കൗൺസിലർ‍മാരുടെ പിന്തുണയുള്ളിടത്തോളം കാലം രാജിവയ്ക്കില്ലെന്ന് ആര്യ രാജേന്ദ്രൻ


കത്ത് വിവാദത്തിന്റെ പേരിൽ‍ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം മേയർ‍ ആര്യ രാജേന്ദ്രൻ‍. കൗൺസിലർ‍മാരുടെ പിന്തുണയുള്ളിടത്തളം കാലം രാജിവയ്ക്കില്ലെന്ന് മേയർ‍ പറഞ്ഞു. ഇല്ലാത്ത കാര്യത്തിനാണ് തന്നെ ക്രൂശിക്കുന്നത്.സംഭവത്തിൽ‍ അന്വേഷണം പുരോഗമിക്കുകയാണ്. ഒന്നും അറിയാതെയല്ല പരാതി നൽ‍കിയത്. ക്രൈംബ്രാഞ്ചിനോട് എല്ലാം പറഞ്ഞിട്ടുണ്ട്. കോടതി പറയുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് മേയർ‍ വ്യക്തമാക്കി.

മഹിളാ കോൺഗ്രസിന്റെ പെട്ടി പ്രതിഷേധത്തെ വിമർ‍ശിച്ച മേയർ‍, മാനനഷ്ടകേസ് കൊടുക്കുന്ന കാര്യം നിയമവശം നോക്കി തീരുമാനിക്കുമെന്നും പറഞ്ഞു.

കത്തി വിവാദത്തിൽ‍ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർ‍മാർ‍ ഇന്നും പ്രതിഷേധിക്കുകയാണ്. ബിജെപി −യുഡിഎഫ് കൗൺസിലർ‍മാരാണ് നഗരസഭയ്ക്കുള്ളിൽ‍ പ്രതിഷേധിക്കുന്നത്. നഗരസഭയിലേക്ക് ഒബിസി മോർ‍ച്ച നടത്തിയ മാർ‍ച്ചിൽ‍ സംഘർ‍ഷമുണ്ടായി. ബാരിക്കേഡ് മറിക്കടക്കാൻ ശ്രമിച്ച പ്രവർ‍ത്തകർ‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

അതേസമയം കത്ത് വിവാദത്തിൽ‍ സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ‍ നാഗപ്പന്റെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷമാകും സംസ്ഥാന പൊലീസ് മേധാവിക്ക് ക്രൈംബ്രാഞ്ച് സംഘം റിപ്പോർ‍ട്ട് നൽ‍കുക. വിവാദമായ കത്ത് വ്യാജമാണെന്ന നിലപാട് നഗരസഭയും സിപിഐഎമ്മും ആവർ‍ത്തിക്കുന്നതിനിടെയാണ് അന്വേഷണ സംഘം ജില്ലാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നത്. കത്ത് ലഭിച്ചിട്ടില്ലെന്ന നിലപാട് ക്രൈംബ്രാഞ്ച് സംഘത്തിന് മുമ്പിലും ആനാവൂർ‍ ആവർ‍ത്തിക്കാനാണ് സാധ്യത. കത്ത് കൃത്രിമമാണെന്ന മൊഴിയാണ് മേയർ‍ ആര്യാ രാജേന്ദ്രനും ജീവനക്കാരും നൽ‍കിയത്.

സംഭവത്തിൽ‍ കേസെടുത്തില്ലേയെന്ന് ഇന്നലെ ഹൈക്കോടതി ചോദിച്ച പശ്ചാത്തലത്തിൽ‍ ഉടൻ എഫ്‌ഐആർ‍ രജിസ്റ്റർ‍ ചെയ്യുമെന്നാണ് സൂചന. ഹൈക്കോടതി ആവശ്യപ്പെട്ടാൽ‍ നേരിട്ട് ഹാജരായി കാര്യങ്ങൾ‍ വ്യക്തമാക്കുമെന്ന് മേയറുടെ ഓഫിസ് വ്യക്തമാക്കി. മേയർ‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ പാർ‍ട്ടികൾ‍.

article-image

fhfgh

article-image

huojip

You might also like

Most Viewed