വ്യാജ വാർത്ത: റാണ അയൂബിന് നേരെ സംഘടിത ആക്രമണം
ന്യൂഡൽഹി: ബാല പീഡകരെ അനുകൂലിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവർത്തക റാണ അയൂബിന് നേരെ സോഷ്യൽ മീഡിയയിൽ സംഘടിത ആക്രമണം. റിപ്പബ്ലിക് ടി.വിയുടെ പാരഡി പേജിലാണ് റാണ അയൂബിന്റേതെന്ന വ്യാജേന ഈ സന്ദേശം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് പല ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുകയായിരുന്നു.
ബാല പീഡകരും മനുഷ്യരാണ്. അവർക്കെന്താ മനുഷ്യാവകാശമില്ലേ? മുസ്ലീങ്ങളെ തൂക്കിക്കൊല്ലാൻ വേണ്ടിയാണ് ഈ ഹിന്ദുത്വ സർക്കാർ ബാല പീഡകർക്ക് വധശിക്ഷ നൽകുന്ന ഓർഡിനൻസ് കൊണ്ടുവന്നത്. ഇന്ത്യയിൽ മുസ്ലീങ്ങൾ സുരക്ഷിതരല്ല എന്ന സന്ദേശമാണ് റാണ അയൂബിന്റേതെന്ന പേരിൽ റിപ്പബ്ലിക് ടി.വിയുടെ പാരഡി പേജിൽ പ്രത്യക്ഷപ്പെട്ടത്.
ആയിരങ്ങളാണ് ഈ ട്വീറ്റ് റീ ട്വീറ്റ് ചെയ്തത്. വിവിധ സോഷ്യൽ മീഡിയ സൈറ്റുകളിലും വൈകാതെ ഇതേ സന്ദേശം പ്രത്യക്ഷപ്പെട്ടു. ഫേസ്ബുക്കിലെ യോഗി ആദിത്യനാഥ് കി സേന എന്ന പേജിൽ മാത്രം ഇത് 12500ലേറെ തവണയാണ് സന്ദേശം ഷെയർ ചെയ്യപ്പെട്ടത്.
