കാർ‍ഷിക നിയമങ്ങൾ‍ പിൻ‍വലിക്കാനുള്ള കരട് ബിൽ‍ തയ്യാറായി


ന്യൂഡൽഹി: കാർ‍ഷിക നിയമങ്ങൾ‍ പിൻ‍വലിക്കാനുള്ള കരട് ബിൽ‍ തയ്യാറായി. കൃഷി, നിയമന്ത്രാലയം എന്നിവ ചേർ‍ന്നാണ് കരട് റിപ്പീൽ‍ ബിൽ‍ തയ്യാറാക്കിയത്. കരട് ബിൽ‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കായി സമർ‍പ്പിച്ചു. ബിൽ‍ ബുധനാഴ്ച പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ‍ നടക്കുന്ന കേന്ദ്ര മന്ത്രിസഭാ യോഗം പാസാക്കും.

വിവാദമായ മൂന്ന് കാർ‍ഷിക നിയമങ്ങളും റദ്ദാക്കുന്ന നടപടികളിൽ‍ ഏറ്റവും പ്രധാനമാണ് റിപ്പീൽ‍ ബിൽ‍ പാർ‍ലമെന്റിൽ‍ അവതരിപ്പിക്കുന്നത്. നിയമങ്ങൾ‍ പിൻ‍വലിക്കാനുള്ള കാരണങ്ങൾ‍ സഹിതം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ബിൽ‍ തയ്യാറാക്കിയിട്ടുള്ളത്. മൂന്ന് ബില്ലുകളും ഒരുമിച്ചാകും പിൻ‍വലിക്കുക. പാർ‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്പോൾ‍ ആദ്യദിവസം ആദ്യബിൽ‍ ആയി തന്നെ അവതരിപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

അതിനിടെ സംയുക്ത കിസാൻമോർ‍ച്ചയുടെ നേതൃത്വത്തിൽ‍ ഉത്തർ‍പ്രദേശിലെ ലഖ്‌നൗവിൽ‍ ഇന്ന് കർ‍ഷക മഹാപഞ്ചായത്ത് ചേരും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ‍ രാകേഷ് ടികായത് അടക്കമുള്ള നേതാക്കൾ‍ പങ്കെടുക്കും.

താങ്ങുവില സംബന്ധിച്ച് നിയമപരിരക്ഷ ഉറപ്പാക്കണം. നിർ‍ദിഷ്ട വൈദ്യുതി ഭേദഗതി ബിൽ‍ പിന്‍വലിക്കുക, സമരത്തിൽ‍ മരിച്ച കർ‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽ‍കണം, കർ‍ഷകർ‍ക്കെതിരെയുള്ള കേസുകൾ‍ പിൻ‍വലിക്കണം, അജയ് മിശ്രയെ മന്ത്രിസഭയിൽ‍ നിന്ന് പുറത്താക്കണം എന്നീ ആവശ്യങ്ങൾ‍ ഉന്നയിച്ചാണ് ഇന്നത്തെ മഹാപഞ്ചായത്ത്. നിയമങ്ങൾ‍ പിൻ‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷമുള്ള ആദ്യ പ്രതിഷേധ പരിപാടിയാണ് ലഖ്‌നൗവിലെ മഹാപഞ്ചായത്ത്.

You might also like

Most Viewed