സൗദിയിൽ ഉംറ നിർവ്വഹിക്കുന്നതിനുള്ള പ്രായ പരിധി ഉയർത്തി
മക്ക: സൗദിയിൽ ഉംറ കർമം നിർവ്വഹിക്കുന്നതിനുള്ള പ്രായ പരിധി 60 വയസ്സിൽ നിന്നും 70 വയസാക്കി വർദ്ധിപ്പിച്ചു . 18 വയസ്സ്് മുതൽ 70 വയസ്സ് വരെയുള്ളവർക്ക് "ഇഹ്തമർന” ആപ്പ് വഴി ഉംറ നിർവ്‍വഹിക്കാൻ കഴിയുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
കോവിഡ് ആരോഗ്യ സുരക്ഷയുടെ ഭാഗമായി മന്ത്രാലയത്തിന്‍റെ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണമെന്നും ,18 വയസിൽ താഴെയുള്ളവർക്ക് ഉംറ നിർവഹിക്കാൻ അനുമതിയില്ലന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

