ്മരി­ക്കപ്പെ­ടും. റേ­ഡി­യോ­ പ്രചാ­രത്തി­ലു­ള്ള കാ­ലം മു­തൽ­ക്ക് രചയി­താ­വി­നെ­ എടു­ത്തു­പറഞ്ഞു­ തു­ടങ്ങി­യെ­ങ്കി­ലും സംഗീ­ത സംവി­ധാ­യകർ­ക്ക് ലഭി­ക്കു­ന്ന പ്രാ­ധാ­ന്യമൊ­ന്നും തന്നെ­ രചയി­താ­ക്കൾ­ക്ക് നൽ­കാ­ത്ത ഒരു­ സന്പ്രദാ­യമാ­യി­ മാ­റു­കയോ­ പലപ്പോ­ഴും സാ­ഹി­ത്യശു­ദ്ധി­ ആസ്വദി­ക്കപ്പെ­ടാ­തെ­ പോ­വു­കയോ­ ചെ­യ്യു­ന്നു­. ഇതിൽ നി­ന്നെ­ല്ലാം വ്യത്യസ്തമാണ് ഇന്ത്യയു­ടെ­ ദേ­ശീ­യഗാ­നം. സാ­ഹി­ത്യത്തിൽ ഏറെ­ പ്രശസ്തനാ­യ ടാ­ഗോ­റി­ന്റെ­ വരി­കളെ­യാണ് ഏറ്റവും കൂ­ടു­തൽ അറി­യപ്പെ­ട്ടത്. അതി­ന്റെ­ ഈണമി­ട്ട ഇന്ത്യൻ നാ­ഷണൽ ആർ­മി­യു­ടെ­ പോ­രാ­ളി­യെ­ പലപ്പോ­ഴും എല്ലാ­വരും മറന്നു­ എന്ന് തന്നെ­ പറയാം. ക്യാ­പ്റ്റൻ രാംസിംഗ് ഠാ­ക്കൂർ എന്ന ദേ­ശ സ്നേ­ഹി­യാണ് ദേ­ശീ­യഗാ­നം ഈണമി­ട്ടത് എന്നാണ് ചരി­ത്രം പറയു­ന്നത്. രബീ­ന്ദ്ര നാ­ഥ ടാ­ഗോർ തന്നെ­യാ­യി­രു­ന്നു­ ഈണം നൽ­കി­യത് എന്നും വലി­യൊ­രു­ വി­ഭാ­ഗം അവകാ­ശപ്പെ­ടു­ന്നു­ണ്ടെ­ങ്കി­ലും രാംസിംഗ് താ­ക്കൂർ വയലി­നും വാ­യി­ച്ചു­ കൊ­ണ്ട് മഹാ­ത്മാ­ഗാ­ന്ധി­ അടക്കമു­ള്ളവരു­ടെ­ മു­ന്നിൽ സംഗീ­ത ബാ­ൻ­ഡ് അവതരി­പ്പി­ക്കു­ന്ന ഫോ­ട്ടോ­ അടക്കമു­ള്ള  പല ചരി­ത്രങ്ങളും രാംസിംഗി­ന്റെ­ സംഗീ­ത സി­ദ്ധി­യെ­പ്പറ്റി­യും  ജനഗണമനയു­ടെ­ ഉത്ഭവത്തെ­പ്പറ്റി­യും  പ്രതി­പാ­ദി­ക്കു­ന്നു­ണ്ട്.

ഇന്ത്യ സ്വാ­തന്ത്രത്യ്രമാ­യി­ 71 ആണ്ട് കഴി­യു­ന്പോ­ഴും നമ്മൾ ദേ­ശീ­യ ഗാ­നത്തി­ന്റെ­ സ്രാ­ഷ്ടാ­വാ­യി­ രവീ­ന്ദ്ര നാ­ഥ ടാ­ഗോ­റി­നെ­ മാ­ത്രമേ­ അറി­യു­ന്നു­ള്ളൂ­. ഇക്കാ­ര്യത്തി­ലു­ള്ള ഭി­ന്നാ­ഭി­പ്രാ­യം എന്ത് തന്നെ­യാ­യാ­ലും  ജനഗണമനയു­ടെ­ ഈണം ഇട്ടതു­ ആരെ­ന്നു­ള്ളത്  പു­തു­തലമു­റ അറി­ഞ്ഞി­രി­ക്കേ­ണ്ട വി­ഷയമാ­ണ്. ജനഗണമന മാ­ത്രമല്ല ഇന്ത്യയിൽ ഇന്നും പ്രചരി­ക്കു­ന്ന ‘സാ­റെ­ ജാ­ഹ സെ­ അച്ഛാ­’ എന്ന ദേ­ശഭക്തി­ഗാ­നം അടക്കം ദൂ­രദർ­ശൻ അടക്കമു­ള്ള, ചാ­നലു­കൾ ഇപ്പോ­ഴും സംപ്രേ­ക്ഷണം ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്ന പല ദേ­ശ ഭക്തി­ഗാ­നങ്ങളും ഈണമി­ട്ടത് രാംസിംഗ് ഠാ­ക്കൂർ ആണെ­ന്നു­ള്ളത് വസ്തു­തയാ­ണ്. സംഗീ­തോ­പകരണങ്ങളു­ടെ­ പ്രാ­ഥമി­ക വശങ്ങൾ അഭ്യസി­ച്ചു­ തു­ടങ്ങു­ന്ന ഏതൊ­രു­ വി­ദ്യാ­ർ­ത്ഥി­ക്കും, അത്യാ­വശ്യം സംഗീ­ത ബോ­ധമു­ള്ള ആർ­ക്കും എപ്പോ­ഴും സംഗീ­ത ഉപകരണങ്ങളിൽ വാ­യി­ക്കാൻ കഴി­യു­ന്ന ഒരു­ ഗാ­നമാണ് ഇന്ത്യൻ ദേ­ശീ­യഗാ­നം. കീ­ ബോ­ർ­ഡ് അഭ്യസി­ക്കാൻ തു­ടങ്ങു­ന്ന കു­ട്ടി­കൾ­ക്ക് ആരു­ടേ­യും സഹാ­യമി­ല്ലാ­തെ­ ഈ ഗാ­നം വാ­യി­ക്കാൻ കഴി­യും.

ഏതൊ­രു­ രാ­ഷ്ട്രഗാ­നത്തി­നോ­ടും കി­ടപി­ടി­ക്കത്തക്ക വി­ധത്തി­ലു­ള്ള നമ്മു­ടെ­ ദേ­ശീ­യ ഗാ­നത്തി­ന്റെ­ ഈണമൊ­രു­ക്കി­യത് ശങ്കരാ­ഭരണ രാ­ഗത്തി­ലാ­ണെ­ന്നു­ള്ളതാണ് അതി­നെ­ ജനപ്രി­യമാ­ക്കു­ന്നത്. കീ­ ബോ­ർ­ഡി­ലെ­ ഷഡ്ജം മു­തൽ ഷഡ്ജം വരെ­യു­ള്ള വെ­ള്ള കട്ടകൾ അടു­പ്പി­ച്ചു­ വാ­യി­ച്ചാൽ ലഭി­ക്കു­ന്ന ഈ രാ­ഗം പാ­ശ്ചാ­ത്യ നോ­ട്ടാ­യും ഉപയോ­ഗി­ക്കു­ന്നു­ എന്നതു­കൊ­ണ്ട് തന്നെ­ രാ­ഗത്തി­ന്റെ­ അന്താ­രാ­ഷ്ട്ര തലത്തി­ലു­ള്ള ശ്രദ്ധ ലഭി­ക്കാ­നി­ടയാ­ക്കി­ എന്ന് വേ­ണമെ­ങ്കിൽ കരു­താം. 

സൂ­ര്യനസ്തമി­ക്കാ­ത്ത ബ്രി­ട്ടീഷ് സാ­മ്രാ­ജ്യത്തി­ന്റെ­ ആധി­പത്യത്തിൽ നി­ന്നും ഇന്ത്യ സ്വതന്ത്രമാ­കു­ന്പോൾ നമ്മൾ­ക്ക് ലഭി­ച്ച സംഗീ­തത്തി­ന്റെ­ (പലതും ഭാ­രതീ­യരിൽ നി­ന്നും അവരും) പാ­ശ്ചാ­ത്യ രീ­തി­യും ആ രാ­ഗത്തിൽ സിംഗ് പ്രകടമാ­ക്കി­ എന്നതും നമ്മു­ടെ­ ദേ­ശീ­യ ഗാ­നത്തി­ന്റെ­ പ്രത്യേ­കതയാ­ണ്. പാ­ശ്ചാ­ത്യ സംഗീ­തത്തി­ന്റെ­ കൂ­ടി­ ബേ­സിക് താ­ളമാ­യ 4/4 എന്ന ക്രമത്തി­ലാണ് ഇതി­ന്റെ­ താ­ളക്രമവും. ഏറ്റവും എളു­പ്പത്തിൽ മനസിൽ പതി­യാ­വു­ന്ന ചേ­രു­വകൾ എന്താ­ണോ­, അത് ജനഗണമനയു­ടെ­ ചി­ട്ടപ്പെ­ടു­ത്തലിൽ ഉണ്ടാ­യി­രു­ന്നു­ എന്നത് തന്നെ­യാണ് ജനഗണമനയു­ടെ­ ജനകീ­യത. ഭാ­രതത്തി­ലെ­ എല്ലാ­ സംസ്ഥാ­നക്കാ­ർ­ക്കും ഏതൊ­രു­ ഭാ­ഷക്കാ­ർ­ക്കും എളു­പ്പം വഴങ്ങു­ന്ന വരി­കളും താ­ളക്രമവും അതി­ന്റെ­ സ്വീ­കാ­ര്യത വർ­ദ്ധി­പ്പി­ച്ചു­. പാ­ശ്ചാ­ത്യ രീ­തി­യി­ലു­ള്ള നൊ­ട്ടേ­ഷൻ അന്താ­രാ­ഷ്ട്ര തലത്തിൽ പോ­ലും അതി­നെ­ മു­ൻ­നി­രയിൽ എത്താൻ സഹാ­യി­ക്കു­കയും ചെ­യ്തു­. പാ­ട്ടറി­യു­ന്നവനും അറി­യാ­ത്തവനും ഒരു­പോ­ലെ­ മൂ­ളാ­നും പാ­ട്ടി­നൊ­പ്പം താ­ളം പി­ടി­ക്കാ­നും കഴി­യു­ന്ന അതി­ന്റെ­ കന്പോ­സിംഗ് രീ­തി­ ജനകീ­യമാ­വു­കയും ചെ­യ്തു­. അതോ­ടൊ­പ്പം ഇന്ത്യയു­ടെ­ വൈ­വി­ധ്യവും സംസ്കാ­രവും ഉൾ­ക്കൊ­ണ്ടു­കൊ­ണ്ട് രവീ­ന്ദ്രനാ­ഥ ടാ­ഗോ­റി­ന്റെ­ ദേ­ശസ്നേ­ഹമൂ­റു­ന്ന വരി­കളും നമ്മു­ടെ­ ദേ­ശീ­യഗാ­നത്തി­ന്റെ­ യശസ്സ് ഒന്ന് കൂ­ടി­ ഉയർ­ത്തു­കയും ചെ­യ്തു­. ബംഗാ­ളി­യിൽ രചി­ച്ച ആ ഗാ­നത്തിന് ‘ഭാ­ഗ്യവി­ധാ­താ­’ എന്നാണ് ആദ്യം പേ­രി­ട്ടി­രു­ന്നത്. ഉത്തർ­പ്രദേ­ശി­ലെ­ പ്രൊ­വി­ൻ­ഷ്യൽ ആംസ് വി­ഭാ­ഗത്തിൽ ബാ­ൻ­ഡി­ന്റെ­ ചു­മതല വഹി­ച്ചി­രു­ന്ന രാംസിംഗ് ജനഗണമന ചി­ട്ടപ്പെ­ടു­ത്തി­യപ്പോൾ അത് ഇന്ത്യയു­ടെ­ ദേ­ശീ­യഗാ­നമാ­യി­ മാ­റു­മെ­ന്ന് കരു­തി­യി­ല്ലെ­ങ്കി­ലും ദേ­ശീ­യഗാ­നമാ­ക്കാൻ തരത്തി­ലു­ള്ള യോ­ഗ്യത ആ ഗാ­നത്തിന് വന്നു­ ചേ­ർ­ന്നത് മു­കളിൽ പറഞ്ഞ അതി­ന്റെ­ സൃ­ഷ്ടി­പരമാ­യ കാ­രണങ്ങൾ തന്നെ­യാണ് എന്നതിൽ സംശയമി­ല്ല. 

പ്രശസ്ത കവി­ ഇഖ്‌ബാ­ലി­ന്റെ­ ‘സാ­രെ­ ജാ­ഹ സെ­ അച്ഛാ­’ കൂ­ടാ­തെ­, ‘കഥം കഥം ബതാ­യേ­ ജാ­’ (രചനയും സംഗീ­തവും), ‘ആവൊ­ മി­ൽ­കർ ഗയെ­ ഗീ­ത്’ തു­ടങ്ങി­ നാ­ൽ­പ്പതോ­ളം ദേ­ശഭക്തി­ഗാ­നങ്ങൾ രാംസിംഗി­ന്റെ­ മനസിൽ ഉരു­ത്തി­രി­ഞ്ഞവയാ­ണ്. 1950 ജനു­വരി­ 24ാം തീ­യതി­യാണ് ജനഗണമനയെ­ കോ­ൺ­സ്റ്റി­റ്റ്യു­വന്‍റെ­് അസംബ്ലി­ ദേ­ശീ­യഗാ­നമാ­യി­ അംഗീ­കരി­ച്ചത്. 1911ൽ‍ ഇന്ത്യൻ നാ­ഷണൽ‍ കോ­ൺ‍­ഗ്രസി­ന്‍റെ­ 28ാം വാ­ർ‍­ഷി­കം കൊ­ൽ‍­ക്കത്തയിൽ‍ ആഘോ­ഷി­ച്ചപ്പോൾ‍ ആദ്യമാ­യി­ ഇത് ആലപി­ച്ചു­. 1912 ജനു­വരി­യിൽ‍ തത്വബോ­ധി­ എന്ന പത്രി­കയി­ലാണ് ഭാ­രത് വി­ധാ­ത എന്ന ശീ­ർ‍­ഷകത്തിൽ‍ ഈ ഗാ­നം ആദ്യം പ്രസി­ദ്ധീ­കൃ­തമാ­യത്. ദേ­ശീ­യഗാ­നത്തെ­പ്പറ്റി­ ഇനി­യു­മു­ണ്ട് അറി­യാൻ ചി­ലതൊ­ക്കെ­. 

You might also like

Most Viewed